ഞായറാഴ്‌ച, ജൂലൈ 27, 2014

നമുക്കർപ്പിക്കാം....നിസ്സഹായരായ പലസ്തീൻ ജനതക്ക് ...


കാട്ടാള സംസ്കാരത്തിന്റെ പൈശാചിക മനസ്കരുടെ 
ക്രൂരകൃത്യങ്ങളിൽ,ഉറ്റവരെയും, ഉടയവരെയും നഷട്ടപ്പെട്ട, 
മാതാപിതാക്കളെ നഷ്ട്ടപ്പെട്ട, പിഞ്ചൊമനകളെ  
 നഷ്ടപ്പെട്ട,അമ്മിഞ്ഞപ്പാൽ നുണയാൻ വിധിക്കപ്പെടാത്ത,
സ്വന്തം നാട്ടിൽ  നിന്നും ആട്ടിയോടിക്കപ്പെടുന്ന 
നിസ്സഹായരായ പലസ്തീൻ ജനങ്ങളുടെ 
ദുഃഖത്തിൽ നമുക്കു പങ്കു ചേരാം.

മഹത്തായ ഈ സുദിനത്തിന്റെ 
പരിപാവനത്വം, ഐശ്വര്യം,സമൃദ്ധി. സർവവും 
പരമ കാരുണികനായ ലോകനാഥന്റെ പേരില് ഞാൻ 
പലസ്തീൻ ദുരിത മനുഷ്യർക്ക്‌ സമർപ്പിക്കുന്നു.

عيد مبارك 


ഞായറാഴ്‌ച, ജൂലൈ 13, 2014

മരിക്കാത്ത ഓര്‍മ്മകള്‍ക്ക് ഒരുവര്‍ഷം ...



1434 റമളാന്‍  ഇരുപത്തി ഏഴാം രാവ്‌. ഖുര്‍ആന്  അവതീര്‍ണ്ണമായ പുണ്യ പരിശുദ്ധ രാവ്‌.

നോമ്പ് തുറക്കല്‍ തിരക്കും, ഇഷായും,തറാവീഹ് നമസ്കാരവും, കഴിഞ്ഞുള്ള വിശ്രമസമയം,
ദിവസങ്ങളായി ഇടതടവില്ലാതെ കോരിച്ചൊരിയുന്ന മഴയ്ക്ക് അല്പം ശമനം.!!
ഇരുളിന്റെ നിശ്ശബ്ദതയിലമര്‍ന്ന മധ്യയാമത്തെ പിളര്ന്നെത്തിയ ഫോണ്‍ ബെല്ലടി .....
അതെ..അപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതിരുന്ന ആ വാര്‍ത്തതന്നെ...

അളിഅളിംകാക്കാ ....ഉപ്പ ......?.എന്റെ അളിയന്‍ റഫീഖിന്റെ ശബ്ദം.. ഇടറുന്നു..അവന്നു അത് പറഞ്ഞു മുഴുമിക്കാന്‍ ആവുന്നില്ല....കാര്യം മനസ്സിലാക്കിയ ഞാന്‍ അല്പം അവനെ ആശ്വസിപ്പിച്ചുകൊണ്ട് ..ഞാനിപ്പോഴെത്താം ...അത് പറഞ്ഞു, ഞാന്‍ റിസീവര്‍ താഴെവെച്ച്‌...,.........
അപ്പോഴേക്കും എന്റെ ഭാര്യ ഉപ്പക്കെന്താ....എന്താണുണ്ടായതെന്നു പറീം..അത് കേള്‍ക്കാന്‍ ഉപ്പാന്റെ പോന്നു മോള്‍ക്ക്‌ ശക്തിയുണ്ടാവില്ല എന്നറിയാം..എങ്കിലും അവള്‍ക്കു മനസ്സിലായിക്കാണും...
ഒന്നുമില്ല..നമുക്ക് വേഗം ഫാത്തിമ (കോഴിക്കോട്ടെ ഫാത്തിമാ ഹോസ്പിറ്റൽ) യിലെത്താം....കിടന്നുറങ്ങുന്ന മക്കള്‍ .ഇളയവരെ ഉണര്‍ത്താതെ എന്റെ ഹിഷാം മോനെ ഉണര്‍ത്തി, മോനോട് കാര്യം പറഞ്ഞു .ഞാനും സൌവും വേഗം കിടപ്പ് വസ്ത്രം മാറി ഇറങ്ങി...

സമയം രാത്രി ഒന്നര. ദിവസങ്ങളായി ഇടതടവില്ലാതെ,തുള്ളിക്കൊരുകുടം എന്ന് പറഞ്ഞപോലെ കോരിച്ചൊരിയുന്ന മഴ.! പാതിരാ നേരം.സ്കൂട്ടെറില്‍ ഭാര്യയുമായി  ടൌണില്‍ ഫാത്തിമയിലെത്തു
ക. അതോര്‍ത്തപ്പോള്‍ ഭയം (രാത്രിയായിക്കഴിഞ്ഞാല്‍ കൂരാകൂരിരുട്ടു നിറഞ്ഞ റോഡും,പരിസരവും അസമയത്ത് തനിച്ചുപോലും പുറത്തിറങ്ങാന്‍ ഭയപ്പെടേണ്ട നമ്മുടെ നാട്ടിലെ അവസ്ഥ.)എങ്കിലും അപ്പോള്‍ മഴയ്ക്ക് ശമന മുണ്ടായിരുന്നു. ഒരു പെണ്ണുമായി ആ സമയ തനിച്ചു സ്കൂട്ടെരില്‍ പോവുക മറ്റൊന്നും ചിന്തിക്കാന്‍ അപ്പോള്‍ തോന്നിയില്ല.സൌവിനെ ആശുപത്രിയിലേക്ക്  കൂട്ടാതിരിക്കാന്‍ ആവില്ല.അപ്പോള്‍ ഇറങ്ങി പുറപ്പെടുകതന്നെ ചെയ്തു.റബ്ബേ എല്ലാ നിലയിലും നീ കാക്കണേ എന്ന പ്രാര്‍ഥനയോടെ......

