തിങ്കളാഴ്‌ച, ഡിസംബർ 27, 2010

പുതു വര്‍ഷത്തിലേക്ക് നാം കാലെടുത്തു വെക്കുമ്പോള്‍

ഒരു വര്ഷം കൂടെ നമ്മില്‍ കടന്നുപോകുമ്പോള്‍, മുന്‍പോട്ടു നോക്കുവാന്‍
ആശാവഹമായ എന്തുണ്ട് നമുക്ക്?

അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന ഭരണകൂടങ്ങള്‍, രാജ്യത്തെ കടലില്‍ മുക്കി
കൊല്ലുംവിധം തുരന്നു നശിപ്പിക്കുന്ന ഭരണ മേലാളന്മാര്‍.നേട്ടങ്ങള്‍ക്കുവേണ്ടി
വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ചു, രാജ്യത്തെ കലാപ കുലുഷിത മാക്കുന്ന
രാഷ്ട്രീയ ആധിപത്യം, മൂല്യങ്ങളെകുറിച്ചു ചിന്തിക്കെണ്ടതില്ലാത്ത നേതൃത്തങ്ങളും,
കുത്തഴിഞ്ഞാടാന്‍ ആഗ്രഹിക്കുന്ന പുരോഗമന വാദികളായ സമൂഹ വിഭാഗവും.
അങ്ങിനെ മുന്‍പോട്ടു നോക്കുമ്പോള്‍ ഒട്ടും ആശാവഹമല്ലാത്ത ഒരു പുതു
പുലരിയിലേക്കാണ്  നാം കാലെടുത്തു വെക്കുന്നത്.

വിലകയറ്റം ദുസ്സഹമാക്കി തീര്‍ത്ത ജീവിതം, സാധാരണക്കാരനെയും, പാവപ്പെട്ട
വനെയും തകര്‍ത്തുകൊണ്ടിരിക്കുന്നു. ദിനേന വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന
ഭക്ഷണ സാധനങ്ങളുടെ വിലയോടോത്ത്  പാചക ഗ്യാസ് വില വര്‍ധനയും പുതു
വത്സര സമ്മാനമായി ജനങ്ങളുടെ തലയില്‍ ഇരുട്ടടിയായി വരുന്നു. പകുതിയി
ലേറെ  ജനങ്ങള്‍ ദാരിദ്രരേഖക്കു താഴെ കഴിയുന്ന നമ്മുടെ നാട്ടില്‍, രാജ്യത്തിന്റെ
പകുതിയിലേറെ സമ്പത്തും കട്ട് മുടിക്കുന്ന ഭരണ മേലാളന്മാര്‍ വാഴുന്ന  ഇന്ത്യാ
മഹാ രാജ്യത്തിന്റെ ഗതിയില്‍ പുതുവത്സരവും ആശങ്കാജനകമാണ്.
നമ്മുടെ ജീവിതം കൂടുതല്‍  ദുസ്സഹമാകുമെന്നതില്‍ ഒട്ടും സന്ദേഹിക്കാനില്ല.

വിദേശ വസ്ത്രങ്ങള്‍ പോലും ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത മഹാത്മാ
വിന്റെ നാട് ഇന്ന് പാശ്ചാത്യന്റെ കാലിലെ ചെരിപ്പായി മാറിക്കൊണ്ടിരിക്കുന്നു.
അമേരിക്കന്‍ ദല്ലാളന്മാരുടെ  ആശ്രിതരായി,അമേരിക്കയുടെ ആത്ഞ നിറവേറ്റാന്‍
മാത്രമായി നിലകൊള്ളുന്ന രാജ്യമായി നമ്മുടെ രാജ്യം തരം താഴുന്നു.  ആണവ
കരാരിന്നു വേണ്ടി സര്‍വതും ബലികഴിച്ചു അമേരിക്കന്‍ താല്പര്യം സംരക്ഷി
ക്കാന്‍കച്ചകെട്ടിയിറങ്ങിയതു മുതല്‍  വിക്കിലിക്സ് പുറത്തുവിട്ട രഹസ്യ രേഖകളില്‍
അമേരിക്കന്‍ ബാന്ധവത്തെ കുറിച്ച് പറയുന്ന രഹസ്യങ്ങള്‍ വരെ,
അമേരിക്കയുടെ ദാസ്യരായി ഇന്ത്യ മാറിയതിന്റെ  തെളിവുകാണല്ലോ

ഇന്ത്യയിലെ കോടിക്കണക്കിനു യുവാക്കള്‍ ജോലിക്കു വേണ്ടി അലയുമ്പോള്‍,
അമേരിക്കക്കാരന് തൊഴിലുണ്ടാക്കാന്‍, ഒബാമയുടെ ഇന്ത്യ സന്ദര്‍ശന വേളയില്‍,
അഞ്ചു ബില്യണ്‍ ഡോളറിന്‍റെ പ്രതിരോധ ഇടപാടാണ് കരാറായത്. ഈ ഒരൊറ്റ
കരാര് കൊണ്ടുതന്നെ ഇരുപത്തി ആറായിരത്തി അഞ്ഞൂറൂ അമേരിക്കക്കാരന്
ജോലിയവസരമുണ്ടാകുമെന്നു വിലയിരുത്തുന്നു.ഇതേ പോലെ പ്രധാനപ്പെട്ട പല
കരാറൂകളിലൂടെയും, ദരിദ്ര ഇന്ത്യയിലെ യുവാകളെ തെരുവ് തെണ്ടിച്ചുകൊണ്ട്
അമേരിക്കന്‍ ജനതയെ സുഖിപ്പിക്കാന്‍ നമ്മുടെ സര്‍ക്കാരിനു കഴിഞ്ഞു. ഇന്ത്യന്‍
ജനത തൊഴിലില്ലാതെ പട്ടിണി കിടന്നു ചാവട്ടെ, എന്നാലും അമേരിക്കയുടെ
ചെരുപ്പ് തുടക്കാനുള്ള ഭാഗ്യം കൈവേടിയരുതെന്നാണ് മഹാതമാഗന്ധിയുടെ,
ഇന്ത്യയിലെ, നെഹ്രുവിന്റെ വിദേശ നയം തുടരുന്നുവെന്ന് പറയുന്ന ഇന്നത്തെ
നമ്മുടെ ഇന്ത്യാ രാജ്യത്തിന്റെ നയം.

അഴിമതിയുടെയും, കുംഭ കോണത്തിന്റെയും,  നാറുന്ന നീണ്ട ലിസ്റ്റ് തന്നെ
മന്മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കിരീടത്തില്‍ ചാര്‍ത്തിയ, ഒരു വര്‍ഷമാണ്
കടന്നുപോയത്.ഇന്ത്യ എന്നും തുടര്‍ന്ന് പോന്നിട്ടുള്ള ചേരി ചേരാ നയം മാറ്റി
ക്കൊണ്ട് ഫാസിസ്റ്റ്‌ രാജ്യമായ ഇസ്രായേലിനോട് കൈകോര്‍ക്കുന്നതും, അമേരി
ക്കക്ക് വേണ്ടി,  നമ്മുടെ സൌഹൃദ രാജ്യമായ ഇറാനോട് നമ്മുടെ രാജ്യം
സ്വീകരിച്ചു കൊണ്ടിരിക്കുന്ന നിലപാടും, ഇന്ത്യ അമേരിക്കന്‍ കാല്‍ ചുവട്ടി
ലേക്ക് താഴ്ന്നുപോകുന്നതിനു ഉദാഹരണമായി കാണാം.

ഓരോ വര്ഷം പിന്നിടുമ്പോഴും, നമ്മുടെ രാജ്യം അതിന്‍റെ മഹത്തായ പാര
മ്പര്യത്തില്‍ നിന്നും, അടിസ്ഥാന നയങ്ങളില്‍ നിന്നും മാറി, ഇന്ത്യക്കാരന്‍
ഇന്ത്യക്കാരനല്ലാത്ത വിധം പാശ്ചാത്യ സംസ്കാരത്തിന്റെ ദുഷിച്ച, ആചാര,
സാമൂഹ്യ അധപതനത്തിലെക്കും പൊയ്കൊണ്ടിരിക്കുമ്പോള്‍,
ശ്വാസം കിട്ടാതെ,കണ്ണ് തള്ളുന്ന സാധാരണക്കാരനും,പാവപ്പെട്ടവനും, ഒട്ടും
ജീവിക്കാനാവാത്ത രാജ്യമായി നമ്മുടെ രാജ്യം മാറിക്കൊണ്ടിരിക്കുന്നു.

ഈ അവസ്ഥയില്‍ പിറന്നു വീഴുന്ന പുതു വല്സരങ്ങള്‍ നമുക്കിനി
സന്തോഷത്തിന്റെയും, ആഹ്ലാദത്തിന്റെതുമായി തീരുമോ?
ആയിത്തീരട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് പുതു വര്‍ഷത്തെ നമുക്ക്
വരവേല്‍ക്കാം.

വ്യാഴാഴ്‌ച, ഡിസംബർ 23, 2010

ഒരു രാഷ്ട്രീയ യുഗത്തിന്റെ അന്ത്യം


കേരള രാഷ്ട്രീയ ഭീഷ്മാചാര്യനായിരുന്ന ലീഡര്‍ കെ. കരുണാകരന്‍ യാത്രയായി . എഴുപതു
വര്‍ഷത്തെ രാഷ്ട്രീയ തപസ്യ അവസാനിപ്പിച്ചുകൊണ്ട്  5.30 ന് തലസ്ഥാന നഗരിയിലെ
 സ്വകാര്യ ആശുപത്രിയില്‍ അവസാനമായി .

എന്നും വിവാദങ്ങളായി നിറഞ്ഞു നിന്ന ലീഡരെ  മാറ്റി നിര്‍ത്തി ക്കൊണ്ട് കേരളത്തിനു
 ഒരു രാഷ്ട്രീയ ചരിത്ര മില്ല. തന്നെ ഏറ്റവും സ്വാധീനിച്ച രണ്ടു സ്ത്രീകള്‍ അദ്ദേഹ
ത്തിന്റെ പ്രിയ പത്നി കല്യാണിയമ്മയും, ഇന്ദിരാ ഗാന്ധിയുമായിരുന്നെന്നു അദ്ദേ
ഹത്തിന്റെ ആത്മ കഥയില്‍ പറയുന്നു.

