വ്യാഴാഴ്‌ച, ഡിസംബർ 23, 2010

ഒരു രാഷ്ട്രീയ യുഗത്തിന്റെ അന്ത്യം


കേരള രാഷ്ട്രീയ ഭീഷ്മാചാര്യനായിരുന്ന ലീഡര്‍ കെ. കരുണാകരന്‍ യാത്രയായി . എഴുപതു
വര്‍ഷത്തെ രാഷ്ട്രീയ തപസ്യ അവസാനിപ്പിച്ചുകൊണ്ട്  5.30 ന് തലസ്ഥാന നഗരിയിലെ
 സ്വകാര്യ ആശുപത്രിയില്‍ അവസാനമായി .

എന്നും വിവാദങ്ങളായി നിറഞ്ഞു നിന്ന ലീഡരെ  മാറ്റി നിര്‍ത്തി ക്കൊണ്ട് കേരളത്തിനു
 ഒരു രാഷ്ട്രീയ ചരിത്ര മില്ല. തന്നെ ഏറ്റവും സ്വാധീനിച്ച രണ്ടു സ്ത്രീകള്‍ അദ്ദേഹ
ത്തിന്റെ പ്രിയ പത്നി കല്യാണിയമ്മയും, ഇന്ദിരാ ഗാന്ധിയുമായിരുന്നെന്നു അദ്ദേ
ഹത്തിന്റെ ആത്മ കഥയില്‍ പറയുന്നു.

ഇന്ദിരാഗാന്ധിയുടെ ആരാധ്യനായിരുന്ന കരുണാകരന്‍, അടിയന്തിരാവസ്ഥയെ ഏറ്റവും
വലുതായി ന്യായീകരിക്കുകയും, പിന്തുണക്കുകയും ചെയ്ത നേതാവായിരുന്നു.
അടിയന്തിരാവസ്ഥ കാലയളവില്‍ കേരളത്തിലെ അച്യുതമേനോന്‍ മന്ത്രിസഭയില്‍
അഭ്യന്തര മന്ത്രിയായിരുന്ന കരുണാകരന്‍, ഇന്ദിരാഗാന്ധിയുടെയും, സഞ്ജയ്‌ ഗാന്ധി
യുടെയും ചലനങ്ങള്‍ക്ക് കറകളഞ്ഞ പിന്തുണ നല്‍കുന്നതോടൊപ്പം, കേരളത്തില്‍
പോലീസിനെയും, നിയന്ത്രണമില്ലാതെ തുറന്നു വിട്ടതിന്റെ, ഇരയായി , കോഴിക്കോട്
എന്ജിനീരിംഗ് കോളേജ് വിദ്യാര്‍ഥിയായിരുന്ന രാജനെ കക്കയം ക്യാമ്പില്‍ വെച്ച്
 ഉരുട്ടികൊന്ന സംഭവം ഇന്നും അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

മകന്‍ നഷ്ടപ്പെട്ട ഈച്ചരവാര്യരുടെ ഹൃദയവേദനയുടെ ശാപം മരണം വരെ കരുണാ
കരനെ പിന്തുടര്ന്നുകൊന്ടെയിരുന്നു. മകന്‍ നഷ്ടപ്പെട്ട വേദനയില്‍ ശേഷിച്ച ജീവിതം
 മുഴുക്കെ കോടതി കയറിയിറങ്ങിയും, കരഞ്ഞും തീര്‍ക്കേണ്ടി വന്ന ആ വയോവൃ
ദ്ധന്റെ ശാപമെന്നോണം,കരുണാകരന്റെയും അവസാന നാളുകള്‍ സ്വന്തം മകന്‍
മുരളിയെകുറിച്ചുള്ള വേവലാതിയും വേദനയുമായിരിക്കണം  അദ്ദേഹത്തെ കൂടുതല്‍ തളര്തിയിട്ടുണ്ടാവുക..