ഫാത്തിമയില്‍ ഉപ്പ കിടന്ന 203 നമ്പര്‍ മുറിയിലേക്കോടി.അവിടെ കട്ടിലിന്നരികില്‍ ഒന്ന് രണ്ടു സ്ത്രീകള്‍,.ഇത്താത്തയെ  (എന്റെ സൌവിന്റെ ഉമ്മ.ഇത്താത്ത എന്നാണു സൌ വിളിക്കാറ് ) കണ്ടില്ല. ഞങ്ങള്‍ ICU വിലെക്കോടി....... ICU മുന്‍പില്‍ നില്‍ക്കുന്ന റഫീക്കും,ഹനീഫയും അരികിലേക്കോടിവന്നുകൊണ്ട്  'ഉപ്പ പോയി,ഉപ്പ പോയീ എന്ന് പറഞ്ഞു പൊട്ടിയപ്പോള്‍ സൌവിന്റെ കരച്ചില്‍ അടക്കാന്‍ ആയില്ല. ആശ്വസിപ്പിക്കാന്‍ കഴിയാതെ ഞാനും ആകെ തളര്‍ന്നു.ഉപ്പ കിടന്ന മുറിയില്‍ തളര്‍ന്നു കിടന്നു തേങ്ങുന്ന ഇത്താത്തയുടെ അടുത്തേക്ക്‌ ഞാന്‍ സൌവിനെ ആക്കി.....
ഉടനെ അവരെ വീട്ടിലെക്കെത്തിച്ചു.

മയ്യിത്ത് വേഗം വീട്ടില്‍ എത്തിക്കുന്ന,ബന്ധപ്പെട്ട എല്ലാവരെയും വിളിച്ചറിയിക്കുന്ന കാര്യത്തിലേക്ക് നീങ്ങി.പെട്ടെന്ന് തന്നെ ആശുപത്രി കാര്യങ്ങള്‍ ശരിയാക്കി മയ്യിത്ത്‌ ആംബുലന്‍സില്‍ കയറ്റി റഫീക്ക്‌ മയ്യത്തോടൊപ്പം വീട്ടിലേക്കു പുറപ്പെടുകയും, ഞാന്‍ അതിനോടനുഗമിച്ചു ഞാന്‍ വന്ന സ്കൂട്ടെരിലും വീട്ടിലേക്കു പുറപ്പെട്ടു..........
************

പുതിയാപ്പിളെ.....,
                    മുപ്പത്തി നാല്  വർഷത്തിന്നിടെ ആദ്യമായി ആ വിളി എന്റെ കാതിൽ വന്നലച്ചപ്പോൾ
അത് അവസാനാത്തെതുകൂടി ആയിരിക്കുമെന്ന് ഞാന്‍ കരുതിയില്ല ...ഒരിക്കലും!!.....ഏകമകളുടെ ഭർത്താവെന്നതിലുപരി, ഒര്പാടു ആദരവും,ബഹുമാനവും സ്നേഹവും നൽകി,തലയിലും നിലത്തും വെക്കാതെന്നു പറയാറുള്ളപോലെ,കുടുംബത്തെയും, മക്കളെയും, പേരമക്കളേയും  കൊണ്ടുനടന്നു
പരിചരിച്ച,ആ നിഷ്കളങ്ക മനസ്സിന്റെ ഉടമയെ , ഉപ്പയുടെ (ഭാര്യയുടെ ഉപ്പയെ ഞാനും വിളിക്കാറുള്ളത്)  എന്നും  എന്റെ നിഴൽപോലെ, എന്റെ എല്ലാ ജയപരാചയങ്ങളിലും എനിക്ക് വേണ്ടി എവിടെയും ഓടാനും,കുട്ടികളെ മദ്രസ്സയിലും സ്കൂളുകളിലും കൊണ്ടുവിടാനും ,കൂട്ടിക്കൊണ്ടുവരാനും മീനും, വീട്ടിലെ ആവശ്യ സാധനങ്ങള്‍ എത്തിക്കാനും, ഞാന്‍ പോകേണ്ട എന്തിനും പോയി കാര്യം നിറവേറ്റുന്നതിനും ,എന്റെ ഒരു കയ്യായി പ്രവര്‍ത്തിച്ച എന്റെ അമ്മോശന്‍ക്കാക്ക . എന്നും എപ്പോഴും നിസ്വാർത്ഥമായ, സ്നേഹം ചൊരിഞ്ഞുകൊണ്ട്‌ എന്റെ കൂടെയുണ്ടാവാൻ,ഞാൻ ചെയ്ത പുണ്യം എന്ത് ?മകളുടെ ഭർത്താവായി എന്നത് തന്നെ! ഒരു പക്ഷെ ലോകത്ത് ഒരാൾക്കും കിട്ടിയിട്ടില്ലാത്ത ഒരു മഹാ ഭാഗ്യശാലിയായ 'പുതിയാപ്പിള' യാകാനുള്ള , അല്ലാഹുവിന്റെ അനുഗ്രഹം എനിക്കുണ്ടായത്ത കൊണ്ടുതന്നെ..