ഇന്ദിരാഗാന്ധിയുടെ ആരാധ്യനായിരുന്ന കരുണാകരന്‍, അടിയന്തിരാവസ്ഥയെ ഏറ്റവും
വലുതായി ന്യായീകരിക്കുകയും, പിന്തുണക്കുകയും ചെയ്ത നേതാവായിരുന്നു.
അടിയന്തിരാവസ്ഥ കാലയളവില്‍ കേരളത്തിലെ അച്യുതമേനോന്‍ മന്ത്രിസഭയില്‍
അഭ്യന്തര മന്ത്രിയായിരുന്ന കരുണാകരന്‍, ഇന്ദിരാഗാന്ധിയുടെയും, സഞ്ജയ്‌ ഗാന്ധി
യുടെയും ചലനങ്ങള്‍ക്ക് കറകളഞ്ഞ പിന്തുണ നല്‍കുന്നതോടൊപ്പം, കേരളത്തില്‍
പോലീസിനെയും, നിയന്ത്രണമില്ലാതെ തുറന്നു വിട്ടതിന്റെ, ഇരയായി , കോഴിക്കോട്
എന്ജിനീരിംഗ് കോളേജ് വിദ്യാര്‍ഥിയായിരുന്ന രാജനെ കക്കയം ക്യാമ്പില്‍ വെച്ച്
 ഉരുട്ടികൊന്ന സംഭവം ഇന്നും അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

മകന്‍ നഷ്ടപ്പെട്ട ഈച്ചരവാര്യരുടെ ഹൃദയവേദനയുടെ ശാപം മരണം വരെ കരുണാ
കരനെ പിന്തുടര്ന്നുകൊന്ടെയിരുന്നു. മകന്‍ നഷ്ടപ്പെട്ട വേദനയില്‍ ശേഷിച്ച ജീവിതം
 മുഴുക്കെ കോടതി കയറിയിറങ്ങിയും, കരഞ്ഞും തീര്‍ക്കേണ്ടി വന്ന ആ വയോവൃ
ദ്ധന്റെ ശാപമെന്നോണം,കരുണാകരന്റെയും അവസാന നാളുകള്‍ സ്വന്തം മകന്‍
മുരളിയെകുറിച്ചുള്ള വേവലാതിയും വേദനയുമായിരിക്കണം  അദ്ദേഹത്തെ കൂടുതല്‍ തളര്തിയിട്ടുണ്ടാവുക..

ദേശീയ രാഷ്ട്രീയത്തില്‍ തന്നെ നിറഞ്ഞു നില്‍ക്കേണ്ട ഒരു സാന്നിദ്ധ്യ മായി
തീരെണ്ടിയിരുന്ന ലീഡര്‍, കേരള രാഷ്ട്രീയതില്‍പോലും ഒന്നുമല്ലാതായി തീര്‍ന്ന ദുരവ
സ്ഥയും അനുഭവിക്കെണ്ടിവന്നപ്പോള്‍ അതും അവസാന നാളുകളില്‍ അദ്ദേഹത്തെ
 മാനസികമായി വളരെയേറെ തളര്തിയിട്ടുണ്ടാവാം.

"വിനാശകാലേ വിപരീത ബുദ്ധി" എന്ന് പറഞ്ഞപോലെ, രാഷ്ട്രീയ ചാണക്യനായ
കരുണാകരന്‍ സ്വന്തം മകന്‍റെ കുതന്ത്രത്തില്‍ വീണാലുണ്ടാകാവുന്ന ആപല്‍ക്കരമായ
ഭവിഷ്യത്ത് നേരത്തെ നോക്കി കാണാന്‍ കഴിഞ്ഞില്ല എന്നത്  ലീഡരുടെ ഏറ്റവും
വലിയ വീഴ്ചയായി.

വല്യേട്ടന്‍ മനോഭാവം എന്നും വെച്ച് പുലര്‍ത്തുന്ന, ഇടതു മുന്നണി കൂടാരത്തിലെ
മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ വശീകരണത്തില്‍ വീഴാത്ത, പിളര്പ്പിക്കാത്ത പാര്‍ടികള്‍
കേരളത്തില്‍ ഇല്ല. ആദ്യം സി പി ഐ ക്ക് തന്നെ കുതന്ത്രം ഏറ്റു. കമ്മ്യൂണിസ്റ്റു പാര്‍ട്ടി
പിളര്‍ന്നു. പിന്നെ ആന്റെണി യെയും കൂട്ടരെയു പിളര്‍ത്തി എടുത്തു ഇടതു പക്ഷത്
ചേര്‍ത്ത്. വൈകാതെ  ഇടതു മുന്നണി സ്വഭാവം ആന്‍റനിക്കും മനസ്സിലായി വേഗം
കൊണ്ഗ്രെസ്സിലെക്കുതന്നെ തിരിച്ചുപോയി   പിന്നെ മുസ്ലിം ലീഗിനെ പിളര്‍ത്തി
വിമതരാക്കി, ഇടത് പക്ഷം ചേര്‍ത്ത് കുറച്ചു കഴിഞ്ഞു, അവരെ പുറത്തു ചാടിച്ചു.
മുരളിയെ ചാക്കിട്ടുകൊണ്ട്,കരുണാകരനെയും, കൂട്ടരെയും കൊണ്ഗ്രെസ്സില്‍ നിന്നും
പിളര്‍ത്തി, അവസാനം മുരളിയെയും, കരുണാകരനെയും, അനുയായികളെയും ഒന്നുമ
ല്ലാതാക്കി, കൊണ്ഗ്രെസ്സും രണ്ടാക്കി..


മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ തിരിച്ചറിയാന്‍ കഴിയാതെ വന്ന കരുണാകരന്റെ വീഴ്ച
ഒരിക്കലും കരകയറാന്‍ കഴിയാത്ത ഒരു വീഴ്ച്ചതന്നെയായി. മണ്ണില്‍ വീണ മണ്ണെ
ണ്ണതുള്ളിപോലെ ഒന്നുമല്ലാതായിപോയ കരുണാകരന്റെ ഡി എന്‍ സി യിലെ 
 എല്ലാവരും പലവഴിക്കായി, അവസാനം മാതൃ സംഘടനയില്‍ തന്നെ തിരിച്ചെ
ത്തിയപ്പോഴും, എന്‍ സി പിയില്‍ അഭയം തേടിയ കരുണാകരനും മുരളിയും ഒറ്റപ്പെട്ടു.

വൈകിയെങ്കിലും കരുണാകരനും കൊണ്ഗ്രെസ്സില്‍ തിരിച്ചെത്തി. മുരളി എന്‍സി
പിയില്‍ തുടര്‍ന്ന്. ഒരു സുപ്രഭാതത്തില്‍ മുരളിയും കൊണ്ഗ്രെസ്സിന്റെ വാതില്‍ക്കല്‍
 തിരിച്ചു വന്നെങ്കിലും, അകത്തേക്ക് പ്രവേശനമില്ലാതിരുന്ന മുരളിക്കുവേണ്ടി, മരണം
 വരെ അദ്ദേഹം മുട്ടാത്ത വാതിലുകളില്ല.

മുരളിയെ തറവാടില്‍ കയറ്റി സന്തോഷത്തോടെ കണ്ണടക്കുവാനുള്ള അദ്ദേഹത്തിന്റെ
ആഗ്രഹം നടന്നില്ല. മുരളിയുടെ വേദന മണസ്സിലിട്ടു നീറിക്കൊണ്ടുതന്നെ അദ്ദേഹം
മരിച്ചിരിക്കണം. രാജന്റെ അച്ഛന്‍ ഈച്ചര വാര്യരുടെ മരണം പോലെ.

അടിയന്തിരാവസ്ഥയുടെ ഓര്‍മ്മകള്‍ തികട്ടുന്ന ഇന്നും, അന്നുകൊലപ്പെടുത്തിയ
രാജന്റെ മൃത ശരീരമെങ്കിലും എവിടെ എന്ന് ചോദിക്കുന്നവര്‍ക്ക്, ഉത്തരം നല്കാന്‍
കഴിവുള്ള ഒരേഒരു വ്യക്തിയും ഇന്ന് നമ്മില്‍ നിന്നും യാത്രയായി.

നാമെല്ലാവരും ദൈവത്തിനു മുന്‍പില്‍ ഒന്നുതന്നെ.നഷ്ടപ്പെടുംബോഴുണ്ടാവുന്ന വേദന.എല്ലാവര്‍ക്കുമോന്നുതന്നെ. ഏതു രാജ പ്രഭുക്കളായാലും, വലിയവനായാലും.

കേരള രാഷ്ട്രീയത്തില്‍ കത്തി നിന്ന ആ രാഷ്ട്രീയാചാര്യന്റെ വേര്‍പാടിന്റെ വേദനയില്‍
 നമുക്കും പങ്കു ചേരാം.

ഞായറാഴ്‌ച, നവംബർ 07, 2010

അനിയനും യാത്രയായി. ഉപ്പയുടെയും, ഉമ്മയുടെയും അരികിലേക്ക്...........




അനിയനും  യാത്രയായി. ഉപ്പയുടെയും, ഉമ്മയുടെയും അരികിലേക്ക്........
എഴുതിക്കൊണ്ടിരിക്കുന്ന ലേഖനത്തില്‍, എന്റെ "ചന്ദ്രിക" പ്രസ്സുമായുള്ള അനുഭവം പറയുമ്പോള്‍, എന്റെ അനിയനെയും കുറിച്ച് പറയാനിരിക്കെ, അതിനു മുന്‍പായി എന്റെ അനിയന്‍ ഓരോര്‍മ്മയാ
യിത്തീരുമെന്നു കരുതിയില്ല

("ചന്ദ്രിക" പ്രസ്സ്‌ ജീവിതത്തില്‍, എന്റെ സഹപ്രവര്‍ത്തകരും, ഗുരുക്കന്മാരും,ബഹുമാന്യരുമായ പലരുമായും ഞാന്‍ വളരെ കടപ്പെട്ടവനാണ്..എന്റെ അനിയന്റെ വേര്‍പാടില്‍ അവനുവേണ്ടി രണ്ടുവരി കുറിച്ചിടാനായി, ഈ സന്ദര്‍ഭം ഞാന്‍ വിനിയോഗിക്കുന്നതിനാല്‍, ജീവിത യാത്ര എന്ന തുടര്‍ ലേഖനത്തിന്റെ അടുത്ത ഭാഗം അടുത്ത പോസ്റ്റില്‍  തുടരുന്നതാണ്.)

