ശനിയാഴ്‌ച, ഓഗസ്റ്റ് 21, 2010

ഞാന്‍, എന്നിലൂടെ

           

 "ചന്ദ്രിക" ദിനപത്രം.അച്ചടിയും പത്രപ്രവര്‍ത്തനവും,വളരെയേറെ ദുര്‍ഘടം പിടിച്ച ഒരു കാല ഘട്ടത്തിലൂടെ കടന്നു, ഇന്ന് അച്ചടിരംഗത്തും,
പത്രപ്രവര്‍ത്തന രംഗത്തും വളരെയേറെ ആധു
നിക സൌകര്യങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു.കംബ്യൂട്ടറിന്റെ വരവോടെ
ഒരു പക്ഷെ ഏറ്റവും അധികം  മാറ്റങ്ങള്‍ കൈവരിച്ചത് അച്ചടി മേഖലയിലാണെന്നു
തോന്നുന്നു.

 കേയ്സിലെ അക്ഷരക്കള്ളിയില്‍ നിന്നും അക്ഷരങ്ങള്‍എടുത്തു നിരത്തി കമ്പോസ്‌
ചെയ്തു അച്ചടിച്ചിരുന്ന കാലത്തെ എട്ടു പേജ്പത്രം അച്ചടിച്ചു പുറത്തിറക്കാനുള്ള
 സാഹസം എത്രയെന്നൂഹിക്കാവുന്നതെയുള്ളൂ.

ലെറ്റര്‍ പ്രസ്‌ എന്ന അച്ചടി യന്ത്രം ആണ് ഈ സമീപകാലം വരെ അച്ചടിക്ക് വേ
ണ്ടി ഉപയോഗിച്ച മാര്‍ഗം. അച്ചുകള്‍ നിരത്തി ഒരു ചേസില്‍ കുടുക്കി യന്ത്രത്തില്‍
ഫിക്സ് ചെയ്തു യന്ത്രം പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍, യന്ത്രത്തിലുള്ള മഷി റോ
ളെറുകള്‍‍ മഷി ഡക്കിലെ മഷിയില്‍  തട്ടി ആ റോളര്‍കള്‍ അക്ഷരങ്ങളില്‍ മഷി പുരട്ടി
 അതില്‍ നിന്നും നേരിട്ട് പ്രസ്‌ ചെയ്തെടുക്കുന്ന‍  സംവിധാനമാണ് ലെറ്റര്‍ പ്രസ്സിന്റെ
പ്രവര്‍ത്തനം. അതടിസ്ഥാനമാക്കിയുള്ള വലിയ കടലാസു റോള് കയറ്റി അച്ചടിക്കാ
വുന്ന റോട്ടറി അച്ചടിയന്ത്രം. പ്ലാറ്റ്‌ ബെഡ് റോട്ടെറി. തുടക്കത്തില്‍ ‍പ്ലാറ്റ്‌ ബെഡ്
റോട്ടെറി  മെഷിന്‍ ആയിരുന്നു മിക്ക പത്രങ്ങളും ഉപയോഗിച്ചിരുന്നത്. പിന്നെ
അത്  ജെര്‍മനിയുടെ  പ്ലമഗ് സ്റ്റീരിയോ റോട്ടെറിയിലേക്ക് മാറി . അപ്പോഴും
അച്ചുകള്‍ പഴയപോലെ കൈകൊണ്ടു നിരത്തി അത് സ്റ്റീരിയോ  പ്ലേറ്റ്
വാര്‍ത്തു, അത് മെഷിനില്‍ ഫിക്സ് ചെയ്തു അച്ചടിക്കുന്ന "പ്ലമാഗ് റോട്ടെറി
" പ്രസ്സിലേക്ക് വഴിമാറി. മണിക്കൂറില്‍ മുപ്പതിനായിരം എട്ടു പേജ് പത്രം
 അച്ചടിക്കാവുന്ന ഹൈ സ്പീഡ്‌ പ്രിന്റിംഗ് മെഷിന്‍ ആയിരുന്നു പ്ലമാഗ്
റോട്ടെറി പ്രസ്‌., ഇപ്പോള്‍ അത്പൂര്‍ണമായും വെബ് ഓഫ് സെറ്റ്മെഷിന്
കളിലേക്ക് മാറി. അതോടെ പത്ര പ്രിന്റിംഗ് രംഗത്ത് വളരെ വിപ്ലവകരമായ
 മാറ്റം കുറിച്ചു. അതോടൊപ്പം,കംബ്യുട്ടെര്‍,ഫാക്സ് മിലി,നെറ്റ് സംവിധാനങ്ങ
ളോടെ ഒരു പത്രത്തിന്റെ എഡിഷന്‍ ലോകത്തെവിടെവെച്ചും അച്ചടിച്ച്‌
 പ്രസിദ്ധീകരിക്കാമെന്നായി.