             നേരം പുലരും മുമ്പേ , ഒരുപക്ഷെ ഞാന്‍ ഉണരും മുന്‍പേ വീട്ടിലെത്തും. പലപ്പോഴും വീട്ടില്‍ ആവശ്യമുള്ള മത്സ്യമോ,ഇറച്ചിയോ വാങ്ങിയാകും വരവ്.പിന്നെ മദ്രസയിലെക്കുള്ള മോനെയുംകൂട്ടി പോകും.തിരിച്ചു കൊണ്ടുവന്നു ഞങ്ങള്‍ എല്ലാവരും ഇരുന്നു പ്രാതലും കഴിച്ചു, മോനെ സ്കൂളില്‍ കൊണ്ടുപോകും.എന്റെ നാല് മക്കളെയും ഇങ്ങിനെ സ്കൂളിലും, മദ്രസ്സയിലും കൊണ്ടുപോയി തിരിച്ചു കൊണ്ടുവരാറു ഉപ്പ തന്നെ. എപ്പോഴും വിദേശങ്ങളില്‍ ആയിരുന്ന എനിക്ക് വീട്ടു കാര്യങ്ങളില്‍, കുട്ടികളുടെ കാര്യത്തില്‍ ഒരു ഭയപ്പാടും വ്യാകുലതയും ഉണ്ടാവേണ്ടി വന്നിട്ടില്ല.

            ഉപ്പയുടെ പോന്നു മകളായ  എന്റെ ഭാര്യ....അതുകൊണ്ടുതന്നെ ആ കുടുംബത്തില്‍ നിന്നും,
അത് ഉപ്പ ആയാലും, എന്റെ അമ്മായുമ്മ  ആയാലും മൂന്നു ആങ്ങളമാരായാലും എനിക്കവരില്‍ നിന്നുമൊക്കെ ലഭിച്ച സ്നേഹവും, ബഹുമാനവും സഹായങ്ങളും നിസ്സാരമായിരുന്നില്ല.അതുകൊണ്ടുതന്നെ ഇന്നും കടയില്‍ പോയി വീട്ടിലെക്കാവശ്യമുള്ള സാധനങ്ങള്‍ വാങ്ങാനോ,സാധനങ്ങളുടെ വിലയോ മത്സ്യമോ,മാംസമോ ഒന്നും വാങ്ങാനുള്ള
വിവരം(?) എനിക്കില്ല.അങ്ങിനെ എന്റെ സുഹൃത്തുക്കളും, ബന്ധുക്കളും എല്ലാം പറയാറുള്ള
ഭാഗ്യവാനായ പുതിയാപ്പിളയായത് ആ ഉപ്പയുടെ തണലായിരുന്നു.ഇന്ന് അദ്ദേഹം പുന്നാര മകളോടോപ്പമില്ല.എന്നോടോപ്പമില്ല എന്റെ മക്കളോടോപ്പമില്ല.എല്ലാം വിട്ടു അല്ലാഹുവിന്റെ അടുക്കലേക്ക് യാത്രയായി.ആ പുണ്യ മനസ്സിനെ അല്ലാഹുവിന് ഇഷ്ടപ്പെട്ടുകാണും...ഈ ലോകത്തേറെ ജീവിച്ചിട്ടും, കുഞ്ഞു ഹൃദയ സമാനം നിഷ്കളങ്ക ഹൃദയത്തെ അങ്ങ്  വിളിച്ചുകൊണ്ടുപോയി....ഇന്നാ ലില്ലാഹി .....

          അറിവും, വിവേകവും കൂടുംബോഴാണോ നമുക്ക് സ്വാര്‍ഥതയും,അത്യാഗ്രഹവും, ആര്‍ത്തിയും കൂടുന്നത്? ഇതാണോ നമ്മെ നരകത്തിലേക്ക് നയിക്കുന്നത്?

           പരിശുദ്ധ റംസാനിലെ മരണത്തെക്കുറിച്ച് ബഹു.മുഹമ്മദ്‌ മുസ്തഫ (സ.അ .) പറഞ്ഞു .
"റംസാനിലെ മരണം. അവരെ ഖബറില്‍ ചോദ്യം ചെയ്യപ്പെടുകയില്ല.അവര്‍ സ്വര്‍ഗ്ഗത്തിലെക്കുള്ളവരാണ്" എന്നാല്‍ റംസാന്‍ മാസത്തിലെ ഏറ്റവും മഹത്തായ ഇരുപത്തേഴാം
രാവിലെ മരണം.അത് അങ്ങേ അറ്റം പവിത്രമായതാണല്ലോ...