അല്ലാഹു പരമ കാരുണീകനാണ്. കരുണാ നിധിയുമാണ്,എന്നറിഞ്ഞിട്ടും അല്ലാഹുവിന്റെ ചില വിധികള്‍ നമുക്ക് ക്രൂരമായി തോന്നിപ്പോകാറുണ്ട്.

നിനച്ചിരിക്കാതെ നമുക്ക് വന്നു ചേരുന്ന ദുര്‍വിധികളെ അല്ലാഹുവിന്റെ ക്രൂരതയായി നാം കാണാറുണ്ട്‌.  സസുഖം ജീവിക്കുന്ന കുടുംബങ്ങളെ നിത്യ ദുരിതത്തിലേക്ക് തള്ളി വിട്ടുകൊണ്ട് അല്ലാഹുവിന്റെ  ചില വിധികള്‍ കാണുമ്പോള്‍ നമുക്കങ്ങിനെ തോന്നിപോകാറൂണ്ടെങ്കിലും, അല്ലാഹു പരമ കാരുണീകനാണ്.കരുണാ നിധിയുമാണ്. കരുണ ചൊരിയുന്നവനാണ്. ഓരോ ശ്വാസ
ത്തിലും നമുക്കവന്‍ പൊറുത്തു തരുന്നവനാണ്. വീണ്ടും, വീണ്ടും....... അപ്പോള്‍ നാമൊരിക്കലും അല്ലാഹുവിന്റെ വിധിയെ ക്രൂരമായി കണ്ടുകൂടാ.

മനുഷ്യന് നിശ്ചയിച്ച ആയുസ്സ്, അതിന്റെ അവസാനമെത്തുമ്പോള്‍ അവനെ ഈ ലോകത്തു നിന്നും അല്ലാഹു വിളിച്ചു കൊണ്ടുപോകും. അത് എപ്പോള്‍, എങ്ങിനെ, എവിടെവെച്ചു എന്നൊന്നും, നമുക്കാര്‍ക്കും പറയുക വയ്യ. അങ്ങിനെ ഒരു  മുന്‍വിധിയോടെ, ഇന്ന ദിവസം നാം വിടപറയേണ്ടി
വരുമെന്നു, ഉറച്ചൊരു സമയ ക്ളിപ്തത, മനുഷ്യന് അറിയാമായിരുന്നെന്കില്‍, ഈ  ലോകത്തിന്റെ ഗതി എന്താകുമായിരുന്നു? ഒന്നൂഹിച്ചു നോക്കു. അല്ലാഹു നല്‍കിയ  ആയുസ്സിന്റെ സമയപരിധിക്കപ്പു
റം ഒരു ശ്വാസത്തിന്റെ ദൈര്‍ഘ്യം പോലും അധികരിച്ചുണ്ടാവില്ല.

മരണം എന്ന സത്യം ഓരോ ശ്വാസത്തിലും നമ്മെ പിന്തുടരുന്നു എന്ന് നാം മനസ്സിലാക്കുക. രാജാ
വായാലും പ്രജയയാലും, ധനികനായാലും, ദരിദ്രനായാലും ആണായാലും, പെണ്ണായാലും, സൃഷ്ടി  എന്തുതന്നെ ആയാലും അല്ലാഹു നിശ്ചയിക്കുന്ന ദൂരമല്ലാതെ ഒരു മണല്തരിയുടെ അളവ്  മുന്പോട്ടോ
 പിന്പോട്ടോ നടക്കാന്‍ ഒരുസൃഷ്ടിക്കുമാവില്ല തന്നെ. ഈ പ്രപഞ്ച സത്യത്തെ നമുക്കാര്‍ക്കും മാറ്റി
 മറിക്കാനാവില്ലാലോ.

അപ്പോള്‍ നാം ഈ ഭൂമിയില്‍ കാണിച്ചു കൂട്ടുന്ന ഒന്നിനും ഒരു നിലനില്പ്പില്ല എന്ന് വരുന്നു. അഹങ്കാ
രവും, ഹുങ്കും വെടിഞ്ഞു മനുഷ്യ സമൂഹം സ്നേഹത്തിലും സന്തോഷത്തിലും, കഴിയേണ്ടതിന്റെ, കുറഞ്ഞ പക്ഷം കുടുംബങ്ങള്‍ പരസ്പരം സൌഹാര്‍ദ്ദ പരമായ,ഒരന്തരീക്ഷത്തില്‍  ജീവിക്കേണ്ട ആവശ്യകതയിലേക്ക് നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഇത്രയും ഇപ്പോള്‍  ചിന്തിച്ചുപോയത്, ഒക്ടോ: പതിനഞ്ചിന്റെ "മാധ്യമം" പത്രത്തില്‍ വന്ന, ദമ്മാമില്‍ നിന്നുള്ള  ഒരു വാര്‍ത്ത. "ഡോക്ടറെ കാണാന്‍ കാത്തിരുന്ന ഒരു മലപ്പുറം സ്വദേശി, കുഴഞ്ഞു വീണു മരിച്ചു" എന്ന വാര്‍ത്തയാണ്. പതിനഞ്ചു  വര്‍ഷമായി, ദമ്മാമില്‍ കുടുംബത്തോടോത്ത് താമസിക്കുന്ന ഒരു കുടുംബ നാഥന്‍ ( നാല്പതു വയസ്സ്  വയസ്സ് ) മൂന്നു പെണ്മ
ക്കളും. ഭാര്യ എട്ടു മാസം ഗര്‍ഭിണിയും.

ഒരു കുടുംബം , അവരുടെ ജീവിതം മൊത്തമായും മാറ്റി മറിക്കപ്പെടുന്ന  ദാരുണമായ, ഈ കുടുംബ
നാഥന്റെ മരണം എന്തുകൊണ്ടോ  എന്നെ വല്ലാതെ ചിന്തിപ്പിച്ചു.

ഓരോരുത്തരുടെയും ജീവിതത്തിന്‍റെ ഉള്ളറകളിലേക്ക് നാം കയറിച്ചെല്ലുമ്പോള്‍,പല തരം വിഷമങ്ങളും പ്രയാസങ്ങളും കാണുമെങ്കിലും, എല്ലാം തരണം ചെയ്തുകൊണ്ട്, കുടുംബത്തി
ന്‍റെ എല്ലാം താളം തെറ്റുന്ന അവസ്ഥ. ഗള്‍ഫു ജീവിതം കൊണ്ട് എന്ത് നേടിയെന്നോ, മക്കളുടെ ഭാവിക്കായിഎന്തെങ്കിലും കരുതാന്‍ കഴിഞ്ഞെന്നോ എന്നതൊക്കെ, എന്ത്തന്നെ ആയാലും,, പ്രത്യ
ക്ഷത്തില്‍ ആ കുടുംബത്തിന്‍റെ ജീവിത ഗതി വല്ലാതെ മാറിപ്പോകുന്നു.

ഒരുപാടു സംഭവങ്ങള്‍ ഇങ്ങിനെ നമുക്ക് ചുറ്റും, കാണാറുണ്ടെങ്കിലും എന്തോ ഈ വാര്‍ത്ത എന്നെ
ചിന്തിപ്പിച്ചിരുന്ന ഒരു വിഷയമായിരുന്നു. ദമ്മാമിലെ ഇന്ത്യന്‍ സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന മൂന്നു പെണ് മക്കളും, എട്ടു മാസം ഗര്‍ഭിണിയായ ഭാര്യയും, ഈ അവസ്ഥയില്‍ കുടുംബനാഥന്റെ വേര്‍പാട്‌.ഒരു ശ്വാസം നിലക്കുന്നതോടെ  നിരാലംബ മാകുന്ന എത്ര ജീവിതങ്ങള്‍....

മറ്റുള്ളവര്‍ക്കായി എന്നും ഉരുകിയൊലിക്കുന്ന ഗള്‍ഫുകാരന്റെ ജീവിതം, ആ ജീവിതത്തിനിടയില്‍
സ്വന്തം മക്കള്‍ക്കും ഭാര്യക്കുമായി കരുതിവെക്കാന്‍ കഴിയാതെ വരുമ്പോഴും, സ്വന്തം  വേദനകള്‍ ഓര്‍ക്കാന്‍ നേരമില്ലാതാവുകയോ, ഓര്‍ത്തു ഉള്ള സമാധാനവും ഇല്ലാതാക്കുകയോ വേണ്ട എന്ന
നിലയില്‍ ജീവിക്കുന്ന വരാണ്  ഗള്‍ഫുകാര്‍. എന്തായാലും,ആ കുടുംബത്തിന് വന്ന ദുഖത്തിലും, വേദനയിലും, ഞാനും പങ്കുചേര്‍ന്ന് കൊണ്ട് ആശ്വസിപ്പിക്കട്ടെ, അതല്ലേ നമുക്ക് കഴിയു.

ഈ വാര്‍ത്തയില്‍ എന്തുകോണ്ടോ എനില്‍ വല്ലാതെ ചിന്ത വന്നു.കാരണം എനിക്ക് മനസ്സിലായില്ല. രണ്ടു ദിവസം എന്നില്‍  അതുതന്നെ അലട്ടിയത് എന്തുകൊണ്ട്?,ഞാനും ഒരു പ്രവാസി, ദമ്മാംകാരന്‍ എന്നതിലപ്പുറം ഒരു പരിചയവുമില്ലാത്ത ഈ കുടുംബത്തോട്എന്തെ ഇങ്ങിനെ തോന്നിയത്?  എന്‍റെ ജീവിതത്തിലും, സമാനമായ ഒരു സങ്കടാവസ്ഥ  നടക്കാന്‍ പോകുന്നതിന്‍റെ ഓര്‍മ്മ പ്പെടുതലായിരുന്നുവോ? അതെ എന്നാണു അടുത്ത മരണ വാര്‍ത്ത യുമായി എന്നില്‍ വന്നെത്തിയ ഫോണ്‍ കോള്‍ ...