ദേശീയ രാഷ്ട്രീയത്തില്‍ തന്നെ നിറഞ്ഞു നില്‍ക്കേണ്ട ഒരു സാന്നിദ്ധ്യ മായി
തീരെണ്ടിയിരുന്ന ലീഡര്‍, കേരള രാഷ്ട്രീയതില്‍പോലും ഒന്നുമല്ലാതായി തീര്‍ന്ന ദുരവ
സ്ഥയും അനുഭവിക്കെണ്ടിവന്നപ്പോള്‍ അതും അവസാന നാളുകളില്‍ അദ്ദേഹത്തെ
 മാനസികമായി വളരെയേറെ തളര്തിയിട്ടുണ്ടാവാം.

"വിനാശകാലേ വിപരീത ബുദ്ധി" എന്ന് പറഞ്ഞപോലെ, രാഷ്ട്രീയ ചാണക്യനായ
കരുണാകരന്‍ സ്വന്തം മകന്‍റെ കുതന്ത്രത്തില്‍ വീണാലുണ്ടാകാവുന്ന ആപല്‍ക്കരമായ
ഭവിഷ്യത്ത് നേരത്തെ നോക്കി കാണാന്‍ കഴിഞ്ഞില്ല എന്നത്  ലീഡരുടെ ഏറ്റവും
വലിയ വീഴ്ചയായി.

വല്യേട്ടന്‍ മനോഭാവം എന്നും വെച്ച് പുലര്‍ത്തുന്ന, ഇടതു മുന്നണി കൂടാരത്തിലെ
മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ വശീകരണത്തില്‍ വീഴാത്ത, പിളര്പ്പിക്കാത്ത പാര്‍ടികള്‍
കേരളത്തില്‍ ഇല്ല. ആദ്യം സി പി ഐ ക്ക് തന്നെ കുതന്ത്രം ഏറ്റു. കമ്മ്യൂണിസ്റ്റു പാര്‍ട്ടി
പിളര്‍ന്നു. പിന്നെ ആന്റെണി യെയും കൂട്ടരെയു പിളര്‍ത്തി എടുത്തു ഇടതു പക്ഷത്
ചേര്‍ത്ത്. വൈകാതെ  ഇടതു മുന്നണി സ്വഭാവം ആന്‍റനിക്കും മനസ്സിലായി വേഗം
കൊണ്ഗ്രെസ്സിലെക്കുതന്നെ തിരിച്ചുപോയി   പിന്നെ മുസ്ലിം ലീഗിനെ പിളര്‍ത്തി
വിമതരാക്കി, ഇടത് പക്ഷം ചേര്‍ത്ത് കുറച്ചു കഴിഞ്ഞു, അവരെ പുറത്തു ചാടിച്ചു.
മുരളിയെ ചാക്കിട്ടുകൊണ്ട്,കരുണാകരനെയും, കൂട്ടരെയും കൊണ്ഗ്രെസ്സില്‍ നിന്നും
പിളര്‍ത്തി, അവസാനം മുരളിയെയും, കരുണാകരനെയും, അനുയായികളെയും ഒന്നുമ
ല്ലാതാക്കി, കൊണ്ഗ്രെസ്സും രണ്ടാക്കി..


മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ തിരിച്ചറിയാന്‍ കഴിയാതെ വന്ന കരുണാകരന്റെ വീഴ്ച
ഒരിക്കലും കരകയറാന്‍ കഴിയാത്ത ഒരു വീഴ്ച്ചതന്നെയായി. മണ്ണില്‍ വീണ മണ്ണെ
ണ്ണതുള്ളിപോലെ ഒന്നുമല്ലാതായിപോയ കരുണാകരന്റെ ഡി എന്‍ സി യിലെ 
 എല്ലാവരും പലവഴിക്കായി, അവസാനം മാതൃ സംഘടനയില്‍ തന്നെ തിരിച്ചെ
ത്തിയപ്പോഴും, എന്‍ സി പിയില്‍ അഭയം തേടിയ കരുണാകരനും മുരളിയും ഒറ്റപ്പെട്ടു.