1434 റമളാന്‍  26.ശനിയാഴ്ച.
വെള്ളിയാഴ്ചയാണ് ഉപ്പയെ  ഫാത്തിമയില്‍ അഡ്മിറ്റ്‌ ചെയ്യുന്നത്.ശരീരത്തില്‍ നീര് നിറയുക എന്നതായിരുന്നു അസുഖം.ശരീരത്തില്‍ ഷുഗര്‍,പ്രഷര്‍ എന്നിവയുടെ പ്രശ്നം  ഉണ്ടായിരുന്നില്ല. അസുഖം എന്ന് പറഞ്ഞു വീട്ടില്‍ ഒതുങ്ങിയിരുന്നു കഴിയുന്ന നിലയിലുമായിരുന്നില്ല.ഒരു ശ്വാസ മുണ്ടെങ്കില്‍  സൌവിന്റെ അടുത്തെത്തും. കിടപ്പിലാണ് എന്ന് പറയുന്ന ഒരവസ്ഥ ഉപ്പക്കുണ്ടായിരുന്നില്ല.നോല്മ്പ് 24. ബുധനാഴ്ച ഷുഗര്‍ കുറയുകയും തളരുകയും ചെയ്തപ്പോള്‍ ഫാത്തിമയിലെത്തിച്ചു.അവിടുന്ന് ഷുഗറിന്റെ നില ലെവല്‍ ആക്കി അന്ന് വൈകുന്നരേം തന്നെ.പൂര്‍വ്വാധികം ഉന്മേഷത്തോടെ വീട്ടിലേക്കു കൊണ്ടുവന്നു.വ്യാഴാഴ്ച മകന്‍ മന്‍സൂറിന്റെ (സൌദിയ) വീട്ടിലെ നോല്മ്പ് തുറക്കു പങ്കെടുക്കാനുള്ള താല്പര്യം.ആ തുറയില്‍ പങ്കെടുക്കാന്‍ എന്നെ കൂടെ നിര്‍ബന്ധിച്ചു പന്കെടുപ്പിച്ചതിന്റെ സന്തോഷത്തില്‍ ഉപ്പയും പങ്കെടുത്തുകൊണ്ട് അത്താഴവും കഴിഞ്ഞു കിടന്നു. രാവിലെയാണ് വീണ്ടും പഞ്ചസാര അളവ് കുറയുകയും, ഫാത്തിമയില്‍ എത്തിക്കുകയും ചെയ്തത്.പിന്നെ ശരിയായി ആഹാരമൊന്നും കഴിക്കാന്‍ കഴിയാതെ ഗ്ളൂക്കോസില്‍  ഒതുങ്ങി.

ശനിയാഴ്ച വൈകീട്ട് 4 മണി. ഞാനും സൌവും ഫാതിമയിലെത്തി...ഉപ്പ ഒരു ഭാഗത്തേക്ക് ചെരിഞ്ഞു കിടക്കുന്നത് കണ്ടപ്പോഴേ വിഷമം തോന്നിയ സൌ 'ഉപ്പ എന്താ ഇങ്ങിനെ ചെരിഞ്ഞു കിടക്കുന്നത്..ഉപ്പാ എന്ന് അവള്‍ ചോദിച്ചപ്പോള്‍ 'ഒന്നുല്ല മോളെ...ഉപ്പക്കൊന്നുമില്ല.എന്ന് പറഞ്ഞു...എന്തെങ്കിലും കുടിക്കാനായി ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒന്നും വേണ്ട 'പുതിയാപ്പിളെ' എന്ന് പറഞ്ഞെങ്കിലും,  വീണ്ടും നിര്‍ബന്ധിച്ചു കിടത്തിക്കൊണ്ട്   ഞാന്‍ തന്നെ രണ്ടു മുസംബി പിഴിഞ്ഞ് 'ഇത് കുടിച്ചോളിം  ഉപ്പ' എന്ന് പറഞ്ഞപ്പോള്‍ അത് കുടിക്കാന്‍ താല്പര്യം കാണിച്ചപ്പോള്‍, ഞാനും എന്റെ സൌവിന്റെ ഇക്കാക്ക ഹനീഫയും കൂടി താങ്ങി എഴുന്നെല്‍പ്പിച്ചിരുത്തി ക്കൊടുത്ത നാരങ്ങ നീര് കുടിച്ചു. വീണ്ടും ഒന്നുകൂടെ പിഴിഞ്ഞ് കൊടുത്തു. അതും കുടിച്ചു അല്‍പ നേരം അങ്ങിനെ ഇരുന്നു ഞങ്ങളോട് കുറച്ചു സംസാരിച്ചു.അപ്പോഴേക്കും.അളിയന്‍ റഫീഖ്‌ ഇത്താത്താക്കും  ഉപ്പക്കും നോല്മ്പ് തുറ ഭക്ഷണവുമായെത്തി ' മോളെ തുറക്കു കുട്ടികള്‍ക്കായി ഭക്ഷണം ഉണ്ടാക്കാന്‍ ആയി ' കുട്ടികള്‍ ഒറ്റക്കല്ലേ ങ്ങള്  പൊയ്ക്കൊളിം..ഉപ്പക്കൊന്നും ഇല്ല. എന്ന് പറഞ്ഞു ഞങ്ങളെ ആശ്വസിപ്പിച്ചു,നിര്‍ബന്ധിച്ചു വീട്ടിലേക്കു പറഞ്ഞയക്കാന്‍ ശ്രമിക്കുമ്പോഴും,ഉപ്പയുടെ കണ്ണില്‍ നിറഞ്ഞൊഴുകുന്ന ചുടുകണ്ണീരിന്നു അവസാന സംഘമത്തിന്റെ യാത്ര പറച്ചില്‍ ആയിരിക്കുമെന്ന് ഊഹിക്കാന്‍  കഴിഞ്ഞില്ല.,