ജോലികഴിഞ്ഞുവന്നു,കുളിയും, നമസ്കാരവും കഴിഞ്ഞു  ഭക്ഷണം കഴിക്കാനിരുന്ന എന്റെ അനിയന്‍ കസേരയില്‍ നിന്നും, കുഴഞ്ഞു വീണു ശ്വാസം പോയി.- മരിച്ചു എന്നെനിക്ക് പറയാന്‍ കഴിയുന്നില്ല.-നാട്ടില്‍ നിന്നും വന്നെത്തിയ ഈ കോള്‍ അല്‍പ നേരത്തേക്ക് എന്നെ സ്ഥബ്ധനാ
ക്കി. ഒരു അസുഖവും ഉണ്ടായതറിവില്ലാത്ത,അങ്ങിനെയൊന്നു ഊഹിക്കാന്‍ പോലും വകയില്ലാത്ത ഈ വാര്‍ത്തകേട്ടു എനിക്കതുള്‍ ക്കൊള്ളാന്‍  ഏറെ പ്രയാസപ്പെടെണ്ടിവന്നു. മനസ്സ്പി ടഞ്ഞു. പരി
സരം മറന്നു ഞാന്‍ പൊട്ടിക്കരഞ്ഞു പോയി. മാറിനിന്നു കുറെ കരഞ്ഞപ്പോള്‍ അതെനിക്കു ഉള്‍ക്കൊള്ളാന്‍  പാകപ്പെട്ടപോലെ ഞാന്‍ വീണ്ടും പരിസര ബോധത്തിലായി. അപ്പോഴേക്കും,
 ആ വാര്‍ത്ത‍ അറിയിച്ചു കൊണ്ട് പലയിടത്തുനിന്നുമായി ഒരുപാട് കോളുകള്‍.

എന്നെക്കാള്‍ മുന്‍പേ, അതായത് പതിമൂന്നാം വയസ്സില്‍ "ചന്ദ്രിക" പ്രസ്സില്‍, കംബോസിംഗ് ട്രെയിനിയായി ജോലിക്ക് കയറിയ എന്റെ തൊട്ടടുത്ത അനിയന്‍ ഉസ്മാന്‍. എന്‍റെ പൊന്നനിയന്‍ ഒരു പക്ഷെ ഒരിക്കലും വിശ്രമിക്കാന്‍ കഴിയാതെ ജീവിതത്തിന്റെ കര്‍മ മണ്ഡലത്തിലിരുന്നുകൊണ്ട് കഠിന പ്രയത്നത്തിലൂടെ മക്കളെ പഠിപ്പിച്ചു വലുതാക്കി, അല്പം വിശ്രമം ആഗ്രഹിക്കാന്‍ സമയമാകുംബോഴേക്കും അവനെയും അല്ലാഹു വിളിച്ചു കൊണ്ടുപോയി.

'ചന്ദ്രിക' പത്രത്തില്‍ ഡി ടി പി സെക്ഷന്‍ ഫോര്‍മാന്‍ ആയി കഴിഞ്ഞ മാസം റിട്ടയര്‍ ചെയ്തു നേര
ത്തെ ഉണ്ടായിരുന്ന സ്വന്തമായ ചെറിയ ബിസിനെസ്സില്‍ സജീവമായിരിക്കെയാണ് ദാരുണമായ മരണം സംഭവിച്ചിരിക്കുന്നത്,  'ചന്ദ്രിക' വിട്ടു പിരിയെണ്ടി വന്ന വേദന പലപ്പോഴും പറയുമായിരുന്നു.  അതവന് താങ്ങാന്‍ കഴിയാത്ത ഒന്നായിരുന്നു. വീട്ടില്‍ എന്തെങ്കിലും ആവശ്യങ്ങള്‍ ഉണ്ടായാല്‍പോലും അതിനുപോലും ഒരു ലീവെടുക്കാതെ പ്രസ്സിലെ കാര്യങ്ങള്‍ കഴി
ഞ്ഞേ അവനെത്തു.


പിരിഞ്ഞിട്ടുപോലും എന്നും 'ചന്ദ്രിക' യില്‍ എത്തുമായിരുന്നുപോലും.. നാല്പതിലേറെ വര്ഷം ചന്ദ്രികക്കകത്തു ജീവിച്ച ആ ചുറ്റുപാട്മാറി ജീവിക്കേണ്ടി വരുന്ന ഒരവസ്ഥ. അതവനെ വല്ലാതെ
തളര്‍ത്തിയിരുന്നു. ഒരു പക്ഷെ സ്വന്തം വീട്ടില്‍, കുടുംബത്തോടൊപ്പം കിടന്നുറങ്ങിയതിലേറെ, തിരക്കിട്ട ജോലി കഴിഞ്ഞു ചന്ദ്രിക പ്രസ്സിന്റെ തറയില്‍ പേപ്പെര്‍ഷീറ്റ് വിരിച്ചു കിടന്നുറങ്ങിയിട്ടുണ്ടാവും.. അത്രത്തോളം ചന്ദ്രിക പ്രസ്സുമായി അലിഞ്ഞു ചേര്‍ന്ന ഒരു ജീവിതത്തി
ല്‍ നിന്നും, ഒന്നുമല്ലാതെ ആവുന്ന അവസ്ഥയില്‍ അവനെ ഒരുപാട തളര്തിയിട്ടുണ്ടായിരിക്കണം.


മാനസികമായി മറ്റൊരവസ്ഥക്കും ഒരു കാരണവുമില്ലാത്ത എന്റെ അനിയനു എല്ലാം നല്ല നിലയി
ല്‍ സെററപ്‌ ആയിരുന്നു . അവന്റെ കുടുംബപരമായ ഒരസ്വാസ്ത്യവും,സാമ്പത്തീക അസ്വാസ്ഥ്യവും, മാനസിക മായി തളര്താനുണ്ടായിരുന്നില്ല. ഏതവസ്ഥയിലും, അവനോട്ടിചെര്‍ന്നു
 കൊണ്ട് കുടുംബജീവിതം,വളരെ ആനന്ദ പ്രദവും, സന്തോഷകരവുമാക്കി എന്റെ ഇളയിച്ചി സൌദ
യും അവന്റെ ആശ്വാസമായിരുന്നു..

;ചന്ദ്രിക; പ്രസ്സില്‍ കയറിയത് മുതല്‍ പരമാവധി സമയം തന്റെ ജോലിയില്‍ മുഴുകി ചന്ദ്രിക പത്ര പ്രസിദ്ധീകരണത്തിന്റെ ഡി ടി പി, പേജ് സെറ്റ്‌ അപ്പ് സംവിധാനത്തിന്‍റെ പൂര്‍ണ്ണമായ ചുക്കാന്‍ 
പിടിച്ചു കൊണ്ട് തിരക്ക് പിടിച്ച ഔദ്യോഗിക ജീവിതത്തില്‍ നിന്നും മാറി നില്‍ക്കേണ്ട അവസ്ഥ അവനെ ഒരുപാടു അസ്വസ്ഥനാക്കിയിരിക്കാം .

ജോലിയും,കുടുംബവും, എന്നതില്‍ കവിഞ്ഞു വലുതായി ഒന്നിനെയും സമീപിക്കാത്ത നിശ്ശബ്ദ മായി, വളരെ ശാന്ത ചിത്തനായി എപ്പോഴും കണ്ടിട്ടുള്ള എന്‍റെ അനിയന്‍ കഠിനമായദ്ധ്വാനിച്ചു സാഹസികമായി, കുട്ടികള്‍ക്ക് വേണ്ട വിദ്യാഭ്യാസം കൊടുത്തു അവരെ എല്ലാവരെയും തന്നെ അവരുടെ ജീവിത മാര്‍ഗ്ഗത്തിലേക്ക് തിരിച്ചു വിട്ടു., ഒരു മനുഷ്യ ജന്മത്തിന്റെ പ്രാഥമികവും, പ്രധാന
വുമായ ഉത്തരവാദിത്വംപൂര്‍ണമായും നിറവേറ്റാനുള്ള അനുഗ്രഹം അല്ലാഹു അവനു നല്‍കിയിരുന്നു. അവന്‍റെ ജന്മ ദൌത്യം കഴിഞ്ഞെന്ന അല്ലാഹുവിന്റെ തീരുമാനം സ്വീകരിച്ചുകൊണ്ട് ഇന്ന് (വ്യാഴം രാത്രി പത്തു മണിക്ക്)   അവനും നമ്മില്‍ നിന്നും യാത്രയായി. നമ്മുടെ ഉപ്പയുടെയും, ഉമ്മയുടെയും
അരികിലേക്ക്.
ഇന്നാ ലില്ലാഹി വയിന്നാ  ഇലൈഹി റാജിഹൂന്‍

എന്നില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു എന്‍റെ അനിയന്‍. രാഷ്ട്രീയത്തിലോ, യൂണിയന്‍ പ്രവര്‍ത്തനത്തോടോ, ഒരു താല്പര്യവുമുണ്ടായിരുന്നില്ല. പഠിപ്പില്‍ ഉഴപ്പായിരുന്നപ്പോള്‍, ഉപ്പ അവനെചന്ദ്രികയില്‍ കംബോസിറെറര്‍ ട്രെയിനിയായി ചേര്‍ത്തു. ജോലിയില്‍ വളരെ സമര്‍ത്ഥമാ
യിരുന്നതുകൊണ്ട് തന്നെ, വളരെ പെട്ടെന്ന് ചന്ദ്രികയിലെ ഏറ്റവും നല്ല കംബോസിറെറര്‍ ആയിത്തീര്‍ന്നു.

'ചന്ദ്രിക' യില്‍ പുതിയ വെബ് ഓഫ്സെറ്റ് പ്രിന്‍റിംഗ് മെഷീന്‍ സ്ഥാപിച്ചതോടെ, ഹാന്‍ഡ്‌ കമ്പോസിംഗ് സിസ്റ്റം ആവശ്യമില്ലാതെ വന്നപ്പോള്‍, കമ്പ്യൂട്ടറും, ഡി.ടി.പി സംവിധാനവും ആയെങ്കിലും പത്രത്തിന്റെ രൂപ കല്പന, പേജ് സെറ്റപ്പ് എന്ന പ്രക്രിയയുടെ ചുമതല അനിയനിലായിരുന്നു.  ഒരു പത്രം അച്ചടിയില്‍ പുറത്തിറക്കുന്നതിന്നു വളരെ   അതിനുവേണ്ടത് ഡി ടി പി സംവിധാനവുമായിരുന്നതിനാല്‍ ഹാന്‍ഡ്‌ കമ്പോസിംഗ്  നിര്‍ത്തലാക്കി. അതോടെഡി ടി പി, പേജ് സെറ്റ് അപ് സെക്ഷനിലെ ചാര്‍ജ് അവനിലായി.

