തിങ്കളാഴ്‌ച, ഓഗസ്റ്റ് 29, 2011

റമദാന്‍ നമ്മോട്‌ വിട പറയുമ്പോള്‍.........



ഈദ്‌ മുബാറക്‌

ത്യാഗത്തിന്റെയും, സഹിഷ്ണുതയുടെയും,ആത്മ ശുദ്ധീകരണ നാളുകള്‍ കഴിഞ്ഞു ഇന്ന്
പെരുന്നാള്‍   ആഘോഷിക്കുകയാണ് മുസ്ലിം ലോകം. നോല്‍മ്പ് കൊണ്ടും, നമസ്കാരം
കൊണ്ടും ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടും,മനുഷ്യ മനസ്സിലെ എല്ലാ കറകളും അ
ഴുക്കും, പൊടികളും തുടച്ചു വൃത്തിയാക്കി തികച്ചും നിഷ്കളങ്കമായ ഹൃദയ ശുദ്ധിയോടെ
റമദാനില്‍ നിന്നും പുറത്തിറങ്ങുന്ന നാം, കഴിഞ്ഞ ഒരുമാസത്തെ എല്ലാ സല്‍പ്രവര്‍ത്തി
യും നിഷ്പ്രഭ മാക്കും വിധമുള്ള ഈദ്‌ ആഘോഷങ്ങളില്‍‍ നിന്നും വിട്ടു നില്കേണ്ടത്
ആവശ്യമാണ്‌ . അതോടൊപ്പം ഇക്കഴിഞ്ഞ റമദാന്‍ മാസത്തിലെക്കൊരു തിരിഞ്ഞു
നോട്ടവും

പതിവുപോലെ ചാനലുകളുടെ തിളക്കത്തില്‍, മിന്നിത്തിളങ്ങാന്‍ ഇറങ്ങിപ്പുറപ്പെട്ട ചില സിനിമാക്കാരുടെ  പരിപാടികളും ചാനലുകള്‍ ആഘോഷിച്ചു. പാട്ടും കൂത്തുമായി റമദാന്‍
പ്രോഗ്രാം എന്ന പേരില്‍ കുറെ കൊപ്രായതരങ്ങള്‍ അരങ്ങേറി. പരിശുദ്ധ മാസത്തിന്റെ മാഹാത്മ്യം, അത് മാപ്പിളപ്പാട്ടും ഒപ്പന എന്ന ലേബലില്‍ നടത്തുന്ന തുള്ളിക്കളിയും, റമ
ദാന്‍ പരിപാടി എന്ന പേരിലോ, ഭക്തിയുടെ പേരിലോ അവതരിപ്പിച്ചു . ഇസ്ലാമികമെന്നു പറയുന്നത്  ഇസ്ലാമികമായ അവബോധമില്ലാത്തതു കൊണ്ടാണ് .

വന്നുവന്ന് സിനിമാ താരങ്ങള്‍, സിനിമാ വിവരണം പോലെ ഇസ്ലാമിക കാര്യങ്ങള്‍,സുന്ദരി
കളായ യുവതികളെ അണിയിച്ചൊരുക്കി സ്റ്റുഡിയോ വേദിയില്‍ പ്രദര്‍ശി പ്പിച്ചുകൊണ്ട്‌,
ഇസ്ലാമീക കാര്യങ്ങളും അവതരിപ്പിച്ചു തുടങ്ങി. സിനിമയെ അങ്ങേ അറ്റം വെറുക്കുന്നു
ഇസ്ലാം. കലയും സംഗീതവും തെറ്റെന്നു പറയുന്നില്ല. കല എന്നതിനേക്കാള്‍ സിനിമ അതി
ലെ ദുഷിച്ച, ദുഷിപ്പിക്കുന്ന വശങ്ങള്‍ കമ്പോള വില്‍പ്പന സംസ്കാരം,കലയെ ഇന്ന് ഏറെ ജീര്‍ണ്ണിതമായിരിക്കുന്നു ഇസ്ലാമീകമായി ഒരിക്കലും സന്ധിയാവാനിടയില്ലാത്ത
സിനിമയും, സിനിമാ പ്രവര്‍ത്തനവും,അതില്‍ ഇസ്ലാമിനെ വലിച്ചിഴക്കപ്പെടരുത്. ഇസ്ലാ
മിനെ അതിന്റെ പരിപാവനമായ മുഖം വികൃതമാക്കുന്ന ചാനലുകളുടെ, പരിപാടികളുടെ
നേരെ നമ്മുടെ മത പണ്ഡിതരും  മൌനിതരാവുന്നതെന്തുകൊന്ടെന്നറിയില്ല.

