1434 റമളാന്‍ ഇരുപത്തി ഏഴാം രാവ്. ഖുര്‍ആന് അവതീര്‍ണ്ണമായ പുണ്യ പരിശുദ്ധ രാവ്.
നോമ്പ് തുറക്കല്‍ തിരക്കും, ഇഷായും,തറാവീഹ് നമസ്കാരവും, കഴിഞ്ഞുള്ള വിശ്രമസമയം,
ദിവസങ്ങളായി ഇടതടവില്ലാതെ കോരിച്ചൊരിയുന്ന മഴയ്ക്ക് അല്പം ശമനം.!!
ഇരുളിന്റെ നിശ്ശബ്ദതയിലമര്‍ന്ന മധ്യയാമത്തെ പിളര്ന്നെത്തിയ ഫോണ്‍ ബെല്ലടി .....
അതെ..അപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതിരുന്ന ആ വാര്‍ത്തതന്നെ...
അളിഅളിംകാക്കാ ....ഉപ്പ ......?.എന്റെ അളിയന്‍ റഫീഖിന്റെ ശബ്ദം.. ഇടറുന്നു..അവന്നു അത് പറഞ്ഞു മുഴുമിക്കാന്‍ ആവുന്നില്ല....കാര്യം മനസ്സിലാക്കിയ ഞാന്‍ അല്പം അവനെ ആശ്വസിപ്പിച്ചുകൊണ്ട് ..ഞാനിപ്പോഴെത്താം ...അത് പറഞ്ഞു, ഞാന്‍ റിസീവര്‍ താഴെവെച്ച്...,.........
അപ്പോഴേക്കും എന്റെ ഭാര്യ ഉപ്പക്കെന്താ....എന്താണുണ്ടായതെന്നു പറീം..അത് കേള്‍ക്കാന്‍ ഉപ്പാന്റെ പോന്നു മോള്‍ക്ക് ശക്തിയുണ്ടാവില്ല എന്നറിയാം..എങ്കിലും അവള്‍ക്കു മനസ്സിലായിക്കാണും...
ഒന്നുമില്ല..നമുക്ക് വേഗം ഫാത്തിമ (കോഴിക്കോട്ടെ ഫാത്തിമാ ഹോസ്പിറ്റൽ) യിലെത്താം....കിടന്നുറങ്ങുന്ന മക്കള്‍ .ഇളയവരെ ഉണര്‍ത്താതെ എന്റെ ഹിഷാം മോനെ ഉണര്‍ത്തി, മോനോട് കാര്യം പറഞ്ഞു .ഞാനും സൌവും വേഗം കിടപ്പ് വസ്ത്രം മാറി ഇറങ്ങി...
സമയം രാത്രി ഒന്നര. ദിവസങ്ങളായി ഇടതടവില്ലാതെ,തുള്ളിക്കൊരുകുടം എന്ന് പറഞ്ഞപോലെ കോരിച്ചൊരിയുന്ന മഴ.! പാതിരാ നേരം.സ്കൂട്ടെറില്‍ ഭാര്യയുമായി ടൌണില്‍ ഫാത്തിമയിലെത്തു
ക. അതോര്‍ത്തപ്പോള്‍ ഭയം (രാത്രിയായിക്കഴിഞ്ഞാല്‍ കൂരാകൂരിരുട്ടു നിറഞ്ഞ റോഡും,പരിസരവും അസമയത്ത് തനിച്ചുപോലും പുറത്തിറങ്ങാന്‍ ഭയപ്പെടേണ്ട നമ്മുടെ നാട്ടിലെ അവസ്ഥ.)എങ്കിലും അപ്പോള്‍ മഴയ്ക്ക് ശമന മുണ്ടായിരുന്നു. ഒരു പെണ്ണുമായി ആ സമയ തനിച്ചു സ്കൂട്ടെരില്‍ പോവുക മറ്റൊന്നും ചിന്തിക്കാന്‍ അപ്പോള്‍ തോന്നിയില്ല.സൌവിനെ ആശുപത്രിയിലേക്ക് കൂട്ടാതിരിക്കാന്‍ ആവില്ല.അപ്പോള്‍ ഇറങ്ങി പുറപ്പെടുകതന്നെ ചെയ്തു.റബ്ബേ എല്ലാ നിലയിലും നീ കാക്കണേ എന്ന പ്രാര്‍ഥനയോടെ......