പ്രിന്റിംഗ് യന്ത്രങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പറയാം.

എട്ടാം തരത്തില്‍ പഠിച്ചു കൊണ്ടിരിക്കെയാണ് ചന്ദ്രിക ദിന പത്രത്തില്‍ പ്രിന്‍റിംഗ്
ട്രെയിനിആയി   കയറാനുള്ള മഹാ ഭാഗ്യം എനിക്ക് ലഭിച്ചത്. മുസ്ലിം ലീഗിന്റെ
മുഖ പത്ര മായചന്ദ്രിക യില്‍ എനിക്ക് കയറി കൂടാനുള്ള ഒരു സാധ്യതയും ഇല്ലാ
യിരുന്നു. ഞാനൊരുലീഗ് കാരനോ , എന്റെ ഉപ്പ ഒരു ലീഗുകാരനോ ആയിരുന്നില്ല.
അന്നത്തെ ലീഗിന്റെപ്രഗല്‍ഭ നേതാക്കളുടെ മക്കള്‍ക്ക്‌ പോലും സാധ്യമാകാത്ത,
ഒരു മഹാ ഭാഗ്യം തന്നെയായിരുന്നു എനിക്കും,  പിന്നീട് എന്റെ അനിയന്മാര്‍ക്കും
 ചന്ദ്രികയില്‍ കയറാന്‍ കഴിഞ്ഞത്.

എഴുപതുകളില്‍ ചന്ദ്രികാ ജീവനക്കാരുടെ കാന്റീന്‍ നടത്തിപ്പ് എന്റെ ഉപ്പ ഏറ്റെ
ടുത്തതോടെയാണ് ചന്ദ്രികയുമായുള്ള ബന്ധം ഞാന്‍ തുടങ്ങുന്നത്. നേതാക്കള്‍ ചന്ദ്രിക
യില്‍ എത്തിയാലും,ഡയറക്ടര്‍സ് മീറ്റിങ്ങിനു എത്തിച്ചേരുന്ന ഡയറക്ടെര്‍സു മായുള്ള 
ഉപ്പയുടെ അടുത്തിടപഴകാനുള്ള അവസരം കൊണ്ട് സൃഷ്ടിച്ചെടുത്തതായിരിക്കാം
എന്റെയും,എന്റെ അനിയന്റെയും,ചന്ദ്രിക പത്രത്തിലെക്കുള്ള പ്രവേശം.

രാത്രി പത്തു മണിക്ക് അച്ചടിച്ച്‌ തുടങ്ങുന്ന ഒന്നാം എഡിഷന്‍ പല ദൂര ദിക്കുകളി
ലേക്ക് ട്രെയിനിലും,ബസുകളിലും കയറ്റി വിടുന്നു. പത്രം അച്ചടി നാല് എഡിഷനു
കളായി, അവസാന എഡിഷന്‍ സിറ്റി എഡിഷനായി  അത് അച്ചടിച്ച്‌ കഴിയുമ്പോള്‍
പുലര്‍ച്ചെ നാലുമണിയാകും.അത് കഴിഞ്ഞു കാന്റീനില്‍ പോയി കിടന്നുറങ്ങി സ്കൂള്‍
 സമയമാകുമ്പോള്‍ സ്കൂളിലെത്തും അങ്ങിനെ ജോലിയും പഠനവും ഒരുമിച്ചു തുടര്‍ന്നു .