കുരുന്നു പ്രായത്തില്‍ അനിയന്‍ തന്‍റെ കര്‍മ്മ പഥത്തിലേക്ക് നീങ്ങിയപ്പോഴും എല്ലാം ഒരു കുട്ടിക്കളിപോലെ നോക്കിക്കണ്ടു ഞാന്‍എന്‍റെ ജീവിത ശൈലിയില്‍ ജീവിക്കുകയായിരുന്നു. കുടുംബത്തിന്റെ ഉത്തരവാദിത്തമോ, മറ്റോ ഒന്നും എന്നെ അലട്ടിയിരുന്നില്ല. ഒന്നിനും ഉപ്പ ഞങ്ങളെ
ബുദ്ധിമുട്ടിച്ചിരുന്നില്ല. ജീവിതത്തില്‍ പല അപക്വതകളും എന്നില്‍ വന്നപ്പോഴും, തികഞ്ഞ പക്വമായ ഒരു ജീവിതമായിരുന്നു അനിയന്റെത്.. പ്രായം കൊണ്ട് ഞാന്‍ മൂത്തതെന്കിലും, എല്ലാം കൊണ്ടും അവന്‍ എന്‍റെ മൂത്തത് പോലെയായിരുന്നു.എന്തിലും ആവേശത്തില്‍ എടുത്തു ചാടുന്ന  എന്‍റെ പ്രകൃതം,അപ്പോഴും, കാരണവരെപോലെ പക്വമായ സമീപനം കൊണ്ട്കുടുംബത്തിലാ
യാലും, എവിടെയായാലും നിശ്ശബ്ദമായ, ശാന്തമായ,ഒരു പ്രകൃതമായിരുന്നു അവന്റേത്

അനിയന്‍റെ നാല് ആണ്‍ മക്കളില്‍ രണ്ടു പേര്‍ സൌദിയില്‍, ഒരാള്‍ ബാങ്കിലും, ഇളയവന്‍ ഒരു സപ്ലൈ കമ്പനിയിലും ജോലിചെയുന്നു,മൂത്ത മകന്‍ ഷാനു നാട്ടിലും ജോലി ചെയ്യുന്നു. ഏറ്റവും ഇളയ മോന്‍ ഡ്രാഫ്റ്റ്സ്മാന്‍ കോഴ്സിനു പഠിക്കുന്നു.എന്‍റെ ഇളയച്ചി സൌദബീവി എന്നും അവന്‍റെ താങ്ങും തണലുമായി നിന്ന്സന്തോഷകരമായ ജീവിതം നയിക്കുകയായിരുന്നു. വിധി അതിന്നു അറുതി വരുത്തിക്കൊണ്ട്, എന്‍റെ അനിയനെയും കൊണ്ടുപോയി.

മൂത്തമകന്‍ ഷാനുവിന്റെ  വിവാഹം ഇക്കഴിഞ്ഞ ആഗസ്റ്റില്‍ നടന്നപ്പോള്‍, അതിന്റെ ഓരോ ഘട്ട
ത്തിലും, എന്നെ വിളിച്ചു വിവരമറിയിക്കുകയും, അഭിപ്രായം ചോദിക്കുകയും ചെയ്തിരുന്നു അവന്‍. വിവാഹത്തിനു മുന്‍പേ  ഞാന്‍ അവിടെ എത്തുമെന്ന് കരുതിയിരുന്നെങ്കിലും ഞാന്‍  എന്റെ യാത്ര
നീട്ടിയപ്പോള്‍, "ഇകാക്ക കൂടിയുണ്ടായിരുന്നെങ്കില്‍ എല്ലാം സന്തോഷകരമായേനെ." എന്ന് പറയുമായിരുന്നു.അപ്പോഴും എന്റെയാത്ര മുടങ്ങി. എനിക്കവനെ നേരില്‍ കാണാനും സംസാരിക്കാ
നുമുള്ള, ഇനിയൊരിക്കലും അതിനു കഴിയാത്തവിധം എന്റെ അനിയന്‍ യാത്രയായി. അനന്തമായ യാത്ര.

രണ്ടു സഹോദരികള്മടക്കം ഞങ്ങള്‍ ആറുപേരില്‍, ഞങ്ങളുടെ ജീവിതത്തിലെ എററവും കഷ്ടപ്പാടു നിറഞ്ഞ ഒരുകാലഘട്ടത്തില്‍, ഉപ്പയുടെയും, ഉമ്മയുടെയും, കഷ്ടപ്പാടുകള്‍ കണ്ടു വളര്‍ന്ന ഞാനും,  അനിയനും, ബാക്കി ഇളയവര്‍ ആകുമ്പോഴേക്കും, ഞങ്ങളുടെ ജീവിത ഗതിയിലും പതുക്കെ മാറ്റങ്ങള്‍ വന്നു കൊണ്ടിരുന്നതിനാല്‍, പട്ടിണിയിലും, ദാരിദ്ര്യത്തിലും ഊട്ടിയുറഞ്ഞ, ഉപ്പയുടെയും ഉമ്മയുടെയും കഷ്ടപ്പാടുകള്‍ കണ്ടു വളര്‍ന്ന. ഞങ്ങളുടെ സ്നേഹത്തില്‍ പരസ്പരം ആ കാലഘട്ടത്തിന്റെ  അനുഭവങ്ങളുടെ സ്പര്‍ശ മുണ്ടായിരുന്നു. അതുകൊണ്ട്തന്നെ  എന്റെ മറ്റു സഹോദരങ്ങളില്‍ നിന്നും അല്‍പം വ്യത്യസ്തമായ പരസ്പര സമീപന മായിരുന്നു ഞങ്ങള്‍ തമ്മില്‍.

മനുഷ്യന് ഒന്ന് വിശ്രമിക്കാന്‍ നേരമെവിടെ? നമ്മുടെ  സാമൂഹിക പശ്ചാത്തലത്തില്‍ പ്രത്യേകിച്ച് കേരള കുടുംബ ബന്ധ അടിത്തറകളില്‍ ഊന്നി കടമയും,കടപ്പാടും ഉള്‍ക്കൊണ്ടു  ജീവിക്കുന്ന, ഒരു ശരാശായി കേരളീയനു, അവന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറി, എല്ലാം ശാന്തമായി, സ്വസ്ഥമായി,നോക്കിക്കണ്ടു സംതൃപ്തമായി ഒരു ദീര്‍ഘ  ശ്വാസം വിട്ടുകൊണ്ട് രണ്ടു ദിവസം വിശ്രമിച്ചു  യാത്രയാകാനുള്ള അവസരം പോലുമില്ലാതെ,വിട്ടു പിരിയേണ്ടി വരുന്ന ഇത്തരം ദാരുണമായ മരണങ്ങള്‍ നല്‍കുന്ന വേദന ചെറൂതായിരിക്കില്ല.

ഒരു കുടുംബത്തിന്‍റെ ജീവിതഗതി അപ്പാടെ മാറ്റി മറിക്കുന്ന വേര്‍പാടുകള്‍ ഉണ്ടാക്കുന്ന മുറിവുകള്‍, ജീവിച്ചിരിക്കുന്നവരുടെ മനസ്സില്‍ നിന്നും മായുവാന്‍ എളുപ്പമല്ലതന്നെ. എങ്കിലും കാലം അത് പതുക്കെ മായിച്ചുകളയുമാറാകട്ടെ....

പരേതാത്മാക്കള്‍ക്ക്  അവരുടെ ഖബറിടം വിശാലമാക്കി ശാന്തിപൂര്‍ണമായ, സ്വര്‍ഗ്ഗാ വകാശികളാ
ക്കികൊണ്ടുള്ള പരലോക ജീവിതം പ്രദാനം ചെയ്യട്ടെ,
അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ  എല്ലാ തെറ്റ് കുറ്റങ്ങളെയും
പൊറുത്തു പരിശുദ്ധാത്മാക്കളായി അവരെ നീ സ്വര്‍ഗ്ഗത്തില്‍
പ്രവേശിപ്പിക്കണേ  തമ്പുരാനെ --- ആമീന്‍
******************************************************************

വര്‍ഗ്ഗീസിന്റെ ഘാതകരെ തുറുങ്കില്‍ അടച്ചു. ഇനി രാജന്റെ കൊലയാളികള്‍ എവിടെ?അടിയന്തിരാവസ്ഥക്കാലത്ത് കക്കയം ക്യാമ്പില്‍ വെച്ച് ഉരുട്ടികൊന്നെന്നു
രാജന്റെ അച്ഛന്‍ പ്രൊ. ഈശ്വരവാര്യരും, ജനങ്ങളും വിശ്വസിക്കുന്ന സംഭവത്തിലെ
വില്ലനെവിടെ?ഇതിനുത്തരം കിട്ടാന്‍ ഇനിയെത്രകാലം കാത്തിരിക്കണം?- ഉടന്‍ വായിക്കുക, "എന്റെ ജീവിത യാത്ര" തുടരുന്നു.


എന്റെ പുതിയ ബ്ലോഗ്‌
http://naalvazhikal.blogspot.com/2010/12/blog-post.html
"തോട്ടികള്‍" ലേഖനം വായിക്കു

തിങ്കളാഴ്‌ച, ഒക്‌ടോബർ 11, 2010

ഏകസ്വരം നഷ്ടപ്പെടുന്ന ലീഗും ചന്ദ്രികയും പിന്നെ അടിയന്തിരാവസ്ഥയും__ ഞാന്‍ എന്നിലൂടെ തുടര്‍ച്ച



ലീഗിന്‍റെ പിളര്‍പ്പിനെ കുറിച്ച് പറയേണ്ടി വരുമ്പോള്‍,ആ ഘട്ടത്തില്‍
രാജ്യത്തുണ്ടായ രാഷ്ട്രീയ അന്തരീക്ഷത്തെ കുറിച്ചും, അടിയന്തിരാവസ്തയെയും
 സ്പര്‍ശിക്കാതെ മുന്‍പോട്ടു പോകാന്‍ കഴിയില്ല എന്നത് കൊണ്ട് അല്പം
 വഴിതിരിഞ്ഞു പോകുന്നു.