ഫാത്തിമയില്‍ ഉപ്പ കിടന്ന 203 നമ്പര്‍ മുറിയിലേക്കോടി.അവിടെ കട്ടിലിന്നരികില്‍ ഒന്ന് രണ്ടു സ്ത്രീകള്‍,.ഇത്താത്തയെ (എന്റെ സൌവിന്റെ ഉമ്മ.ഇത്താത്ത എന്നാണു സൌ വിളിക്കാറ് ) കണ്ടില്ല. ഞങ്ങള്‍ ICU വിലെക്കോടി....... ICU മുന്‍പില്‍ നില്‍ക്കുന്ന റഫീക്കും,ഹനീഫയും അരികിലേക്കോടിവന്നുകൊണ്ട് 'ഉപ്പ പോയി,ഉപ്പ പോയീ എന്ന് പറഞ്ഞു പൊട്ടിയപ്പോള്‍ സൌവിന്റെ കരച്ചില്‍ അടക്കാന്‍ ആയില്ല. ആശ്വസിപ്പിക്കാന്‍ കഴിയാതെ ഞാനും ആകെ തളര്‍ന്നു.ഉപ്പ കിടന്ന മുറിയില്‍ തളര്‍ന്നു കിടന്നു തേങ്ങുന്ന ഇത്താത്തയുടെ അടുത്തേക്ക് ഞാന്‍ സൌവിനെ ആക്കി.....
ഉടനെ അവരെ വീട്ടിലെക്കെത്തിച്ചു.
മയ്യിത്ത് വേഗം വീട്ടില്‍ എത്തിക്കുന്ന,ബന്ധപ്പെട്ട എല്ലാവരെയും വിളിച്ചറിയിക്കുന്ന കാര്യത്തിലേക്ക് നീങ്ങി.പെട്ടെന്ന് തന്നെ ആശുപത്രി കാര്യങ്ങള്‍ ശരിയാക്കി മയ്യിത്ത് ആംബുലന്‍സില്‍ കയറ്റി റഫീക്ക് മയ്യത്തോടൊപ്പം വീട്ടിലേക്കു പുറപ്പെടുകയും, ഞാന്‍ അതിനോടനുഗമിച്ചു ഞാന്‍ വന്ന സ്കൂട്ടെരിലും വീട്ടിലേക്കു പുറപ്പെട്ടു..........
************
പുതിയാപ്പിളെ.....,
മുപ്പത്തി നാല് വർഷത്തിന്നിടെ ആദ്യമായി ആ വിളി എന്റെ കാതിൽ വന്നലച്ചപ്പോൾ
അത് അവസാനാത്തെതുകൂടി ആയിരിക്കുമെന്ന് ഞാന്‍ കരുതിയില്ല ...ഒരിക്കലും!!.....ഏകമകളുടെ ഭർത്താവെന്നതിലുപരി, ഒര്പാടു ആദരവും,ബഹുമാനവും സ്നേഹവും നൽകി,തലയിലും നിലത്തും വെക്കാതെന്നു പറയാറുള്ളപോലെ,കുടുംബത്തെയും, മക്കളെയും, പേരമക്കളേയും കൊണ്ടുനടന്നു
പരിചരിച്ച,ആ നിഷ്കളങ്ക മനസ്സിന്റെ ഉടമയെ , ഉപ്പയുടെ (ഭാര്യയുടെ ഉപ്പയെ ഞാനും വിളിക്കാറുള്ളത്) എന്നും എന്റെ നിഴൽപോലെ, എന്റെ എല്ലാ ജയപരാചയങ്ങളിലും എനിക്ക് വേണ്ടി എവിടെയും ഓടാനും,കുട്ടികളെ മദ്രസ്സയിലും സ്കൂളുകളിലും കൊണ്ടുവിടാനും ,കൂട്ടിക്കൊണ്ടുവരാനും മീനും, വീട്ടിലെ ആവശ്യ സാധനങ്ങള്‍ എത്തിക്കാനും, ഞാന്‍ പോകേണ്ട എന്തിനും പോയി കാര്യം നിറവേറ്റുന്നതിനും ,എന്റെ ഒരു കയ്യായി പ്രവര്‍ത്തിച്ച എന്റെ അമ്മോശന്‍ക്കാക്ക . എന്നും എപ്പോഴും നിസ്വാർത്ഥമായ, സ്നേഹം ചൊരിഞ്ഞുകൊണ്ട് എന്റെ കൂടെയുണ്ടാവാൻ,ഞാൻ ചെയ്ത പുണ്യം എന്ത് ?മകളുടെ ഭർത്താവായി എന്നത് തന്നെ! ഒരു പക്ഷെ ലോകത്ത് ഒരാൾക്കും കിട്ടിയിട്ടില്ലാത്ത ഒരു മഹാ ഭാഗ്യശാലിയായ 'പുതിയാപ്പിള' യാകാനുള്ള , അല്ലാഹുവിന്റെ അനുഗ്രഹം എനിക്കുണ്ടായത്ത കൊണ്ടുതന്നെ..