മൂന്നു ഷിഫ്ടുകളിലായി ഇരുനൂറോളം കംബോസിറ്റെര്‍ മാര്‍ അച്ചു നിരത്താന്‍
വേണ്ട മാറ്റര്‍ ഉണ്ടാക്കാന്‍ പ്രഘല്‍ഭാരായ,പ്രശസ്തരായ പത്രാധിപ സമിതി അംഗ
ങ്ങള്‍ തന്നെ ചന്ദ്രികാ പത്രത്തിനുണ്ടായിരുന്നു.

ബഹു.സി . എച്ച്. മുഹമ്മദ്‌ കോയ സാഹിബിന്റെ  മുഖ്യ പത്രാധിപത്യത്തില്‍, പത്രാ
ധിപരായി വി.സി. അബൂബകെര്‍ സാഹിബും, സഹാപത്രാധിപന്മാരായി, യു എ
ബീരാന്‍ സാഹിബ്, പി. എം. അബൂബകേര്‍ സാഹിബ്, പി എ മുഹമ്മദ്‌ കോയ
സാഹിബ്, ടി .ഉബൈദുള്ള സാഹെബ്,കെ. അബു സാഹെബ്പുത്തൂര്‍ മുഹമ്മദ്‌
സാഹെബ്, (ഇവര്‍ മൂന്നുപേരും പിന്നീട് മനോരമയുടെ കോഴിക്കോട് എഡിഷനില്‍
കയറി. ഇപ്പോഴും മനോരമയില്‍ തുടരുന്നു.) ആലികുഞ്ഞി സാഹെബ്, അബ്ദു
സാഹെബ് കുട്ട്യാലി സാഹെബ് തുടങ്ങിയവര്‍ അന്ന് സീനിയെര്‍ നിരയില്‍ പ്രൌഡമായ
 എഡിറ്റോറിയല്‍‍ ബോര്‍ഡില്‍.കൂടാതെ വീണ്ടും കുറെ പ്രഘല്‍ഭാര്തന്നെ വന്നെത്തി.
 റഹീം മേച്ചേരി, കാനേഷ് പൂനൂര്‍, ഉമ്മര്‍ പാണ്ടികശാല,പോക്കര്‍ കടലുണ്ടി,
സി.കെ താനൂര്‍,കാര്ടൂനിസ്റ്റ്‌ ബി എം ഗഫൂര്‍, സ്പോര്‍ട്ട് ലേഖകന്‍
ഓ  ഉസ്മാന്‍, മമ്മദ്‌ കോയ നടക്കാവ് തുടങ്ങി കഴിവുറ്റ പത്ര പ്രവര്‍ത്തകരുടെ
സംഗമമായിരുന്നു ചന്ദ്രിക

പത്രത്തിന്‍റെ വലിയ സമ്പത്ത്. വളരെ ശുഷ്കാന്തിയോടെ, പത്ര ധര്‍മ ബോധത്തോടെ,
അന്വേഷണ ബുദ്ധിയോടെ റിപ്പോര്‍ട്ടുകള്‍ ത്ചെയ്യാന്‍ പ്രാപ്തരായ പി.കെ. മാനു
സാഹെബും, ഇ.കെ.കെ.മുഹമ്മദ്‌ സാഹെബും സിറ്റി റിപ്പോര്‍ടര്‍ മാരായി പ്രവ
ര്‍ത്തിച്ചിരുന്ന ചന്ദ്രിക പത്രത്തിനു എന്നും അഭിമാനിക്കാവുന്ന ലീഗിന്റെ ആദരണീ
യരായ നേതാക്കളുടെ ത്യാഗപൂര്‍ണമായ പരിശ്രമംപത്രം നില നിര്‍ത്തി നടത്തി
കൊണ്ട് പോകുന്നതിനു പിന്നില്‍  ഉണ്ടായിരുന്നു.