ഇസ്ലാമിന്റെ അടിസ്ഥാന ഗ്രന്ഥമായ ഖുര്‍ആന്‍ ലോകാന്ത്യം വരെയുള്ള സര്‍വോന്മുഖമായ വിഷയങ്ങളെ കുറിച്ചും, ആദ്യന്തം പ്രതിപാദിക്കുന്ന ഖുര്‍ആനില്‍, ഒരു മുസ്ലിമിനെ സംബ
ന്ധിച്ചിടത്തോളം അതിനപ്പുറത്തേക്ക് അവന്‍റെ സാംസ്കാരികമായോ, പുരോഗമനമെന്നു
പറയുന്ന പിന്തിരിപ്പന്‍ നശീകരണ പരിഷ്കാരത്തേയോ ഉള്കൊള്ളേണ്ടതില്ല.ഈ  പ്രപ
ഞ്ചത്തിലെ, നല്ലതിനെയും, ചീത്തയേയും, തിരിച്ചറിഞ്ഞു നല്ലതിനെ ഉള്‍കൊള്ളാന്‍,
ഖുര്‍ആന്റെയും,ഹദീസുകളുടെയും, റസൂല്‍ (സ)യുടെ ജീവിത ചര്യയിലും ഉള്‍ക്കൊണ്ട്‌ ജീവി
ക്കാന്‍ കഴിയേണ്ട മുസ്ലിമിന്, അവന്‍ ഇസ്ലാമീകമായ കാര്യങ്ങള്‍ സമൂഹത്തോട്  പറയാന്‍. അല്ലെങ്കില്‍ അറിവ് പകര്‍ന്നു കൊടുക്കാന്‍ തുനിയുന്നുവെങ്കില്‍, അവന്‍ ആദ്യം ഇസ്ലാമാ
വേണ്ടതുണ്ട് . പേരില്‍ ഒതുങ്ങുന്ന മുസ്ലിം അല്ല. ഇസ്ലാമിന്‍റെ പ്രാഥമിക അനുഷ്ടാന കര്‍മ്മ
ങ്ങള്‍ അനുഷ്ടിക്കുന്നവനായിരിക്കണം. മാതൃകാ പരമായ മുസ്ലിം ആയിരിക്കണം  

വേഷ,  ജീവിത ലാളിത്യത്തില്‍,ഇസ്ലാമിക ചര്യയെകുറിച്ചുള്ള അവബോധം, അനുഷ്ടാന
ങ്ങള്‍  നിര്‍വഹിക്കല്‍, അവന്റെ കുടുംബങ്ങളെ ഇസ്ലാമീകമായ രീതിയില്‍ ജീവിപ്പിക്കല്‍
ഇങ്ങിനെ പല കാര്യങ്ങളിലും  മുസല്മാനായിരിക്കുമ്പോള്‍,മാതൃകയായ ഒരു മുസ്ലിമിനെ,
ഇസ്ലാമിനെ കുറിച്ച് മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ പ്രാപ്തമാകൂ. അവന്‍ ഇസ്ലാമിനെ അറിഞ്ഞിരിക്കണം, പഠിച്ചിരിക്കണം  . അതല്ലാ എങ്കില്‍ അബദ്ധജഡിലമായെ മറ്റുള്ള
വര്‍ക്ക് ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കാനാകൂ. നാം പറയുന്നതും, പ്രവര്‍ത്തിക്കുന്നതും, ജീവിതത്തില്‍ സ്വീകരിച്ചുപോരുന്ന ശൈലിയും മാതൃകാപരമായിരിക്കണം.