ഞാനും സൌവും യാത്ര പറഞ്ഞു.....രാത്രി വരാമെന്നും പറഞ്ഞുകൊണ്ട്.....എങ്കിലും ഉപ്പയുടെ അപ്പോഴത്തെ ആശ്വാസം കണ്ടപ്പോള്‍ രാത്രിയില്‍ ബ്ലഡ് ട്രാന്‍സഫര്‍നു  ICU വിലേക്ക്,കൊണ്ടുപോകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതായും  അറിഞ്ഞപ്പോള്‍,ഞാനും സൌവും അല്പം സമാധാനത്തോടെ വീട്ടിലേക്കു തിരിച്ചതായിരുന്നു.                                  
                                                          *     *     *     *    *
ഞാന്‍ ഗള്‍ഫില്‍ നിന്നും വരുമ്പോഴെല്ലാം വണ്ടിയുമായി എന്നെ കാത്തു നില്‍ക്കുകയും, തിരിച്ചു പോകുമ്പോള്‍ എയര്‍ പോര്‍ട്ടിലേക്ക് എന്നെ കൊണ്ടുവിടുകയും ചെയ്യുമ്പോഴോക്കെയും യാത്ര പറ യാറുണ്ടെങ്കിലും,  ഫാത്തിമാ ആശുപത്രിയില്‍ നിന്നുള്ള യാത്ര പറച്ചില്‍...... ആ അവസാനത്തെ യാത്ര പറച്ചില്‍.... അപ്പോള്‍ ആ കണ്ണുകളില്‍ നിറഞ്ഞ കണ്ണ്നീരിനു   ഇനിയൊരിക്കലും കാണാന്‍ കഴിയില്ലല്ലോ എന്ന വേദനയുടെ ആര്‍ത്തിയായിരുന്നോ?.......മരിക്കാത്ത ഓര്‍മ്മകള്‍ക്ക് ഒരുവര്‍ഷം.......അല്ലാഹു പരലോക സുഖം നല്‍കുമാറാകട്ടെ..ആമീന്‍.

























  

ഞായറാഴ്‌ച, ജനുവരി 26, 2014

ഞാൻ...................... ഇനിയെങോട്ട്..? ഞാൻ എന്നിലൂടെ ഭാഗം-7

               

             
           
              നാം കാണുന്നതും, ചിന്തിക്കുന്നെടത്തുമല്ല കാര്യങ്ങള്‍.... നമ്മുടെ ജീവിതത്തില്‍ വന്നു ചേരുന്ന വിപരീത അവസ്ഥകള്‍.. .  നമ്മെ ,അല്ലാഹു നിർണ്ണയിച്ചു വെച്ചിട്ടുള്ള വഴിക്ക് തിരിച്ചു വിടാനുള്ള ഒരു ഉപാധിപോലെ  നമ്മെ പരീക്ഷണ വിധേയമാക്കും..പലപ്പോഴും, ആ പരീക്ഷണ വഴി ദുർഘടവും,അസഹനീയമായിരിക്കാം.എങ്കിൽപോലും അതിനെ അതിജയിച്ച് മുന്നേറാൻ  കഴിയുന്നവന്, അല്ലാഹു അവനെ തെളിച്ഛത്തിലെത്തിക്കും എന്നതിനു എനിക്ക് എന്റെ ജീവിതം തന്നെ ഉദാഹരണമായി ധാരാളം.

                 1977 ജൂണ്‍  1 . ഇന്ന് ഞാന്‍ 'ചന്ദ്രിക' പ്രസ്സിൽ  നിന്നും പടിയിറങ്ങുകയാണ്.പതിനാറാം വയസ്സില്‍ സ്കൂളില്‍ നിന്നും നേരെ ചെന്ന് കയറിയത് മഹത്തായ അക്ഷര മുറ്റത്തായിരുന്നു.( ഒരു പത്ര സ്ഥാപനം എന്നത് വിശ്വവിത്ഞ്ഞാന കോശം തന്നെയാണ്.അറിവിന്റെ കേന്ദ്രമാണ്.അക്ഷരലോകമാണ്.എന്തുകൊണ്ടും മഹത്തരമായതാണ്.)മൂന്നു വര്‍ഷത്തെ കഠിന പ്രയത്നം കൊണ്ട് വശപ്പെടുത്തിയെടുത്ത ജീവൽ  ആയുധം. അതായിരുന്നു എന്റെ നെറുകയിൽ  ചാർത്തിയ 'പ്രിന്റർ'(പത്രം അച്ചടിക്കുന്നവൻ ) എന്ന പ്രവർത്തിയുടെ സാക്ഷ്യ പത്രം. ഞാ
ൻ മുഖം തിരിച്ചു പടിയിറങാനൊരുങിയപ്പോൾ മനസ്സു വിതുംബിയോ, വിങിയോ.. എല്ലാം അവ്യക്തമായ, കണ്ണുകളിലും , മനസ്സിലും  ഒന്നും തെളിഞ്ഞു കാണാനാവാത്ത പോലെ.പക്ഷെ തെളിഞ്ഞു നിന്ന ഒന്നുണ്ടായിരുന്നു.ഇതോടെ എന്റെ അച്ചടി ജീവിതം അവസാനിച്ചുവോ?എനിക്കേറെ പ്രിയപ്പെട്ട എന്റെ പത്രസ്ഥാപന  ജീവിതം അവസാനിച്ചുവോ?എന്ന ചിന്ത. അതായിരുന്നു മനസ്സിനെ ഏറെ അസ്വാസ്ഥ്യമാക്കിയതു.