ബഹുമാന്യരായ സൈദ്‌ അബ്ദു റഹിമാന്‍ ബാഫഖി തങ്ങള്‍, പാണക്കാട്‌ പൂകോയ
തങ്ങള്‍,(അടുത്ത് അന്തരിച്ച ശിഹാബ്‌ തങ്ങളുടെ ഉപ്പ) എം കേ ഹാജി, സി.കെ.പി .
 ചെറിയ മമ്മു കേയി,സൈദ്‌ ഉമര്‍ ബാഫഖി തങ്ങള്‍ , ഇ. അഹമ്മദ്‌, അബ്ദുള്ള കുട്ടി
ഗുരുക്കള്‍,തുടങ്ങിയ സമുന്നത ആദരണീയ വ്യക്തികളാല്‍ നയിക്കപ്പെട്ട ഡയരക്റ്റ്‌
ബോഡില്‍ പിന്നീട് കെ എസ്.സുലൈമാന്‍ ഹാജി, പി. സീതിഹാജി,കെ.കെ.എസ്.
തങ്ങള്‍  തുടങ്ങിവര്‍ കൂടി ബോര്‍ഡ്‌ അംഗങ്ങളായി എന്നാണോര്‍മ്മ .

ചന്ദ്രിക പത്രത്തെ സംബന്ധിച്ചേടത്തോളം പത്രാധിപ സമിതിയിലായാലും, പത്രത്തെ നയിക്കുന്നവരിലായാലും, ത്യാഗ മനസ്ഥിതിയും, ആത്മാര്‍ഥതയും,സമൂഹത്തിനും,
സമുദായത്തിനും നിസ്വാര്തമായി നിലകൊകൊള്ളുന്നവരുമായ, രാജ്യ സ്നേഹികള്‍
 കൂടിയായമഹത് വ്യക്തികളുടെ കാല ഘട്ടം പോലെയുള്ള ഒരു സുവര്‍ണകാലം ഇന്നു
 ലീഗിനോ,ലീഗിന്റെ മുഖ പത്രമായ ചന്ദ്രികക്കോ ഉണ്ടോ എന്ന് സംശയമാണ്.

ബഹു.സൈദ്‌ അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ സര്‍വരാലും ആദരിക്കപ്പെടുന്ന
 വ്യക്തിത്തത്തിന്റെ ഉടമയായിരുന്നു. മാര്‍ക്സിസ്റ്റ്‌ ആചാര്യനായ സാക്ഷാല്‍
ഇ എം എസ് നംബൂതിരിപ്പാടുപോലും ബാഫഖിതങ്ങളുടെ മുന്‍പില്‍ ഭവ്യത
യോടെയായിരുന്നു പെരുമാറിയതെന്ന് പറയുമ്പോള്‍ അതില്‍ ഒട്ടും അതിശയോക്തി
യില്ല. ആ തലയെടുപ്പും, അതുപോലെ തേജസ്സുള്ള മുഖവും ഇന്നും എനിക്കെവിടെയും കണ്ടെത്താനായില്ല.ഇസ്ലാമീകമായ ജീവിത ചര്യകള്‍കര്‍ക്കശമായി മുറുകെ പിടിച്ചു സമുദായത്തിനും,സമൂഹത്തിനും വേണ്ടി നിസ്വാര്തമായിനിലകൊണ്ട നേതൃതം
 ഇന്നില്ലാതെ പോകുന്നതാണ് എല്ലാ മുസ്ലിം സംഘടനകളുടെയും,ഇന്നത്തെ അധപത
നത്തിനു കാരണം.൧൯൭൩ ല്‍ മക്കയില്‍ വെച്ച് ബാഫഖി തങ്ങള്‍ മരണ മടഞ്ഞതോടെ
 ബഹു.ഇബ്രാഹിം സുലൈമാന്‍ സേട്ട് മുസ്ലിംലീഗിന്റെ അഖിലെന്ത്യാ പ്രസിഡന്റായി
തിരഞ്ഞെടുക്കപ്പെട്ടു.