൧൯൭൪ ഇന്ത്യയെ യാകെ ഒരു ദുരവസ്തയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന
 ഒരു കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. ഓള്‍ ഇന്ത്യ റെയില്‍വെ മെന്‍സ്‌
ഫെഡറേഷന്‍ന്‍റെ  പ്രസിഡന്റ്‌ ആയിരുന്ന (മുന്‍ പ്രതിരോധ മന്ത്രി) ജോര്‍ജ്
 ഫെര്നാണ്ടാസ്സിന്റെ നേതൃത്തത്തില്‍ ആരംഭിച്ച റെയില്‍വേ സമരം,
രാജ്യത്തിന്റെ റെയില്‍വേ ഗതാഗതത്തെ ബാധിച്ചു, ഇത് രാജ്യത്തെ മൊത്തം
 ജന ജിവിതത്തെ ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ .വര്‍ഷങ്ങള്‍
നീണ്ടുപോയ റെയില്‍വേ സമരം, അതിന്റെ മൂര്ധന്യതയില്‍, രാജ്യത്തെ
സര്‍വ ട്രേഡ്‌ യൂണിയന്‍ പ്രസ്ഥാനങ്ങളും റെയില്‍വേ സമരത്തിന്‌ ഐക്യദാര്‍ഡ്യം
 പ്രകടിപ്പിച്ചു കൊണ്ട്, പ്രകടനങ്ങളും ഒരുദിവസത്തെ പണിമുടക്കും
 നടത്തിയിരുന്നു.

റെയില്‍വേ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് അഖിലേന്ത്യാ
പത്രപ്രവര്‍ത്തക,നോണ്‍ പത്രപ്രവര്‍ത്തക യൂണിയനുകളും ഒരു ദിവസത്തെ
പണിമുടക്കും,പ്രകടനവും നടത്താനുള്ള ആഹ്വാനത്തോടെ, യൂണിയന്റെ .
കോഴിക്കോട് ഘടകങ്ങളും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍, എല്ലാ പത്ര യൂണിറ്റുകളുമൊപ്പം "ചന്ദ്രിക" യൂണിറ്റും പണി മുടക്കി അനുഭാവ
 പ്രകടനത്തില്‍ പങ്കു ചേരാന്‍ തീരുമാനിച്ചു.

പല ഭാഗങ്ങളില്‍ നിന്നും ഓരോ യൂണിറ്റായി വെവ്വേറെ വന്നെത്തിയ
പ്രകടനങ്ങള്‍ മാനാഞ്ചിറ മൈതാനിയില്‍ ഒത്തു ചേര്‍ന്നു.  മിടായി തെരുവുവഴി
 കോഴിക്കോട് രണ്ടാം ഗേറ്റ് കടന്നു കസബ പോലീസ്‌ സ്ടഷനു മുന്പിലൂടെ
 ഒന്നാം ഗേറ്റ്   ബ്രിട്ജു വഴി പാളയത്തേക്ക് നീങ്ങാനായിരുന്നു പരിപാടി.

ആവേശകരമായ വലിയ മുദ്രാവാക്യങ്ങളില്ലാതെ,നോണ്‍ ജേര്‍ണലിസ്റ്റ്‌,
ജേര്‍ണലിസ്റ്റ്‌ എംപ്ലോയീസ്‌ യൂണിയനും, കേരള പത്ര പ്രവര്‍ത്തക യൂണിയനും
 ഒന്നടങ്കം പങ്കെടുത്ത പ്രകടനം മിടായിത്തെരുവ് വഴി രണ്ടാം ഗേറ്റ് എത്തിയപ്പോള്‍ ,
അത് വഴി കടന്നു പോകുന്ന, ഫ്ലോര്‍ മില്‍ ‍ തൊഴിലാളികളുടെ പ്രകടനവും, രണ്ടാം
 ഗേറ്റ് കടന്നു പോകുന്നതിനാല്‍, മുന്‍‍പേ പോകുന്ന  മില്‍ തൊഴിലാളികളുടെ
പ്രകടനത്തിന് പിന്നിലായി ഞങ്ങളുടെ പ്രകടനവും ചേര്‍ന്ന് നീങ്ങേണ്ടിവന്നു

പ്രകടനം  മാതൃഭൂമി പ്രസ്‌ കടന്നു കസബ പോലിസ്‌ സ്റ്റേഷനു മുന്പിലെത്തിയ
പ്പോഴേക്കും,പ്രകടനത്തിന് നേരെ പോലിസിന്‍റെ‌ ലാത്തിച്ചാര്‍ജു .എന്താണ് സംഭവിച്ച
തെന്നറിയാതെ ഏറ്റവും പിന്നിലായിരുന്ന ഞങ്ങള്‍ മാതൃഭൂമി ആഫീസ്
കടക്കുമ്പോഴേക്കും, മുന്‍പേ കടന്ന പ്രകടനക്കാര്‍ ചിതറി ഓടുന്നതും, സര്‍വ
സന്നാഹങ്ങളോടെ പോലീസ് ലാത്തിയുമായി ചീറി വരുന്നതും കണ്ണില്‍
കണ്ടവനെയൊക്കെ തല്ലി ചതക്കുന്ന കാഴ്ചയാണ് കണ്ടത്.എന്ത് ചെയ്യണ
മെന്നറിയാതെ ഒരു നിമിഷം നിന്നെങ്കിലും ഞങ്ങളും തിരിഞ്ഞോടി പല
ദിക്കുകളിലെക്കുമായി ചിതറി ഓടി. ഏറെയും അഭയം തേടിയത് മാതൃഭൂമി
പ്രസ്സിലാണ്.സദാ തിരക്കേറിയ ആ പരിസരത്ത് പല ആവശ്യങ്ങള്‍ക്കുമായി
എത്തിച്ചേര്‍ന്ന നിരപരാധികള്‍‍ക്കുപോലും  കിട്ടി പൊതിരെ.


.പ്രാണ രക്ഷാര്ത്തം ഞാന്‍ ഓടി ഒരു മരുന്ന് കടയില്‍  കയറി കൂടാന്‍
 ശ്രമിച്ചെങ്കിലും ഒരിക്കല്‍ കടക്കാര്‍ എന്നെ പുറത്തേക്കു തള്ളി.വീണ്ടും
ഞാന്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ ആ കടക്കാര്‍ക്ക് ദയ തോന്നിക്കാണാം .
എനിക്കവര്‍ അഭയം തന്നു.കടയില്‍ കയറി നിന്നു നിമിഷങ്ങള്‍ക്കകം
അവിടെ പോലീസ്‌ എത്തി."എവിടെഡാ ഇതിനകത്ത് കയറിയവന്‍"
എന്നാക്രോശിച്ചു എത്തിയ പോലീസുകാരോട് കടക്കാര്‍ " ഇവിടെ ആരും
കയറിയില്ല സാറേ, ഞങ്ങളുടെ ജോലിക്കാരാണിതെന്നു" പറഞ്ഞു അവരെ
 തിരിച്ചു വിട്ടു.

ആ കടയിലിരുന്നു പ്രകടനത്തിന് നേരെ പോലിസ്‌ നടത്തുന്ന നര
നായാട്ട് കണ്ടു നില്‍ക്കാന്‍ ശക്തിയില്ലാതെ പോലെ. സിരകളില്‍ നിന്നും
രക്തം തിളച്ചു മറിഞ്ഞു.നെഞ്ച് വിരിച്ചു റോഡിലേക്കിറങ്ങി
 പോലീസിന്റെ ലാത്തിയടിയെ നേരിടാന്‍ തോന്നിപ്പോയി. അടിച്ചു
ശവമാക്കിയ മനുഷ്യ ജീവികളെ പോലീസ്‌ വാഹനത്തിലേക്ക് എടുത്തു
വലിച്ചെറിയുന്ന രംഗങ്ങള്‍ കണ്ടുനില്‍ക്കുന്നവര്‍ക്ക് വിപ്ലവ വീര്യം
കൂടുകയേ ചെയ്യൂ. മര്‍ദ്ദനം കൊണ്ട് വിപ്ലവ വീര്യം കെടുത്താനാവില്ലെന്നും,
മറിച്ചു കത്തി ജ്വലിക്കുകയും ആളിപടരുകയെ ചെയ്യുമെന്നുമുള്ള അറിവ്
അനുഭവത്തിലൂടെ എനിക്ക്  മനസ്സിലാക്കാന്‍ പ്രാപ്തമായ ഒരു
സംഭവമായിരുന്നു അത്.

വിപ്ലവ പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുന്നതു, രാജ്യത്ത് രക്തം ചിന്താന്‍ ഇടവരുത്തുകയും
ചെയ്യുന്നത്, ഭരണകര്‍ത്താക്കളുടെ അഴിഞ്ഞാട്ടവും,അധികാരം കൊണ്ട് ജനങ്ങളെ
അടിചൊതുക്കാമെന്നുള്ള അഹങ്കാര ഭാഷയുടെ വാഴ്ചയും, അങ്ങിനെ
അടിച്ചമര്‍ത്തപ്പെടുന്ന ജനങ്ങളില്‍ അങ്കുരിക്കുന്ന പ്രതികാര തീപോരികള്‍ വലിയ
 അഗ്നിയായി കത്തിപ്പടരുന്നതാണ്  വിപ്ലവ പ്രസ്ഥാനങ്ങളായി മാറുന്നത്. 
ഇത് ചരിത്രത്തിലൂടെ നാം ഏറെ കണ്ടതാണ്.


പത്തിരുപതോളം മിനിട്ട് നീണ്ടു നിന്ന പോലീസ്‌ നരവേട്ട   കഴിഞ്ഞപ്പോള്‍
റോഡാകെ വിജനം. റോഡു നീളെ രക്തവും തുണികളും. ചെരിപ്പുകളും
നിറഞ്ഞു കിടക്കുന്നു. പോലീസിന്റെ സാന്നിധ്യം റോഡില്‍ ഇല്ലെന്നുറപ്പായതോടെ
ഒളിച്ചിരുന്നവര്‍ ഓരോന്നായി പതുക്കെ റോഡിലിറങ്ങി. ഓരോരുത്തരും
കാണാതായ സഹപ്രവര്‍ത്തകരെ തിരയുകയാണ്. പോലീസ്‌ സ്റേഷന് മുന്‍പില്‍
നിന്നുണ്ടായ  സംഭവ മായതുകൊണ്ട്. ഇപ്പോഴും റോഡിലെക്കിറങ്ങാന്‍ ഭയം.
സ്റേഷന്‍ മുറ്റത്ത് പോലീസ്‌ കൂട്ടമുണ്ട് . കുറെ എണ്ണത്തിനെ
ജീവശവമാക്കിയ സന്തോഷം ആഘോഷിക്കുന്നപോലെ.