                  ഇങ്ങിനെയുള്ള അനിയന്ത്രിതമായ മാനസിക അവസ്ഥയിലും "ഒരു മാസത്തിനകം മൊയ്തീൻ  കോയയെ ഈ സ്ഥാപനത്തിൽ  തിരിച്ചു കൊണ്ടുവരുമെന്ന എന്റെ യൂണിയൻ  നേതാക്കളുടെയും,പാണക്കാട് പൂക്കോയ തങ്ങളുടെയും, പി. സീതി ഹാജിയുടെയും, കെ.എസ്.സുലൈമാന്‍ ഹാജിയുടെയും, കെ.കെ.എസ് തങ്ങളുടെയും,സബ്‌ ചീഫ്‌ എഡിറ്റർ  കുട്ട്യാലി സാഹിബിന്റെയുമൊക്കെ വാക്കുകള്‍ ഓർത്തു ഞാൻ  ആശ്വാസം കണ്ടെത്താൻ  ശ്രമിക്കുമ്പോഴുംസഹപ്രവർത്തകരുടെയും,ഉറ്റ സുഹൃത്തുക്കളായവരുടെയുമെല്ലാം ദീന വികാരപരമായ മുഖം കണ്ടപ്പോള്‍ പിടിച്ചു നിൽക്കാൻ  കഴിയാതെ ഞാന്‍ ഒരു നിമിഷം വിതുംബിപോയി.ദൂരെ കാന്റീൻ  വാതിലില്‍ ചാരി ഉപ്പയും.അനിയനും നിൽക്കുന്നത് കൂടെ കണ്ടപ്പോള്‍ പിന്നെ പിടിച്ചു നിൽ നാവാതെ ഞാന്‍ ചന്ദ്രിക ഓഫീസിൽ  നിന്നും പടിയിറങ്ങി നടന്നു.

                (സാധാരണ ഒരു ജോലിസ്ഥാപനം എന്ന നിലയിലുള്ള ബന്ധമായിരുന്നില്ല ചന്ദ്രിക പ്രസ്സും, ഞാനും എന്റെ കുടുംബവും. ഉപ്പ കാന്റീൻ  നടത്തിപ്പ് കരാറ് ഏറ്റെടുത്തതു മുതൽ എന്റെ ജീവിതം കാന്റീനിൽ ഒതുങിയായിരുന്നു ഏറേയും.കാന്റീനിൽ നിന്നായിരുന്നു  ഞാൻ പഠിക്കാൻ പോയതു. ചന്ദ്രിക പ്രസ്സിൽ നിന്നും 5 മിനിട്ടിന്റെ നടത്തം,എനിക്കു മോഡൽ ഹൈസ്കൂളിൽ എത്താം. അതിനാൽ കാന്റീനിൽ പറ്റ് കാരുടെ കണക്കു എഴുതുന്നതിന്നായി ഉപ്പ എന്നെ ഏൽ‌പ്പിചു ഉപ്പ വീട്ടിലെക്കു പൊകും. രാത്രി 8 മണിക്കു കാന്റീൻ അടച്ചാൽ കണക്കെഴുത്തും പഠനവുമായി ഞാൻ കാന്റീനിൽ തങും.കാന്റീൻ ജൊലിക്കാരും ഉണ്ടാകും.)

              രാത്രി 10 മണിയാകുംബോൾ ഫസ്റ്റ് എഡിഷൻ പത്രം അടിച്ചു തുടങും.അപ്പോൾ ബുക്കും, കണക്കു ബുക്കും അടച്ചു ഞാൻ പ്രസ് റൂമിലേക്ക്‌ പോകും. പ്രസ് മാൻ ആയ മജീദ്ക്കയും, ഹെൽപർ മാരായ മമ്മുക്കയും, സി.പി അബ്ദുള്ളക്കയും ഉണ്ടാകും. ഡെസ്പാച്ചിൽ ഫരീദ്ക്കയും പത്രം പാക്‌ ചെയ്യുന്ന, കുഞ്ഞിക്കൊയക്ക, സാഹിബ്,അങ്ങിനെ കുറേപേർ ഉണ്ടാകും പ്രിന്റിംഗ് സെക്ഷനിൽ. ഹെൽപർ അബ്ദുള്ളക്ക എനിക്ക് എല്ലാം വിശദീകരിച്ചു തരും. പ്രിന്റിംഗ് മെഷീന്റെ പ്രവർത്തനം. 11 മണി ആകുമ്പോഴേക്കും ഫസ്റ്റ് എഡിഷൻ പത്രം പ്രിന്റ്‌ ചെയ്തു കഴിയും. പിന്നെ രണ്ടാം എഡിഷന്റെ പേജ് സെറ്റപ് ആകും വരെ പ്രിന്റിംഗ് ഉണ്ടാകില്ല. അപ്പോഴായിരിക്കും എന്റെ  പഠിപ്പും ,ഉറക്കവും.

             അന്ന് മുതലേ എന്റെ വീടും, ചന്ദ്രിക പ്രസ്സും ഒരുപോലെ. വീട്ടില് ഞാൻ പോകുന്നത് ആഴ്ചയിലൊരിക്കൽ.ഉപ്പയും അനിയനും പ്രസ്സിൽ ഉള്ളതുകൊണ്ട് ,ഒരുപക്ഷെ വീടിനേക്കാൾ സമയം ഞാൻ ചിലവഴിച്ചത് ചന്ദ്രിക പ്രസ്സിൽ തന്നെ. അത്രയും ഇണങ്ങിച്ചേർന്നു,വളരെയധികം ജോളിയായി, ഹൃദയം തുറന്ന സ്വന്തം കുടുംബാങ്ങങ്ങളെ പോലെയുള്ള സൌഹൃദ വലയത്തിൽ മറക്കാൻ കഴിയാത്ത ഒരദ്ധ്യായമായി എന്റെ ജീവിതത്തിലെ പ്രാധാന്യമേറിയ ആ കാലഘട്ടത്തെകുറിച്ചോർക്കുമ്പോൾ ഇന്നും അതൊരു വേദനയായി അവശേഷിക്കുന്നു.)