ബാഫഖി തങ്ങളുടെ മരണത്തോടെ സ്റ്റേറ്റ് ലീഗിന്റെയും,ചന്ദ്രിക ഡായരക്ടെര്‍‍
ബോര്‍ഡിന്റെയും ഉന്നതാധികാരിയായി ബഹു. പാണക്കാട് പൂക്കോയതങ്ങള്‍
വന്നു.ബാഫഖിതങ്ങളെപോലെ സര്‍വ്വാദരണീയനായിരുന്നു പാണക്കാടു തങ്ങളും.
 ചവിട്ടി നടക്കുന്നഭൂമിപോലും വേദനിക്ക രുതെന്നു നിഷ്കര്‍ഷയുള്ള പോലെയുള്ള
പതുക്കെയുള്ളനടത്തവും,ശാന്തത മാത്രം നിറഞ്ഞു പ്രസന്നമായ മുഖവും പാണക്കാട്‌
പൂകോയതങ്ങളുടെ മുന്‍പിലും ഏതൊരു നേതാവും തല കുനിച്ചു പോകും. പകരം
 വെക്കാന്‍മറ്റൊരു വ്യക്തിത്വമില്ലാത്ത  മനുഷ്യരുടെ പരമ്പരകള്‍ ഒന്നൊന്നായി
കൊഴിഞ്ഞു വീഴുമ്പോള്‍ അനാഥ രാകുന്നത് നാം തന്നെ.ഈ മഹാന്മാരുടെ നേതൃതം
മുസ്ലിം ലീഗിനും,ചന്ദ്രിക പത്രത്തിനും നഷ്ടമായതോടെ ബഹു. ശിഹാബ്‌ തങ്ങളുടെ
നേതൃത്തത്തില്‍ പത്രത്തിനും,മുസ്ലിം ലീഗിനും എത്രത്തോളം ഗുണകരമായി എന്ന്
നാംനോക്കിക്കാണുംമ്പോള്‍ ‍, കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലുകള്‍ ബഹു.ശിഹാബ്‌ തങ്ങളെസ്വാധീനിച്ചിരുന്നുവോ എന്ന് നമുക്ക് തോന്നാം.എന്തായാലും മുസ്ലിം
ലീഗിന്റെയും ചന്ദ്രിക പത്രത്തിന്റെയുംഅവസ്ഥ വല്ലാതൊരു ദിശയിലേക്ക് മാറി.
 മുസ്ലിം സമൂഹത്തിനും,സമുദായത്തിനും പാര്‍ടിയും, പത്രവും എന്താശ്രയമാണ് നല്കികൊക്ണ്ടിരിക്കുന്നത്? ഒരു പക്ഷെ മുസ്ലിം ലീഗെന സംഘടന  ഇന്നു
എന്തിനെന്ന് ചോദിച്ചാല്‍ പോലും തെറ്റില്ല.

ചന്ദ്രിക പത്രവുമായുള്ള എന്റെ ജീവിതം പറയേണ്ടി വന്നപ്പോള്‍ ‍സ്വാഭാവിക
മായും ലീഗിനെയും സ്പര്ശിച്ചുപോയി എന്നതല്ലാതെ, ഞാനൊരു ലീഗ് അനുഭാവി
പോലുമല്ല.എങ്കിലും ലീഗെന്ന സംഘടന നിലനില്ക്കേണ്ടതിന്റെ ആവശ്യം
ഞാനാഗ്രഹിക്കുന്നു. വര്‍ഗീയമായ ഒരു കാഴ്ചപ്പാടല്ല ഇതിനു പ്രേരകം. വീക്ഷണം
 പത്രത്തില്‍ ജോലിനോക്കുന്നതിനിടെ അല്പം കൊണ്ഗ്രെസ്സ് അനുഭാവം കാണിച്ച
തൊഴിച്ചാല്‍ രാഷ്ട്രീയമായ ഒരു താല്പര്യവുമില്ലാത്ത ഒരാളാണ് ഞാന്‍. ദേശീയത
ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തിക്കുന്ന കൊണ്ഗ്രെസ്സും നില നില്കണം.എന്ത് തന്നെ
ആയാലും കൊണ്ഗ്രെസ്സ് അധികാരമില്ലാതെ പുറത്തു നില്കേണ്ടി വന്നപ്പോള്‍
 ഇന്ത്യയുടെ പോക്ക് ഇതു ദിശയിലെക്കെന്നു അറിഞ്ഞിട്ടുണ്ട്.അപ്പോള്‍
കൊണ്ഗ്രെസ്സ് ഭരണമല്ലാത്ത ഇന്ത്യ നമ്മെ എല്ലാ സമൂഹത്തെയും ദോശമായി
ബാദിക്കും. അതുപോലെതന്നെയാണ് മുസ്ലിം ലീഗെന്ന സംഘടനയും നില നില്‍കാന്‍
 ഞാന്‍  ആഗ്രഹിക്കുന്നത്.