നേരം പുലരും മുമ്പേ , ഒരുപക്ഷെ ഞാന്‍ ഉണരും മുന്‍പേ വീട്ടിലെത്തും. പലപ്പോഴും വീട്ടില്‍ ആവശ്യമുള്ള മത്സ്യമോ,ഇറച്ചിയോ വാങ്ങിയാകും വരവ്.പിന്നെ മദ്രസയിലെക്കുള്ള മോനെയുംകൂട്ടി പോകും.തിരിച്ചു കൊണ്ടുവന്നു ഞങ്ങള്‍ എല്ലാവരും ഇരുന്നു പ്രാതലും കഴിച്ചു, മോനെ സ്കൂളില്‍ കൊണ്ടുപോകും.എന്റെ നാല് മക്കളെയും ഇങ്ങിനെ സ്കൂളിലും, മദ്രസ്സയിലും കൊണ്ടുപോയി തിരിച്ചു കൊണ്ടുവരാറു ഉപ്പ തന്നെ. എപ്പോഴും വിദേശങ്ങളില്‍ ആയിരുന്ന എനിക്ക് വീട്ടു കാര്യങ്ങളില്‍, കുട്ടികളുടെ കാര്യത്തില്‍ ഒരു ഭയപ്പാടും വ്യാകുലതയും ഉണ്ടാവേണ്ടി വന്നിട്ടില്ല.
ഉപ്പയുടെ പോന്നു മകളായ എന്റെ ഭാര്യ....അതുകൊണ്ടുതന്നെ ആ കുടുംബത്തില്‍ നിന്നും,
അത് ഉപ്പ ആയാലും, എന്റെ അമ്മായുമ്മ ആയാലും മൂന്നു ആങ്ങളമാരായാലും എനിക്കവരില്‍ നിന്നുമൊക്കെ ലഭിച്ച സ്നേഹവും, ബഹുമാനവും സഹായങ്ങളും നിസ്സാരമായിരുന്നില്ല.അതുകൊണ്ടുതന്നെ ഇന്നും കടയില്‍ പോയി വീട്ടിലെക്കാവശ്യമുള്ള സാധനങ്ങള്‍ വാങ്ങാനോ,സാധനങ്ങളുടെ വിലയോ മത്സ്യമോ,മാംസമോ ഒന്നും വാങ്ങാനുള്ള
വിവരം(?) എനിക്കില്ല.അങ്ങിനെ എന്റെ സുഹൃത്തുക്കളും, ബന്ധുക്കളും എല്ലാം പറയാറുള്ള
ഭാഗ്യവാനായ പുതിയാപ്പിളയായത് ആ ഉപ്പയുടെ തണലായിരുന്നു.ഇന്ന് അദ്ദേഹം പുന്നാര മകളോടോപ്പമില്ല.എന്നോടോപ്പമില്ല എന്റെ മക്കളോടോപ്പമില്ല.എല്ലാം വിട്ടു അല്ലാഹുവിന്റെ അടുക്കലേക്ക് യാത്രയായി.ആ പുണ്യ മനസ്സിനെ അല്ലാഹുവിന് ഇഷ്ടപ്പെട്ടുകാണും...ഈ ലോകത്തേറെ ജീവിച്ചിട്ടും, കുഞ്ഞു ഹൃദയ സമാനം നിഷ്കളങ്ക ഹൃദയത്തെ അങ്ങ് വിളിച്ചുകൊണ്ടുപോയി....ഇന്നാ ലില്ലാഹി .....
അറിവും, വിവേകവും കൂടുംബോഴാണോ നമുക്ക് സ്വാര്‍ഥതയും,അത്യാഗ്രഹവും, ആര്‍ത്തിയും കൂടുന്നത്? ഇതാണോ നമ്മെ നരകത്തിലേക്ക് നയിക്കുന്നത്?