 അപകടം പററിയവരാരോക്കെ?ആരെങ്കിലും മരിച്ചോ? കൊന്നുകൊണ്ട്
പോലീസുകാര്‍ സഹപ്രവര്‍ത്തകരെ എവിടെ കൊണ്ടിട്ടു? എന്നൊക്കെയുള്ള
 പരസ്പര അന്വേഷണം നടക്കുന്നു.കാണാതായവരെ തേടി ആശുപത്രികളിലും,
അടുത്തുള്ള ക്ലിനിക്കുകളിലെക്കും സംഘം സംഘമായി നീങ്ങി. അടികൊണ്ടു
പരിക്കേറ്റ പലരും കോട്ടപറമ്പ് ജനറല്‍ ആശുപത്രിയിലും, ബീച്ച് ആശുപത്രിയിലു
മായിരിക്കാം എന്ന നിഗമനത്തില്‍ ഞങ്ങള്‍ അങ്ങോട്ട്‌ കുതിച്ചു.

ആശുപത്രി പരിസരമാകെ ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു.സംഭവം
കാട്ടുതീപോലെ പടര്‍ന്നു.ഇന്നത്തെ പോലെ ടി.വി.യോ,മറ്റു നെറ്റുവര്‍ക്ക്
സംവിധാനമോ ഇല്ലാതിരുന്ന ആ കാലത്ത് റേഡിയോ വാര്തമാത്രമായിരുന്നു
സംഭവങ്ങള്‍ അറിയാനുള്ള ആശ്രയം . പത്രങ്ങളെല്ലാം രാവിലെ ഇറങ്ങുന്നവയാണല്ലോ.
കോഴിക്കോട് അന്ന് സായാഹ്ന പത്രമായി ഇറങ്ങുന്നത്, തെരുവത് രാമന്‍ സാറിന്റെ
പത്രാധിപത്യത്തിലുള്ള " പ്രദീപം" മാത്രമായിരുന്നു. പത്രക്കാരും അന്ന്
പണിമുടക്കിലായതുകൊണ്ട്, ശരിയായ വാര്‍ത്തകള്‍ ഒന്നും തന്നെ അറിയാന്‍
 വഴിയില്ലായിരുന്നു. എന്നിട്ടും എങ്ങിനെയോ പോലീസിന്റെ നരനായാട്ട്
വാര്‍ത്ത സിറ്റി ആകെ പടര്‍ന്നു .കേട്ടറിഞ്ഞ ജനങ്ങള്‍ ആശുപത്രി പരിസരമാകെ
 നിറഞ്ഞു.  യൂണിയന്‍, പാര്‍ട്ടി പ്രവര്‍ത്തകറം എത്തിയതോടെ , മുദ്രാവാക്യം
വിളിയും ബഹളവും.

ഭാഗ്യവശാല്‍ "ചന്ദ്രിക" പത്രത്തിലെ പ്രവര്തകര്‍ക്കാര്‍ക്കും ഒന്നും അപായമുണ്ടായില്ല.
മറ്റു പത്രക്കാര്‍ക്കും വലിയ പരി‍ക്കൊന്നുമുണ്ടായില്ല. മില്‍ തൊഴിലാളികള്‍ ഏറ്റവും മുന്പിലായിരുന്നതുകൊണ്ട്, അവര്‍ക്കാണ് ഏറെയും പരിക്ക് പറ്റിയത്.ആശുപത്രി
വളപ്പില്‍ തടിച്ചു കൂടിയവര്‍ മുദ്രാ വാക്യം വിളിച്ചു കൊണ്ട് ഒരു വന്‍ പ്രതിഷേധ
പ്രകടനത്തിനുള്ള തയാറെടുപ്പിലാണ്.

എന്നാല്‍ ജില്ല ജേര്‍ണലിസ്റ്റ്‌ യൂണിയനും, നോണ്‍ ജേര്‍ണലിസ്റ്റ്‌ യൂണിയനും ഇങ്ങിനെ
 ഒരു പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു കൊണ്ട്
അന്ന് ഞങ്ങള്‍ പരിക്കേറ്റവര്‍ക്കുള്ള സഹായത്തിനായി ആശുപത്രി പരിസരത്ത്
തന്നെ കഴിച്ചു കൂട്ടി.

റെയില്‍വെ സമരം നീണ്ടു പോയതോടെ, സര്‍വോദയ നേതാവ് ജയപ്രകാശ്‌
നാരായന്‍,രാജ നാരായന്‍, മൊറാര്‍ജി ദേശായി തുടങ്ങി  പല ദേശീയ
നേതാക്കളും സമരത്തെ അനുകൂലിച്ചതോടെ, ഇന്ദിരാ ഗാന്ധിയുടെ
'ഗരീബി ഹടാഓ' എന്നാ മുദ്രാവാക്യവുമായി ജന ശ്രദ്ധ തിരിച്ചു വിടാനും,
ഏറെക്കുറെ ഉരുക്ക് മുഷ്ടിയോടെ അടിച്ചമര്‍ത്തല്‍ മനോഭാവത്തോടെ,
ഇന്ദിരാ ഗാന്ധി ഭരണം കയ്യാളിയ ആ ഘട്ടത്തില്‍, കേരളത്തില്‍
സി. അച്ചുത മേനോന്‍ മന്ത്രി സഭയില്‍ അഭ്യന്തരം ഭരിച്ച , ഇന്ദിരാജിയുടെ
വിശ്വസ്തനായ കരുണാകരന്‍ സാര്‍ , റെയില്‍വെ സമരത്തിനനുകൂലിക്കുന്ന
ഏതു പ്രസ്ഥാനങ്ങളെയും അടിച്ചോതുക്കുക  എന്നത്
ഒരു നയമായിതന്നെ സ്വീകരിച്ചു. അതിന്റെ പ്രതിഫലന മായിരുന്നു സമാധാന
പരമായി നീങ്ങിയ ഞങ്ങളുടെ പ്രകടനത്തിനു നേരെ ലാത്തിയടിച്ചത്.
അല്ലാതെ അന്നും ഇന്നും എനിക്കറിയാന്‍ കഴിയാത്ത ആ പോലീസ്‌
മര്‍ദ്ദനത്തിനു  പോലീസ്‌ പറയുന്ന ഭാഷ്യം, "പ്രകടനക്കാര്‍ സ്റ്റേഷനു നേരെ
 കല്ലെറിഞ്ഞു" എന്നതാണ്. പോലീസ്‌ സ്റേഷന് നേരെ കല്ലെരിയേണ്ട
ഒരു വിഷയവും ആപ്രകടനതിന്റെ ആവശ്യവുമായി ബന്ധപ്പെട്ടുണ്ടാ
യിരുന്നില്ല തന്നെ.അതെന്തായാലും അതവിടെ നില്കട്ടെ.

അങ്ങിനെ റെയില്‍വെ സമരം രാജ്യത്തിന്റെ മൊത്തം അവസ്ഥ വല്ലാത്ത ഒരരക്ഷിതാവസ്തയിലെക്കെതിച്ചു വെന്നു പറയാം. രാജ്യത്തിന്റെ പല ഭാഗങ്ങളും
 ഇങ്ങിനെ പുകഞ്ഞു കൊണ്ടിരിക്കുന്ന അവസ്ഥ.

"ഗരീബി ഹഠാഓ" ( ദാരിദ്ര്യം ഉന്മൂലനം  ചെയ്യൂ) എന്ന ഇന്നിരാ ഗാന്ധിയുടെ
മുദ്രാവാക്യം,ജനജീവിതത്തിന്  ഒരാശ്വാസവും നല്‍കാതെ , ഇന്ദിരയുടെ ഭരണത്തിലും,
അല്ലാതെയും സ്വയം ഭരണം നടത്തുന്ന സഞ്ജയ്‌ ഗാന്ധിയുടെയും അധികാരക്കളികള്‍
രാജ്യത്തെ മുതിര്‍ന നേതാക്കളില്‍ വളരെ അസ്വാസ്ത്യമുണ്ടാക്കി.

റെയില്‍വെ സമരം രാജ്യത്തെ ഭരണ സ്തംഭാനവസ്തയിലെക്കെത്തിക്കും വിധം
അത് രാജ്യവ്യാപകമായി അതിന്റെ അലയൊലികള്‍ ആഞ്ഞടിച്ചു കൊണ്ടിരുന്നപ്പോള്‍ ,
സഞ്ജയ്‌ ഗാന്ധിയുടെ ഭരണ ഇടപെടലുകളും,കൊണ്ട് അസ്വസ്ഥരായ സ്വാതന്ത്ര്യ
സമര സെനാനികളായ നേതാക്കള്‍ പോലും,ഇന്ദിരാ ഗാന്ധിയുടെ ശത്രുക്കളായി മാറി.


 ഇങ്ങു കേരളത്തില്‍ സി. അച്ചുത മേനോന്‍ മന്ത്രിസഭയില്‍ അന്ന് കരുണാകരനായിരുന്നു
 പോലീസ്‌ മന്ത്രി.ഇന്ദിരാ ഗാന്ധിയുടെ ആശ്രിതനായ കരുണാകരന്‍, മത്ത് തലയില്‍
 കയറിയ അഭ്യന്തര മന്ത്രിയായിക്കൊണ്ട്, പോലീസിനെ ഉപയോഗിച്ച് പല ക്രൂരതകളും ചെയ്യുകയുണ്ടായി.