മസ്ജിദിന്റെ തകര്‍ക്കപ്പെട്ട ഘട്ടത്തിലോക്കെ ലീഗിന്‍റെ ആത്മ സംയമനം
ഒരുപാടു രക്തചോരിച്ചില്‍ ഒഴിവാക്കി.    രാജ്യത്തെയും,സമൂഹത്തെയും
സമുദായത്തെയുംരക്ഷിച്ചു. ആ ഘട്ടത്തിലോക്കെ ഒരു ചെറിയൊരു
തീപൊരി പാറിയാല്‍ എന്തായിരിക്കും അവസ്ഥ.? എത്രയേറെ നിരപരാധികള്‍
മരിച്ചു വീഴുമായിരുന്നു?.

എന്നാല്‍ വര്‍ഗീയ മുദ്ര കുത്തി, ഭീകര മുദ്രകുത്തി ഒരു വിഭാഗം സമൂഹത്തെ,
 ചില വര്‍ഗീയതല്പര കക്ഷികള്‍ മുസ്ലിം സമൂഹത്തെ ഭീകര വാദികള്‍ എന്നും,
 വര്‍ഗീയ വാദികള്‍ എന്നും ആക്ഷേപിക്കുമ്പോള്‍, ഇതര സമുദായങ്ങള്‍ നമ്മെ
തെറ്റിദ്ധരിക്കാന്‍ ഇടവരാതിരിക്കാനെന്കിലും തിരുത്തി പറയാന്‍ ലീഗിന്
ബാധ്യതയുണ്ടായിരുന്നു.

മഅദനി വിഷയത്തില്‍ ലീഗിന്‍റെ സമീപനവും സമുദായ മനസ്സില്‍ നിന്നും
ലീഗിനെ അകറ്റുന്നു  എന്നത് യാഥാര്‍ത്ഥ്യം തന്നെ .ഒന്‍പതു കൊല്ലം തടവിലിട്ടു
 പീഡിപ്പിച്ചു, ഒരു ജീവിതം മുഴുവന്‍ നാശമാക്കി അവസാനം കോടതി വെറുതെ
വിടുന്നു. മനുഷ്യത്ത ത്തിന്‍റെ പേരില്‍ മഅദനിയുടെ മോചനത്തിന് പല ഇടതു
 നേതാക്കളും  ശ്രമിക്കുമ്പോഴും ലീഗിന്‍റെ  നിലപാടും,പ്രസ്ഥാവനകളും ക്രൂരവും
 മൃഗീയവുമായി.ഇപ്പോള്‍ ബംഗ്ലൂര്‍ സ്പോടന കേസിലും ദിവസങ്ങളോളം, ആ
പ്രദേശവും, നാടും  ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് ഒരു കൊടും
തീവ്രവാദിയെ വേട്ടയാടും വിധം, - ഒരു പക്ഷെ കാട്ടു കള്ളന്‍ വീരപ്പനെ
പിടിക്കാന്‍ പോലും ഇത്രയും വലിയ പോലിസ്‌ സന്നാഹം ഉണ്ടായിരിക്കില്ല-
കോടതിക്ക് മുന്‍പില്‍ കീഴടങ്ങുമെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും, ഇസ്ലാമിക
പ്രമാണമായ ഖുര്‍ ആന്‍ ഉയര്‍ത്തിപ്പിടിച്ചു സത്യമിട്ടു നിരപരാധിത്തം
പറഞ്ഞിട്ടും, ഒരു മുസ്ലിം സംഘടനഎന്ന് പറയുന്ന ലീഗിന് വിസ്വസിക്കാനാ
കുന്നില്ലെന്കില്‍, ലീഗ് ഏതടിസ്ഥാന പ്രമാണങ്ങളില്‍ വിശ്വസിക്കുന്ന മത സമൂഹത്തെ
 പ്രധിനിധീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നു വ്യക്തമാക്കെണ്ടാതുട്.

ലീഗിന്‍റെ ഇത്തരം സമീപനങ്ങള്‍ ലീഗിനെ ജനങ്ങളില്‍ നിന്നകറ്റാന്‍ പ്രേരിത മാകും..
വ്രണിത ഹൃദയരായ സമുദായത്തിന്‍റെദീന രോദനം കേള്‍ക്കാനല്ലെങ്കില്‍ പിന്നെന്തിനു
നിങ്ങള്‍ നില കൊള്ളുന്നുവെന്ന് ലീഗ് പറയുക.