        ഒരുമാസത്തെ അവധിക്കു ശേഷം എന്നെ ഫോട്ടോഗ്രാഫർ തസ്തികയിൽ തിരിച്ചെടുക്കുമെന്ന ഉറപ്പിന്റെ വിശ്വാസത്തിൽ ജോലി നഷ്ടപ്പെട്ടത് എന്നെ വലുതായി അലട്ടിയിരുന്നില്ല. ഉച്ചവരെ വീട്ടിൽ  കഴിച്ചു കൂട്ടും. ഉച്ച കഴിഞ്ഞാൽ ഭക്ഷണം കഴിച്ചു ടൌണിൽ വരും. ഞങ്ങൾ സാധാരണ ഒത്തുകൂടാറുള്ള മാനാഞ്ചിറയുടെ ചാര് ബെഞ്ചിലെക്കൊ , മൈതാന മതിലിൽ ഇരിക്കുവാനോ  അങ്ങിനെയാണ് . 

             ചന്ദ്രിക പ്രസ്സിലെ ജോലിയിൽ നിന്നും ഞാൻ വിടപറഞ്ഞെങ്കിലും, യൂനിയൻ ഖജാഞ്ചി സ്ഥാനത്തുനിന്നും എന്നെ നീക്കിയിരുന്നില്ല.ഒരു മാസമല്ലെ പുറത്തു..പിന്നെന്തിനാ ഖജാഞ്ചി സ്ഥാനം ഒഴിയുന്നതെന്നായിരുന്നു എല്ലാവരുടേയും،പ്രത്യേകിച്ചും യൂനിയൻ മെംബർ മാരുടേയും ചോദ്യം.പക്ഷെ ഉടൻ യൂനിയൻ ജന: ബോഡി വിളിക്കുവാനും، എന്നിലെ സൂക്ഷിപ്പ് ആയ യൂനിയൻ ഫണ്ടും،രേഖകളും തിരിച്ചേൽ‌പ്പിക്കാൻ അവസരം ഉണ്ടാക്കണമെന്നും ഞാൻ പ്രസിഡണ്ട് മജീദ്ക്കയോടും،സെക്രട്ടറി ടി. മൊയ്തീൻ കോയയോടും പറഞ്ഞു. 
                                                                        **************
                 ഒരു സുപ്രഭാതത്തിൽ ഒന്നുമല്ലാതായിത്തീരുക..എങും പോവാനില്ല,ഒന്നും ചെയ്യാനില്ല.ഒരു പത്രസ്ഥാപന  ജീവനക്കാരനെന്നതും, യൂനിയൻ ഖജാഞ്ചി എന്നതും എല്ലാം കയ്യിൽ നിന്നും വീണുപോയപോലെ.....പിന്നെ എല്ലാം അസ്പ്രിശ്യമായ,വിരസമായ പകലുകൾ...

              വീട്ടിൽ ഉമ്മയുടെ മുഖത്തെ വേദനയും  നിസ്സഹായതയും കൂടി കാണുമ്പോൾ ആകെ അസ്വസ്ഥത. എല്ലാവരും എന്നെ കഴിയും വിധം ഉപദേശിച്ചതാണു.ഇതിനൊന്നും നിൽക്കരുതെ എന്നു.എന്റെ വിഷമം കാണാനും, കേൾക്കാനും ഉമ്മക്കാവില്ല. ഉമ്മയിൽ നിന്നും എറ്റവും സ്നേഹവും, പുന്നാരവും, ശിക്ഷയും എറ്റുവാങ്ങി  കുടുംബത്തിന്റെ അഭിമാന പുത്രനായി, എല്ലാ പ്രതീക്ഷകളും എന്നില്‍  അർപ്പിച്ചുകഴിയുന്ന  ഉമ്മ. ഉപ്പയാണെങ്കിൽ എല്ലാം മനസ്സിൽ ഒതുക്കുന്നു.....ഒരു ദിവസം വീട്ടിൽ നിന്നും ഇറങാതെ ഞാൻ എന്റെ മുറിയിൽതന്നെ  ഇരുന്നപ്പോൾ വല്ലാത്ത അസ്വസ്ഥത..

               തെരുവത്തേക്കു(ബസാർ) ഇറങാൻ മടി. ചന്ദ്രികയിൽ ആയിരുന്നെങ്കിലും ഇതേ വരെ രാഷ്ട്രീയത്തിൽ ഒന്നിനും താല്പര്യമില്ലാതിരുന്ന ഞാൻ ലീഗിലെ പിളർപ്പിനൊടനുബന്ധിച്ച പത്രം പിടിച്ചടക്കൽ വിഷയത്തിൽ ഔദ്യൊഗിക ലീഗിന്നായി പ്രവർത്തിച്ചപ്പോൾ ഉണ്ടായ ആവേശം, അതു തെരുവത്തെ ലീഗ് ഒഫീസ് വിമത ലീഗുകാരിൽ നിന്നും പിടിച്ചെടുക്കുന്നതിൽ ഇടപെടേണ്ടി വന്നപ്പോൾ ഞാൻ നാട്ടിൽ ലീഗുകാരനായി മുദ്രകുത്തപ്പെട്ടൂ.