റായ് ബറേലിയില്‍ നിന്നുള്ള,ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കപ്പെട്ടുകൊണ്ട്
അലഹബാദ്‌ ഹൈകോടതിയുടെ വിധി വന്നപ്പോള്‍,സര്‍വോദയ നേതാവ്,
ജയപ്രകാശ്‌ നാരായണ്‍ ഇന്ദിരാ ഗാന്ധിയുടെ രാജി ആവശ്യപ്പെട്ടു.അതോടെ
൧൯൭൫ ജൂണ്‍ ൨൫ അര്‍ദ്ധരാത്രി രാജ്യത്തുടനീളം ഇന്ദിരാ ഗാന്ധി അടിയന്തിരാവസ്ഥ
പ്രഖ്യാപിച്ചു. രാജ്യ വ്യാപകമായി നേതാക്കളെ അറസ്റ്റ് ചെയ്തു തുറുങ്കിലടച്ചു.
പത്രങ്ങള്‍ക്കു നിയന്ത്രണം വരുത്തി.പല പത്രങ്ങള്‍ക്കും,പ്രസിട്ദീകരണാനുമതി
നിഷേധിച്ചു ഒറ്റ രാത്രികൊണ്ട് ഇന്ത്യയാകെ നിശ്ശബ്ദമാക്കിക്കൊണ്ട് ഇന്ദിരാ
ഗാന്ധി ഉരുക്ക് മുഷ്ടി രാഷ്ട്രീയം നടപ്പാക്കി. ജനങ്ങളുടെ വായടക്കി.പത്ര സ്വാതന്ത്ര്യം
മരവിപ്പിച്ച്ചതോടെ രാജ്യത്ത് നടക്കുന്ന സംഭവങ്ങളൊന്നും
ജനങ്ങളറിയാതെ ശ്വാസം മുട്ടി.

"നാവടക്കൂ, പണിയെടുക്കു" എന്ന പുതിയ മുദ്രാവാക്യം ഉയര്‍ത്തി, ജനങ്ങളുടെ നാവിന്
 തടയിട്ടുകൊണ്ട്, അലഹാദ്‌ ഹൈകോടതി വിധി മറികടക്കാന്‍, കരിനിയമം
 നടപ്പാക്കാന്‍ അവരെ നിര്‍ബന്ധിതമാക്കി എന്ന് വേണം പറയാന്‍

അടിയന്തരാവസ്ഥയും,പത്ര സെന്സെറിങ്ങും വന്നതോടെ, ആന്നുഅച്ചടിച്ച്‌
കൊണ്ടിരുന്ന എല്ലാ പത്രങ്ങളും, പുറത്തിറക്കാതെ വെക്കുകകയും പുതിയ
 സെന്‍സറിംഗ് നിയമ പ്രകാരം പത്രത്തില്‍ കൊടുക്കുന്ന വാര്‍ത്തകള്‍ ജില്ലാ
കലക്ടറുടെ പരിശോധനക്ക് ശേഷമുള്ള അനുമതിയോടെയേ പ്രസിദ്ധീകരിക്കാവൂ
എന്ന് വന്നതോടെ, പത്രം എന്ന ഒന്ന് പുറത്തിറക്കേണ്ട ആവശ്യകത തന്നെ
ഇല്ലാതെ വന്നു. സ്വതന്ത്രമായി, സത്യാ സന്ധമായി വാര്‍ത്തകള്‍ നല്‍കാന്‍
കഴിയുന്നില്ലെങ്കില്‍ പിന്നെന്തു പത്ര പ്രവര്‍ത്തനം?

അടിയന്തിരാവസ്ഥയെ നാം അങ്ങേ അറ്റം പഴികുമ്പോഴും, അത് സര്‍ക്കാര്‍
സ്ഥാപനങ്ങളിലും,ഉദ്യാഗസ്ഥ തലങ്ങളിലും,കുറെ മാററങ്ങള്‍ ഉണ്ടാക്കി
എന്ന കാര്യം വിസ്മരിച്ചുകൂടാ.

സര്‍ക്കാര്‍ ഓഫീസുകള്‍ കുറച്ചു കാര്യക്ഷമ മായി പ്രവര്‍ത്തിച്ചുതുടങ്ങി
ഉദ്യോഗസ്ഥര്‍ക്ക് ഓഫീസില്‍ ഇരുന്നുറങ്ങാന്‍ വയ്യാതായി,
കൈക്കൂലിയും ശുപാര്‍ശയും നടക്കാതായി. സമയം തെറ്റാതെ ഉദ്യോഗസ്ഥര്‍
ഓഫീസുകളിലെത്തി. കൂട്ടം പറഞ്ഞോ ,കിന്നാരം പറഞ്ഞോ ഓഫീസ്‌ സമയം
പാഴാക്കാന്‍ കഴിയാതായി,  പൂഴ്ത്തിവെപ്പും,
കരിഞ്ചന്തയും നടക്കാതായി. ഇങ്ങിനെ അടിയന്തിരാവസ്തകൊണ്ട് ഒരുപാട
അച്ചടക്കം ഉദ്യോഗ തലത്തില്‍ ഉണ്ടായി,, അടിയന്തിരാവസ്ഥയുടെ
 മറവില്‍, ഭരണ വര്‍ഗം കാട്ടിക്കൂട്ടിയ അതിക്രമങ്ങള്‍ ലോകം അറിയാനോ, ചോദ്യം
ചെയ്യപ്പെടാനോ കഴിയാത്ത അവസ്ഥയില്‍ ജനം ശ്വാസം മുട്ടി.

സഞ്ജയ്‌ ഗാന്ധിയുടെ നിര്‍ബന്ധിത വന്ധ്യംകരണ പരിപാടി, ചേരി പ്രദേശങ്ങളില്‍ 
‍ നിന്നും വാസികളെ ഓടിച്ചു ബുള്‍ ഡോസര് കൊണ്ട്  ഇടിച്ചു നിരപ്പാക്കല്‍‍,
അങ്ങിനെ സഞ്ജയ് ഗാന്ധിയും, ശിങ്കിടികളും രാജ്യത്തെ ജനങ്ങളെ അമ്മാനമാടി
ക്കൊണ്ടിരുന്ന ഘട്ടത്തില്‍, ഇങ്ങു കേരളത്തില്‍ പുലിയായി മാറിയ കരുണാരനും
,പോലീസും,കാട്ടിക്കൂട്ടിയ ക്രൂരതക്ക് എന്നും സാക്ഷിയാണ്,എഞ്ചിനീറിംഗ്
വിദ്യാര്‍ഥിയായ,രാജനെ നക്സല്‍ ബന്ധം ചാര്‍ത്തി, കക്കയം ഡാമിലെ
രഹസ്യ കേന്ദ്രത്തില്‍ വെച്ച് ഉരുട്ടികൊന്ന സംഭവവും,രാജന്റെ അച്ഛന്‍ ടി.വി.
ഈച്ചരവാര്യര്‍ അദ്ദേഹത്തിന്‍റെ മരണം വരെ കരുണാകരനെതിരെ
പോരാടിയതും,മെല്ലാം, അടിയന്തിരാവസ്ഥ യുടെ കറുത്ത ഓര്‍മ്മകള്‍.
ഇന്നും മാഞ്ഞു പോകാതെ  മരിക്കാത്ത സാക്ഷികളായി നില്‍ക്കുന്നു.

ഏകദേശം ഇതേ കാലയളവിലാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിലെയും
അസ്വാരസ്യങ്ങള്‍ തുടങ്ങുന്നത്.അച്ചുത മേനോന്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ
മന്ത്രിയായിരുന്നു. സി എച്ച് മുഹമ്മദ്‌ കോയാ സാഹിബ്.

ലീഗിന്റെ ഭിന്നത ആശയപരമായിരുന്നില്ല. സയിദ്‌ അബ്ദുറഹിമാന്‍ ബാഫഖിതങ്ങളുടെ
മരണത്തോടെ ലീഗിലെ ആ ഏകസ്വര അന്തരീക്ഷത്തിനു ഭംഗം വന്നു കൊണ്ടിരുന്നു.
അധികാര മോഹികളും, സ്വാര്‍ത്ഥ താല്പര്യക്കാരും ലീഗില്‍ തലപൊക്കാന്‍ തുടങ്ങി.
 ലീഗെന്നാല്‍ ബാഫഖിതങ്ങളും,സി.എച്ചും.എന്ന ചിത്രമേ ആദ്യകാലങ്ങളില്‍
എതോരുത്തന്റെയും മനസ്സില്‍ തെളിയു.അതായിരുന്നു. മറ്റു നേതാക്കള്‍
 അപ്രസക്തമായിരുന്നു എന്നല്ല ഇതിനര്‍ത്ഥം

പാവപ്പെട്ട ഒരു മുസ്ലിയാര്‍ കുടുംബത്തില്‍, കോഴിക്കോട് അത്തോളിയില്‍
ജനിച്ച കോയാ സാഹിബെന്ന സി.എച്ച്.മുഹമ്മദ്‌ കോയാ. ആ  നാമമായിരുന്നു
ലീഗിന്റെ ശക്തി. അതിനെ ദത്ത്  പുത്രനെ പോലെ ആളാക്കിയ അബ്ദുറഹിമാന്‍
ബാഫഖി തങ്ങളുടെ വിയോഗം , സി.എച്ചിന്. ഒരനാഥത്വം ലീഗില്‍
 അനുഭവപ്പെട്ടിരിക്കാം. സി എച്ചിനെതിരെ അങ്ങിനെ പ്രശ്നങ്ങള്‍
തലപൊക്കിത്തുടങ്ങി

ദേഹത്തെ രക്തത്തിനു പോലും പച്ച നിറമായ മനുഷ്യരുടെ  നാടാണ് മലപ്പുറം.
പച്ച മലപ്പുറത്തുകാരുടെ മതമാണ്‌. "ചന്ദ്രിക" അവരുടെ മുസ്ഹഫും. മലപ്പുറം
ലീഗ് കാക്കാ മാരുടെ ശക്തമായ പിന്കരുത്ത് സി.എച്ചി നുണ്ടായിരുന്നു വെങ്കിലും ,
വടക്കന്‍ ജില്ലകളിലെ കേയിമാരുടെ ശക്തി സി.എച്ചിനെതിരെ വന്നപ്പോള്‍,
ലീഗിലെ അഭിപ്രായ ഏകീകരണം തകര്ന്നുകൊണ്ടിരുന്നു...................... തുടരും

ചിത്രങ്ങള്‍ ഗൂഗിളിനോട് കടപ്പാട്
ഞാന്‍ എന്നിലൂടെ ഒന്നാം ഭാഗം ലിങ്ക്
http://mkoyap.blogspot.com/2010/08/blog-post.html