പരിശുദ്ധ റംസാനിലെ മരണത്തെക്കുറിച്ച് ബഹു.മുഹമ്മദ് മുസ്തഫ (സ.അ .) പറഞ്ഞു .
"റംസാനിലെ മരണം. അവരെ ഖബറില്‍ ചോദ്യം ചെയ്യപ്പെടുകയില്ല.അവര്‍ സ്വര്‍ഗ്ഗത്തിലെക്കുള്ളവരാണ്" എന്നാല്‍ റംസാന്‍ മാസത്തിലെ ഏറ്റവും മഹത്തായ ഇരുപത്തേഴാം
രാവിലെ മരണം.അത് അങ്ങേ അറ്റം പവിത്രമായതാണല്ലോ...
1434 റമളാന്‍ 26.ശനിയാഴ്ച.
വെള്ളിയാഴ്ചയാണ് ഉപ്പയെ ഫാത്തിമയില്‍ അഡ്മിറ്റ് ചെയ്യുന്നത്.ശരീരത്തില്‍ നീര് നിറയുക എന്നതായിരുന്നു അസുഖം.ശരീരത്തില്‍ ഷുഗര്‍,പ്രഷര്‍ എന്നിവയുടെ പ്രശ്നം ഉണ്ടായിരുന്നില്ല. അസുഖം എന്ന് പറഞ്ഞു വീട്ടില്‍ ഒതുങ്ങിയിരുന്നു കഴിയുന്ന നിലയിലുമായിരുന്നില്ല.ഒരു ശ്വാസ മുണ്ടെങ്കില്‍ സൌവിന്റെ അടുത്തെത്തും. കിടപ്പിലാണ് എന്ന് പറയുന്ന ഒരവസ്ഥ ഉപ്പക്കുണ്ടായിരുന്നില്ല.നോല്മ്പ് 24. ബുധനാഴ്ച ഷുഗര്‍ കുറയുകയും തളരുകയും ചെയ്തപ്പോള്‍ ഫാത്തിമയിലെത്തിച്ചു.അവിടുന്ന് ഷുഗറിന്റെ നില ലെവല്‍ ആക്കി അന്ന് വൈകുന്നരേം തന്നെ.പൂര്‍വ്വാധികം ഉന്മേഷത്തോടെ വീട്ടിലേക്കു കൊണ്ടുവന്നു.വ്യാഴാഴ്ച മകന്‍ മന്‍സൂറിന്റെ (സൌദിയ) വീട്ടിലെ നോല്മ്പ് തുറക്കു പങ്കെടുക്കാനുള്ള താല്പര്യം.ആ തുറയില്‍ പങ്കെടുക്കാന്‍ എന്നെ കൂടെ നിര്‍ബന്ധിച്ചു പന്കെടുപ്പിച്ചതിന്റെ സന്തോഷത്തില്‍ ഉപ്പയും പങ്കെടുത്തുകൊണ്ട് അത്താഴവും കഴിഞ്ഞു കിടന്നു. രാവിലെയാണ് വീണ്ടും പഞ്ചസാര അളവ് കുറയുകയും, ഫാത്തിമയില്‍ എത്തിക്കുകയും ചെയ്തത്.പിന്നെ ശരിയായി ആഹാരമൊന്നും കഴിക്കാന്‍ കഴിയാതെ ഗ്ളൂക്കോസില്‍ ഒതുങ്ങി.