ലോകത്തിനു മുന്‍പില്‍ ഇസ്ലാം ഇത്രയേറീ തെറ്റിദ്ധരിക്കപ്പെട്ട ഒരു കാല ഘട്ടത്തിലാണ്
നാം ജീവിക്കുന്നത്. ഇസ്ലാമിക ദര്‍ശനീകതയുടെ അന്തസ്സത്ത മനസ്സിലാക്കാന്‍ കഴിയാതെ പോയത്,അല്ലെങ്കില്‍ ഇസ്ലാമിനെ വിക്രുതമാക്കാന്‍ ഇറങ്ങിപ്പുരപ്പെട്ടവരുടെ കുല്‍സിത പ്രവര്‍ത്തികൊണ്ടു, ഇസ്ലാമിനെ ഏറെ തെറ്റിധരിക്കപ്പെട്ടിരിക്കുന്നു. ഇസ്ലാമിനെ സ്വന്തം
മതസ്ഥര്‍ക്കുപോലും ഇസ്ലാമിനെ വേണ്ടവിധം  മനസ്സിലാക്കാന്‍ കഴിയാതെ പോയെന്ന
താണ് യാഥാര്‍ത്ഥ്യം.

ഇസ്ലാമിനെ അറിയുന്നവന്‍, അങ്ങിനെ ഇസ്ലാമിനെ അറിഞ്ഞു കൊണ്ട് ജീവിക്കാന്‍ തയ്യാ
റാകുംബോഴേ, ഇസ്ലാം എന്തെന്ന് മറ്റുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്താനാവൂ. ചാനലു
കളില്‍  പെണ്‍കുട്ടികളെ അണിയിച്ചൊരുക്കി പ്രദര്‍ശിപ്പിച്ചുകൊണ്ട്‌, കമ്പോള സംസ്കാ
രത്തിന്റെ വില്പന ചരക്കാക്കി ഇസ്ലാമിനെ മാറ്റിത്തീര്‍ക്കുന്ന പ്രവണത അവസാനിപ്പിച്ചേ
മതിയാകൂ. മത പണ്ഡിതര്‍ ഇതേ കുറിച്ച് ശക്തമായി പ്രതികരിക്കെണ്ടിയിരിക്കുന്നു.

ഒരു ചാനലില്‍ ഒരു അമുസ്ലിം സഹോദരന്‍ ഇസ്ലാമീകമായ ഒരു പരിപാടി അവതരിപ്പിക്കു
കയുണ്ടായി. അദ്ദേഹം ഇസ്ലാമീകമായും, ഖുര്‍ആനെയും നബി(സ) ജീവിതത്തെയും,ഹദീ
സുകളെയും  കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന പഠിക്കുന്ന, മറ്റേതു വിഷയത്തിലും അ
പാര അറിവും കഴിവുമുള്ള വ്യക്തിയാണെന്ന് നമുക്കറിയാം. ആ അമുസ്ലിം സഹോദരന്‍ അവതരിപ്പിച്ച  ഇസ്ലാമീക പരിപാടി ഒരു മുസ്ലിമിന് പോലും നാണിക്കേണ്ട വിധം മഹത്ത
രമാക്കിയാണ്  അവതരിപ്പിച്ചത്. ഇസ്ലാമീക വിഷയം കൈകാര്യം ചെയ്യുമ്പോള്‍ വളരെ
അധികം ശ്രദ്ധ ചെലുതെണ്ടതുണ്ടെന്ന , അല്ലെങ്കില്‍ പരിപാടി ഇസ്ലാമീക സന്ദേശങ്ങള്‍
വികൃതമാക്കുന്ന പാവനമാല്ലാത്ത ഒരാദരവ്  പ്രേക്ഷകന്നു ഉണ്ടാവാന്‍ പാടില്ല എന്ന ഉല്‍കൃഷ്ടമായ ബോധത്തോടെയായിരുന്നു ആ പരിപാടി.