                ഇത്രകാലം ഒരു രാഷ്ട്രീയത്തിലും ഇല്ലാതിരുന്ന ഞാൻ ഒരു പുലരിയിൽ ലീഗുകാരൻ  എന്ന മുദ്രയിൽ പ്രവര്ത്തിക്കുകയും, അത് ജനം അറിയുകയും, അത് ലീഗിന്റെ പത്രസ്ഥാപനം പിടിച്ചടക്കലിൽ തുടങ്ങി പാർട്ടി  ഓഫീസുകളും പിടിച്ചടക്കുന്നതിൽ സ്വയം മറന്നു പ്രവർത്തിക്കുകയും, അവസാനം ഞാൻ എന്തിനു വേണ്ടി ആർക്കു  വേണ്ടി പ്രവർത്തിച്ചുവോ , അവർ വേണ്ടി അവരാൽ തന്നെ, ചന്ദ്രികയില്‍ നിന്നും സ്വയം പുറത്തിറങ്ങി നില്ക്കേണ്ടി വരികയും ചെയ്തപ്പോൾ അത് എന്റെ ജീവിതത്തിലെ ആദ്യത്തെ വിഡ്ഢിത്തവും, ആദ്യമായി എന്റെ നിഷ്കളങ്ക മനസ്സിനെറ്റ ചതിയും ആയി.

          നിസ്കാര തയമ്പും തൊപ്പിയും വെച്ച് , ശുഭ വസ്ത്രവും സെന്റും  പൂശി ലീഗെന്ന മത പുനരുദ്ധാരണ പ്രസ്ഥാനക്കാരെന്നു അവകാശപ്പെടുന്ന മാന്യരെ വിശ്വസിച്ചുപോയി എന്നതുകൊണ്ട്‌ വന്ന തെറ്റ് .....പക്ഷെ ഊർവശ്ശീ ശാപം അനുഗ്രഹമായി എന്ന് പറഞ്ഞപോലെ  അതെന്റെ ജീവിത വഴി ആകെ തിരിച്ചു വിടാനുള്ള ഒരു ഹേതു മാത്രമായി മാറി.പിന്നീട് ..എല്ലാം, നമുക്ക് അപ്രതീക്ഷിതമായി ഭവിക്കുന്നതെല്ലാം,അല്ലെങ്കില്‍ ചിലപ്പോഴെങ്കിലും നമുക്ക് പറ്റുന്ന അബദ്ധങ്ങള്‍ അതെല്ലാം നല്ലതിനായിരിക്കുമെന്നു കരുതി സമാധാനിക്കുക മാത്രം. ഒരു പക്ഷെ വന്നുചേരേണ്ടിയിരുന്ന വലിയ വിപത്ത്, അല്ലെങ്കില്‍ നമ്മെ കാത്തിരിക്കുന്ന ജീവിത വഴിത്തിരിവിലേക്ക് നയിക്കാനുള്ള, നമ്മെ സൃഷ്ട്ടിച്ച റബ്ബിന്റെ മാര്‍ഗ്ഗമായി കാണുക തന്നെ. നമുക്കെല്‍ക്കുന്ന താല്‍ക്കാലിക പരാചയങ്ങളില്‍ തളരാതെ ക്ഷമയോടെ നേരിട്ട് കൊണ്ട് റബ്ബ് തിരിച്ചു വിടുന്ന പാതയില്‍ കരുത്തോടെ മുന്നേറാന്‍ ശീലിച്ചാല്‍ ജീവിതത്തില്‍ പരാചയം എന്ന വാക്കിന്നു ഒരു അര്‍ത്ഥവും നാം കല്‍പ്പിക്കേണ്ടതില്ല, തീര്‍ച്ച ...

അടുത്തതില്‍ : ഏറെ ആസ്വദിച്ച എന്‍റെ ബാല്യം..


ചിന്താ വരി : ലീഗ് പ്രവർത്തകനായ, ചന്ദ്രികാ പത്ര വിതരണക്കാരനുമായിരുന്ന ഷുക്കൂറിനെ വെട്ടിക്കൊന്നവർ വിലസുമ്പോൾ ആ ചെറുപ്പക്കാരനെ പെറ്റു  വളർത്തിയ  തള്ളയുടെയും, തന്തയുടെയും അലമുറ കേൾക്കാൻ ആരെങ്കിലും ഉണ്ടോ..? കൊല്ലിച്ചവരും, ഒരു പ്രവർത്തകനെ നഷ്ടപ്പെട്ടു എന്ന് വിലപിച്ചവരും ഒത്തു കളിച്ചപ്പോൾ നഷ്ടം ആർക്കു ? സ്വന്തം കുടുംബത്തിനു....

ഏതു രാഷ്ട്രീയ പ്രവർത്തകനും, അവന്റെ വിലപ്പെട്ട ജീവിതവും,ജീവനും , സമയവും തുലക്കുമ്പോൾ ഒരു നിമിഷം ചിന്തിക്കുക!!.അവന്റെ നഷ്ടം അവന്റെ കുടുംബത്തിന്റെതെന്നു.അവന്റെ ഭാര്യമക്കളുടെതെന്നു.സ്വന്തം ജീവിതവും, ജീവനും ആർക്കാനും വേണ്ടി വലിച്ചെറിഞ്ഞു കുടുംബത്തെ തെണ്ടിക്കാൻ വിടല്ലേ......ഒർക്കുക..... രാഷട്രീയം നേടാനുള്ളവർക്ക് മാത്രമുള്ളതാണ് ..നിങ്ങൾ വെറും കീടങ്ങൾ.....!!