ശനിയാഴ്ച വൈകീട്ട് 4 മണി. ഞാനും സൌവും ഫാതിമയിലെത്തി...ഉപ്പ ഒരു ഭാഗത്തേക്ക് ചെരിഞ്ഞു കിടക്കുന്നത് കണ്ടപ്പോഴേ വിഷമം തോന്നിയ സൌ 'ഉപ്പ എന്താ ഇങ്ങിനെ ചെരിഞ്ഞു കിടക്കുന്നത്..ഉപ്പാ എന്ന് അവള്‍ ചോദിച്ചപ്പോള്‍ 'ഒന്നുല്ല മോളെ...ഉപ്പക്കൊന്നുമില്ല.എന്ന് പറഞ്ഞു...എന്തെങ്കിലും കുടിക്കാനായി ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒന്നും വേണ്ട 'പുതിയാപ്പിളെ' എന്ന് പറഞ്ഞെങ്കിലും, വീണ്ടും നിര്‍ബന്ധിച്ചു കിടത്തിക്കൊണ്ട് ഞാന്‍ തന്നെ രണ്ടു മുസംബി പിഴിഞ്ഞ് 'ഇത് കുടിച്ചോളിം ഉപ്പ' എന്ന് പറഞ്ഞപ്പോള്‍ അത് കുടിക്കാന്‍ താല്പര്യം കാണിച്ചപ്പോള്‍, ഞാനും എന്റെ സൌവിന്റെ ഇക്കാക്ക ഹനീഫയും കൂടി താങ്ങി എഴുന്നെല്‍പ്പിച്ചിരുത്തി ക്കൊടുത്ത നാരങ്ങ നീര് കുടിച്ചു. വീണ്ടും ഒന്നുകൂടെ പിഴിഞ്ഞ് കൊടുത്തു. അതും കുടിച്ചു അല്‍പ നേരം അങ്ങിനെ ഇരുന്നു ഞങ്ങളോട് കുറച്ചു സംസാരിച്ചു.അപ്പോഴേക്കും.അളിയന്‍ റഫീഖ് ഇത്താത്താക്കും ഉപ്പക്കും നോല്മ്പ് തുറ ഭക്ഷണവുമായെത്തി ' മോളെ തുറക്കു കുട്ടികള്‍ക്കായി ഭക്ഷണം ഉണ്ടാക്കാന്‍ ആയി ' കുട്ടികള്‍ ഒറ്റക്കല്ലേ ങ്ങള് പൊയ്ക്കൊളിം..ഉപ്പക്കൊന്നും ഇല്ല. എന്ന് പറഞ്ഞു ഞങ്ങളെ ആശ്വസിപ്പിച്ചു,നിര്‍ബന്ധിച്ചു വീട്ടിലേക്കു പറഞ്ഞയക്കാന്‍ ശ്രമിക്കുമ്പോഴും,ഉപ്പയുടെ കണ്ണില്‍ നിറഞ്ഞൊഴുകുന്ന ചുടുകണ്ണീരിന്നു അവസാന സംഘമത്തിന്റെ യാത്ര പറച്ചില്‍ ആയിരിക്കുമെന്ന് ഊഹിക്കാന്‍ കഴിഞ്ഞില്ല.,
ഞാനും സൌവും യാത്ര പറഞ്ഞു.....രാത്രി വരാമെന്നും പറഞ്ഞുകൊണ്ട്.....എങ്കിലും ഉപ്പയുടെ അപ്പോഴത്തെ ആശ്വാസം കണ്ടപ്പോള്‍ രാത്രിയില്‍ ബ്ലഡ് ട്രാന്‍സഫര്‍നു ICU വിലേക്ക്,കൊണ്ടുപോകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതായും അറിഞ്ഞപ്പോള്‍,ഞാനും സൌവും അല്പം സമാധാനത്തോടെ വീട്ടിലേക്കു തിരിച്ചതായിരുന്നു.
* * * * *
ഞാന്‍ ഗള്‍ഫില്‍ നിന്നും വരുമ്പോഴെല്ലാം വണ്ടിയുമായി എന്നെ കാത്തു നില്‍ക്കുകയും, തിരിച്ചു പോകുമ്പോള്‍ എയര്‍ പോര്‍ട്ടിലേക്ക് എന്നെ കൊണ്ടുവിടുകയും ചെയ്യുമ്പോഴോക്കെയും യാത്ര പറ യാറുണ്ടെങ്കിലും, ഫാത്തിമാ ആശുപത്രിയില്‍ നിന്നുള്ള യാത്ര പറച്ചില്‍...... ആ അവസാനത്തെ യാത്ര പറച്ചില്‍.... അപ്പോള്‍ ആ കണ്ണുകളില്‍ നിറഞ്ഞ കണ്ണ്നീരിനു ഇനിയൊരിക്കലും കാണാന്‍ കഴിയില്ലല്ലോ എന്ന വേദനയുടെ ആര്‍ത്തിയായിരുന്നോ?.......മരിക്കാത്ത ഓര്‍മ്മകള്‍ക്ക് ഒരുവര്‍ഷം.......അല്ലാഹു പരലോക സുഖം നല്‍കുമാറാകട്ടെ..ആമീന്‍.