വൈകിയെങ്കിലും കരുണാകരനും കൊണ്ഗ്രെസ്സില്‍ തിരിച്ചെത്തി. മുരളി എന്‍സി
പിയില്‍ തുടര്‍ന്ന്. ഒരു സുപ്രഭാതത്തില്‍ മുരളിയും കൊണ്ഗ്രെസ്സിന്റെ വാതില്‍ക്കല്‍
 തിരിച്ചു വന്നെങ്കിലും, അകത്തേക്ക് പ്രവേശനമില്ലാതിരുന്ന മുരളിക്കുവേണ്ടി, മരണം
 വരെ അദ്ദേഹം മുട്ടാത്ത വാതിലുകളില്ല.

മുരളിയെ തറവാടില്‍ കയറ്റി സന്തോഷത്തോടെ കണ്ണടക്കുവാനുള്ള അദ്ദേഹത്തിന്റെ
ആഗ്രഹം നടന്നില്ല. മുരളിയുടെ വേദന മണസ്സിലിട്ടു നീറിക്കൊണ്ടുതന്നെ അദ്ദേഹം
മരിച്ചിരിക്കണം. രാജന്റെ അച്ഛന്‍ ഈച്ചര വാര്യരുടെ മരണം പോലെ.

അടിയന്തിരാവസ്ഥയുടെ ഓര്‍മ്മകള്‍ തികട്ടുന്ന ഇന്നും, അന്നുകൊലപ്പെടുത്തിയ
രാജന്റെ മൃത ശരീരമെങ്കിലും എവിടെ എന്ന് ചോദിക്കുന്നവര്‍ക്ക്, ഉത്തരം നല്കാന്‍
കഴിവുള്ള ഒരേഒരു വ്യക്തിയും ഇന്ന് നമ്മില്‍ നിന്നും യാത്രയായി.

നാമെല്ലാവരും ദൈവത്തിനു മുന്‍പില്‍ ഒന്നുതന്നെ.നഷ്ടപ്പെടുംബോഴുണ്ടാവുന്ന വേദന.എല്ലാവര്‍ക്കുമോന്നുതന്നെ. ഏതു രാജ പ്രഭുക്കളായാലും, വലിയവനായാലും.

കേരള രാഷ്ട്രീയത്തില്‍ കത്തി നിന്ന ആ രാഷ്ട്രീയാചാര്യന്റെ വേര്‍പാടിന്റെ വേദനയില്‍
 നമുക്കും പങ്കു ചേരാം.

2 അഭിപ്രായങ്ങൾ:

ഒരു നുറുങ്ങ് പറഞ്ഞു...

കടുത്ത രാഷ്ട്രീയ പ്രതിയോഗികളെ പോലും ലീഡറുടെ മുന്നില്‍ ഒന്നുമല്ലാതാക്കുന്ന ചതുരുപായങ്ങള്‍ എന്നും കരുണാകരന്‍ മാത്രം സ്വന്തം..!
കണ്ണിറുക്കിയുള്ള ഒരു കുസൃതിച്ചിരി മാത്രം.. അതാണ്‍,കരുണാകരസൂത്രം..!
ശത്രുക്കള്‍ക്കും മിത്രങ്ങള്‍ക്കും ഓര്‍ക്കാന് പലതും ബാക്കിവെച്ച് ലീഡറും അങ്ങിനെ നടന്നു പോയി..!
വിട,വിട...വേദനയില്‍ പങ്ക് ചേരുന്നു.

Sameer Thikkodi പറഞ്ഞു...

ഇടതു പക്ഷത്തിന്റെ ഭിന്നിപ്പ് രാഷ്ട്രീയം കൃത്യമായി വരച്ചു കാട്ടി...

ലീഡര്‍ ക്ക് ആദരാഞ്ജലികള്‍