ഓരോ പ്രവര്‍ത്തി തുടങ്ങുമ്പോഴും " ബിസ്മില്ലാഹി ര്‍റഹ്മാനി ര്‍ റഹീം" എന്ന് 
അല്ലാഹുവിന്റെ നാമത്തില്‍ തുടങ്ങുന്ന ഒരു മുസ്ലി ഒരു ക്രൂരത കാനിക്കാനാവില്ല.
ക്രൂര പ്രവര്‍ത്തി ചെയ്യുന്നവന്‍ മുസ്ലിം ആവില്ല. പരമ കാരുണീകനാണ് അള്ളാഹു.
മുസ്ലിം പേരുള്ളവന്‍ എല്ലാം മുസ്ലിം ആകണ മെന്നുണ്ടോ? പേര് ആര്‍ക്കും
ഇപ്പോഴും മാറ്റി മറിക്കാമെന്നിരിക്കെ പേരിന്റെ പേരില്‍ ഒരു സമൂഹത്തെ,ഒരു
 സമുദായത്തെ വികലമാക്കുന്ന ലോകാന്തര തന്ത്രങ്ങളില്‍ വീണു കൊണ്ട്
അതെറ്റുപിടിച്ചു സമുദായത്തെ ക്രൂശിക്കാന്‍ മുസ്ലിം ലീഗ് തുനിയുന്നത് ശരി
യാണോ? ഒത്തൊരുമയോടെ,സൌഹൃദത്തോടെ,സ്നേഹത്തോടെ പരസ്പരം
 കഴിയുന്ന വിവിധ സമുദായങ്ങളുടെ മഹത്തായ സംസ്ഥാനമാണ് കേരളം. എന്ത്
 കളി കളിച്ചിട്ടും സഹോദര സമുദായങ്ങളെ പാട്ടിലാക്കി ഒരു സീറ്റുറപ്പിക്കാന്‍ ‍
കിണഞ്ഞു ശ്രമിച്ചിട്ടും നടക്കാത്ത കേരളത്തില്‍ മഅദനിയുടെ ചീട്ടിളക്കി
ആളിക്കത്തിക്കാന്‍ കൊണ്ടുശ്രമിക്കുന്നവര്‍ നടത്തുന്ന നാടകത്തിന്റെ
തിരക്കഥകള്‍ ഹൈന്ദവ സമൂഹത്തിനുപോലും മനസ്സിലാകുന്നുണ്ട്.മാറാട്‌
സംഭവങ്ങള്‍ പോലെ വല്ലപ്പോഴും ചെറിയൊരു പ്രശ്നം തലപോക്കുമ്പോള്‍
 നമുടെ പോലീസുധ്യോഗസ്തരും,മറ്റുള്ളവരും, ശക്തമായിത്തന്നെ ഇടപെട്ടു,
ഒരു പോരിപോലും പാറി പടരാതെ കാത്തു സൂക്ഷിക്കുന്ന കേരളം, ഒരുപാട് നാം
ആക്ഷേപിക്കുമ്പോഴും,കേരളത്തിലെ പോലീസിന്റെ മഹത്വം ഇന്ത്യയില്‍ ഒരു
 സംസ്ഥാനത്തിനും അവകാശപ്പെടാനില്ല.