എല്ലാറ്റിന്റെയും പരിപാവനത നഷ്ടപ്പെടുത്തി, അലങ്കോലമാക്കി ഇസ്ലാമീക പരിപാടികള്‍ 
അവതരിപ്പിക്കുമ്പോള്‍, , ഇസ്ലാമിന്റെ പവിത്രമായ സന്ദേശം ലോകത്തിനു വികൃതമാക്കി
കാണിച്ചു കൊടുക്കുമ്പോള്‍, മറ്റൊരു  സമുദായ സഹോദരന്‍റെ റംസാന്‍ പരിപാടി കൌതുക
മുണര്‍ത്തി  , ഇസ്ലാമിനെക്കുറിച്ച്, പലതും അറിയാത്ത, മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത , അല്ലെങ്കില്‍ നാം മറക്കാനിടവന്ന, ചിലതെല്ലാം അദ്ദേഹത്തിന്റെ പരിപാടി കണ്ടവര്‍ക്ക്  മനസ്സിലാക്കാന്‍ കഴിഞ്ഞു..താന്‍ ‍ പ്രതിനിധാനം  ചെയ്യുന്ന മതത്തെ കുറിച്ചുള്ള അറിവില്ലാ
യ്മ മനസ്സിലാക്കി,  ആ പരിപാടി കണ്ടവര്‍ കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കാതിരിക്കില്ല തീര്‍ച്ച.

൨൦൦ രിയാലിന്നു സാധനങ്ങള്‍ വാങ്ങിയാല്‍, അല്ലെങ്കില്‍ വാങ്ങിക്കാന്‍ സുന്ദരിയായി അണിഞ്ഞൊരുങ്ങി  ഷോപ്പില്‍ മൈക്കും  , കാമറയുമായി നടക്കുന്ന മുസ്ലിം പെണ്‍കുട്ടി.
ഇതും റമദാന്റെ പേരില്‍ കമ്പോള സംസ്കാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന അഭിനവ
മുസ്ലിം സംസ്കാരം. അങ്ങിനെ എല്ലായിടത്തും മുസ്ലിം പെണ്‍കുട്ടികളെ വേഷം കെട്ടിച്ചു അണിയിച്ചൊരുക്കി,കച്ചവടം കൂട്ടാന്‍, അത് പരിശുദ്ധ റമദാന്റെ പേരില്‍ ആവരുതെന്നെ പറയുന്നുള്ളൂ.

കാലത്തിനൊത്ത്  വേഷം കെട്ടണം എന്ന അയഞ്ഞ,അലസ, അല്ലെങ്കില്‍ അറിവിന്‍റെ
അപര്യാപ്തതയില്‍ നിന്നുയരുന്ന, അല്ലെങ്കില്‍ സൗകര്യപൂര്‍വ്വം അങ്ങിനെ പറയുന്ന , കാ
ലത്തിനു കോലം കെട്ടുന്ന സംസ്കാരമല്ല ഇസ്ലാമിന്റെത്. അത് ലോകാവസാനം വരെയു
ലോകത്തിനു വേണ്ട മാര്‍ഗ്ഗ ദാര്‍ശനീകമായ വിശുദ്ധ ഖുര്‍ആനെ അടിസ്ഥാന മാക്കിയുള്ള
താണ് . റസൂല്‍(സ)യുടെ ജീവിത ചര്യയോടു ബന്ധപ്പെടുത്തിയാണ് ഒരു മുസല്‍മാന്റെ ജീ
വിതം.നല്ലതിനെയും, ചീത്തയേയും തിരിച്ചറിഞ്ഞു ജീവിക്കാന്‍ ഇസ്ലാം  നമ്മെ
പഠിപ്പിക്കുന്നു.