"ലാഹിലാഹ ഇല്ലല്ലാഹു, വ മുഹമ്മദുര്‍റസൂലുല്ല" എന്ന് കലിമ ചൊല്ലി,
ബിസ്മി ചൊല്ലി ഒരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ഒരു മുസ്ലിമിന്നു ഒരു
ക്രൂരനാവാന്‍ പറ്റുമോ? മനുഷ്യനും,സമൂഹത്തിനും, സമുദായത്തിനും,നാടിനും
 ദോശമാകുന്ന ഒരു പ്രവര്‍ത്തിയില്‍ ഏര്‍പ്പെടാന്‍ കഴിയുമോ? പരമ കാരുണീക
നും,കരുണാനിധിയുമായ അല്ലാഹുവിന്റെ പേരുവിളിച്ചു ഒരു മുസ്ലിമിന്
എങ്ങിനെ ക്രൂരനാവാന്‍ കഴിയും?. അല്ലാഹുവല്ലാതെ ഒരു ഇലാഹുമില്ലെന്നും,
റസൂല്‍ അല്ലാഹുവിന്റെ ദൂതനാണെന്നും അടിയുറച്ചു വിശ്വസിക്കുന്ന,
 റസൂലിന്റെ ജീവിതം മാതൃകയാക്കി റസൂല്‍ തിരുമേനിയെ പിന്തുടരുന്ന ഒരു
 മുസ്ലിന്നു ആക്രമിയാകാന്‍ പറ്റുമോ? ലീഗുകാര്‍ പറയുക വര്‍ഗീയക്കൊമരങ്ങള്‍
വിളിച്ചു പറയുന്നതിലും ഉച്ചത്തില്‍ ലീഗ് സ്വന്തം സമുദായത്തെയും,
ഖുര്‍ ആനെയും അവഗണിച്ചു വെറും അധികാര രാഷ്ട്രീയം കളിക്കാന്‍ തുനിയുന്നത്
എന്തായാലും ലീഗിന് ഗുണകരമാകില്ല.ദാര്‍ശനീകരായ,ഈമാനുള്ള നേതൃത്തത്തിന്‍റെ
അഭാവം ലീഗിന്‍റെ ഇന്നത്തെ ദുരന്തമാണ്.പാണക്കാട്ടെ ആദരണീയര്‍ തലപ്പതിരിക്കു
മ്പോഴും ഉപജാപ സംഘങ്ങള്‍, സമുദായത്തില്‍ നിന്നും ലീഗ് ഒറ്റപ്പെടും വിധമുള്ള പ്രസ്ഥാവനകളും,പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുകതന്നെ വേണം.   



അതവിടെ നില്കട്ടെ ഞാന്‍ എന്നിലേക്ക് മടങ്ങട്ടെ.

തുടരും : ഏകസ്വരം നഷ്ടപ്പെടുന്ന ലീഗും ചന്ദ്രികയും പിന്നെ അടിയന്തിരാവസ്ഥയും
രണ്ടാം ഭാഗം ലിങ്ക്

http://mkoyap.blogspot.com/2010/10/blog-post.html .



5 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

നന്നായിട്ടുണ്ട് മാഷേ, അനുഭവങ്ങളുടെ സത്യസന്ധതയോടെയുള്ള ഈ തുറന്നെഴുത്ത്. ഭാവുകങ്ങള്‍ നേരുന്നു..

F A R I Z പറഞ്ഞു...

അനുഭവങ്ങളിലൂടെയുള്ള ഈ യാത്ര കുറെ ചരിത്ര സത്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുമെന്നാശിക്കുന്നു.

ഭാവുകങ്ങളോടെ
---ഫാരിസ്‌

mayflowers പറഞ്ഞു...

നിഷ്പക്ഷമായ ചിന്താഗതികള്‍..
നന്നായിട്ടുണ്ട്.

ഒരു നുറുങ്ങ് പറഞ്ഞു...

>>>>മനുഷ്യനും,സമൂഹത്തിനും, സമുദായത്തിനും,നാടിനും ദോശമാകുന്ന ഒരു പ്രവര്‍ത്തിയില്‍ ഏര്‍പ്പെടാന്‍ കഴിയുമോ? പരമ കാരുണീകനും,കരുണാനിധിയുമായ അല്ലാഹുവിന്റെ പേരുവിളിച്ചു ഒരു മുസ്ലിമിന് എങ്ങിനെ ക്രൂരനാവാന്‍ കഴിയും?. <<<<

ഈ തുറന്ന് പറയല്‍ നിസ്വാര്‍ഥമാണ്‍...
താങ്കളില്‍ നിന്നും ഏറെ പ്രതീക്ഷിക്കുന്നു..
ഭാവുകങ്ങള്‍.

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

നിഷ്പക്ഷമായ ഈ പറച്ചില്‍, കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രയോജനപ്പെടുമെന്ന് കരുതുന്നു.

അക്ഷരതെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ വായന കൂടുതല്‍ സുഖമാകും.