കാലഘട്ടത്തെ ഇസ്ലാമീകമായ സമീപനത്തോടെ, പുരോഗമനത്തെ ആശ്ലേഷിച്ചു ജീ
വിക്കാന്‍  കഴിയണം. പുരോഗമന തോട് മുഖം തിരിഞ്ഞു നില്‍ക്കേണ്ടതില്ല. പുരോഗമനം
എന്നത്‌ ഇസ്ലാമീക വീക്ഷണത്തെ നിരാകരിച്ചു മൂല്യങ്ങള്‍ വലിച്ചെറിഞ്ഞു പാശ്ചാത്യന്റെ
ഉചിഷ്ടങ്ങളെ വിഴുങ്ങി എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചു ലക്ക് കെട്ട സാമൂഹ്യ വ്യവസ്ഥി
തിയല്ല ഇസ്ലാം കാണുന്ന പുരോഗമനം.

ഇന്നത്തെ എല്ലാ ആധുനിക സൌകര്യത്തെയും, നാം സ്വീകരിക്കുമ്പോള്‍,അതിന്‍റെ തെ
റ്റായ  വശം നിരാകരിച്ചു കൊണ്ട്, ഇസ്ലാമികതയില്‍ ഊന്നി അതിന്‍റെ നല്ലവശം, നാം
 ജീവിതത്തിലേക്ക് സ്വീകരിക്കുമ്പോള്‍,  കാല മാറ്റത്തിനനുസരിച്ച് പുരോഗമനം നേടി
 ജീവിക്കുന്നവരാകുന്നു. 

ഏതു കാലഘട്ടത്തിലൂടെ, ഏതു സംസ്കാരത്തിലൂടെ, ഏതു തലമുറയിലൂടെ കടന്നു പോകു
മ്പോഴും ഒരു മുസല്‍മാന്‍ അവന്‍റെ അടിസ്ഥാന പ്രമാണങ്ങളെ മുറുകെ പിടിക്കുന്നവരായി
രിക്കണം. ഖുര്‍ ആനും തിരു സുന്നത്തും ചര്യയായിരിക്കണം. ഈമാന്‍. ഈമാനോട് കൂടിയ, ഹലാലും, ഹറാമും തിരിച്ചറിഞ്ഞു മുന്‍പോട്ടു പോകാന്‍ ഒരു മുസ്ലിമിന്നാവണം.അത് അവസ
ര വാദപരമായ സമീപനത്തോടെ ഹലാലും ഹറാമും വേര്‍തിരിച്ചാവരുത്.എന്ത് തെറ്റ് ചെ
യ്യുമ്പോഴും അര്‍ത്ഥമില്ലാത്ത ന്യായീകരണം കൊണ്ട് തെറ്റിനെ സാധൂകരിക്കുന്ന ആധുനിക
മുസ്ലിം  സമൂഹത്തിന്റെ ഈമാനില്ലാത്ത,തെറ്റായ പ്രവര്‍ത്തികളില്‍ നിന്നും മുസല്‍മാന്‍ മാറ
ണം. പേരില്‍ ഒതുങ്ങുന്ന മുസല്‍മാന്‍ അല്ല വേണ്ടത്. കര്‍മ്മങ്ങള്‍ കൊണ്ട് മുസ്ലിം ആയി ജീ
വിക്കാന്‍ ശ്രമിക്കുന്നവനെയായിരിക്കണം ഒരു മുസല്മാനായി നാം കാണേണ്ടത്. ഒരു മുസ്ലി
മിനെയായിരികണം മുസ്ലിം പേരിട്ടു വിളിക്കേണ്ടത്.

എല്ലാവര്ക്കും എന്റെ ഈദ്‌ ആശംസകള്‍

അഭിപ്രായങ്ങളൊന്നുമില്ല: