വ്യാഴാഴ്‌ച, ഫെബ്രുവരി 03, 2011

ചെയര്‍മാന്‍ സ്ഥാനം പിന്നെന്തിനു?

"ആശയക്കുഴപ്പമുണ്ടാക്കി ലീഗിനെ തകര്‍ക്കാന്‍ സമ്മതിക്കില്ല -മുനീര്‍

ആശയക്കുഴപ്പമുണ്ടാക്കി ലീഗിനെ തകര്‍ക്കാന്‍ സമ്മതിക്കില്ല -മുനീര്‍
കോഴിക്കോട്: മുസ്‌ലിംലീഗില്‍ പ്രതിസന്ധിയുണ്ടെന്ന് വരുത്തിതീര്‍ത്ത് വെള്ളംകലക്കി മീന്‍പിടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം.കെ. മുനീര്‍ പ്രസ്താവനയില്‍ ആരോപിച്ചു. അതുകൊണ്ടാണ് ചിലര്‍ എന്നെ അവരുടെ പ്രസ്ഥാനങ്ങളിലേക്ക് ക്ഷണിക്കുന്നത്. മുസ്‌ലിംലീഗ് എന്റെ തറവാടാണ്. ഭൂമിയില്‍ പിറന്നുവീണ് ബാങ്കൊലി കേട്ടശേഷം പിന്നെ കേട്ട ശബ്ദം 'മുസ്‌ലിംലീഗ് സിന്ദാബാദ്' എന്നതാണ്. എന്റെ സിരകളിലോടുന്ന രക്തം ലീഗിന്‍േറതാണ്.  അതുകൊണ്ട് തന്നെ എന്റെ അവസാന ശ്വാസംവരെ ഞാനീ പ്രസ്ഥാനത്തിന്റെ സേവകനായിരിക്കുമെന്നും മുനീര്‍ പറഞ്ഞു.
എല്ലാ പ്രതിസന്ധികളെയും തരണംചെയ്ത് ലീഗ് മുന്നോട്ടുപോകും.   ഈ പ്രസ്ഥാനത്തിന്റെ അസൂയാവഹമായ വളര്‍ച്ചയും ഐക്യവും കണ്ട് അസഹ്യതപൂണ്ടവരാണ് പ്രശ്‌നം കൂടുതല്‍ വഷളാക്കാന്‍ ശ്രമിക്കുന്നത്. പുരുഷായുസ്സ് എന്റെ പിതാവ് ജീവിച്ച് തീര്‍ത്തത് മുസ്‌ലിംലീഗിനുവേണ്ടിയായിരുന്നു.  ആ ജീവിതമാണ് എന്റെ മുന്നിലുള്ള മാതൃകയെന്നും മുനീര്‍ വ്യക്തമാക്കി"

മുനീറിന്റെതായി ഇന്നത്തെ മാധ്യമം പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയാണിത്.

ഉപ്പയോളം, ഒരുപക്ഷെ അതിലുപരി മുസ്ലിം ലീഗെന്ന പ്രസ്ഥാനത്തെ സ്നേഹിക്കാന്‍
കടപ്പെട്ട ഒരാള്‍ എന്ന നിലക്ക്. ആപ്രസ്ഥാനത്തെ ഇത്രയടിധികം സ്ഥാപനത്തിന്‍റെ
ചെയര്‍മാനായി ഇരുന്നുകൊണ്ട്, സ്വന്തം പിതാവ്, ചോരയും, നീരും കൊടുത്ത്
വളര്‍ത്തിയ പ്രസ്ഥാനത്തെ, തളര്താനും, അപമാനിക്കാനും മാത്രമായി ഒരുംബെട്ട
ഒരു സ്ഥാപനത്തിന്റെ മേധാവിയായി തുടരുന്നതില്‍ എന്തര്‍ത്ഥം?

മുനീര്‍ ഇന്ത്യ വിഷനില്‍ നിന്നും സ്ഥാനമോഴിഞ്ഞാല്‍, മുനീറിനെ കുറിച്ചും പലതും
അവര്‍ക്ക് പറയാനുണ്ടാകും. സത്യവും, നീതിയും, ധര്‍മ്മവും വിജയിക്കും. അല്പം വൈകിയാകുമെന്കിലും.

ദുരിതങ്ങള്‍ നിറഞ്ഞ ജനങ്ങളുടെ മുന്‍പില്‍, എന്നോ നടന്നെന്ന് പറയുന്ന, ഐസ്ക്രീം സംഭവം
അതിന്നു രാജ്യത്തിന്റെ പരമോന്നത നീതി പീഠം വരെ തീരുമാനമെടുത്ത പശ്ചാത്തലത്തില്‍,
ഇടതു മുന്നണിയെ സ്വാധീനിക്കാന്‍ രഹൂഫിനെ കൂട്ടുപിടിച്ച്, ഇപ്പോള്‍ ആ കേസ്സ് പോടിതട്ടിയെടുത്തതിന്റെ പിന്നില്‍ ഗൂഡ സമ്മര്‍ദ്ദ തന്ത്ര മല്ലാതെ മറ്റെന്താണെന്നു മനസ്സിലാക്കാന്‍ പ്രയാസമുണ്ട്.

സംഭവത്തിനിരയായ പെണ്‍കുട്ടികള്‍, അവരിന്നു കുടുംബ ജീവിതം നയിക്കുന്നവരാകയാല്‍,
അവരെയും ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍, ഉള്‍പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്ന്
ഇന്ത്യവിഷന്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍, ഇന്ത്യാ വിഷന്റെ ലക്‌ഷ്യം പിന്നെയെന്തെന്നു
മനസ്സിലാക്കാന്‍ വലിയ ബുദ്ധി വൈഭവമൊന്നും വേണ്ടതില്ല.

ഈ ഗൂഡ സമ്മര്‍ദ്ധ തന്ത്രത്തില്‍  അറിഞ്ഞോ അറിയാതെയോ, ഭാഗവക്കാകാതിരിക്കാന്‍,
മുനീര്‍  ചെയര്‍മാന്‍ സ്ഥാനം തിരസ്കരിക്കാന്‍ തയാറാവുക തന്നെയാണ് ഉത്തമം.

ബുധനാഴ്‌ച, ഫെബ്രുവരി 02, 2011

"ചെയര്‍മാന്‍" എന്നത് വെറും ആലങ്കാരിക മെങ്കില്‍ .......................


ഐസ്ക്രീം കേസ്സില്‍, നാല് മാസം മുന്‍പേ, ഇന്ത്യാവിഷന്‍. അന്വേഷണം ആരംഭിക്കുന്നു.
 ഈ അന്വേഷണത്തിന്റെ തുടക്കം, എഡിറ്റോറിയല്‍ ബോര്‍ഡിന്റെ രഹസ്യ നീക്കമാകാം.
എങ്കിലും, ഇത്തരം ഒരു വാര്‍ത്ത, അതിന്റെ ഗൌരവം, മാത്രമല്ല ഇന്ത്യാവിഷന്‍
ചെയര്‍മാന്‍ സ്ഥാനത്തിരിക്കുന്ന ആളുടെ ‍ , ഒരു പാര്‍ടിയെ സംബന്ധിച്ചാകുമ്പോള്‍,
ഒട്ടും അത് ചെയര്‍മാന്‍‍ അറിഞ്ഞിരുന്നില്ല എന്ന് പറയുന്നതില്‍ സത്യമുണ്ടെന്ന്
കരുതാന്‍ വയ്യ.

എഡിറ്റോറിയല്‍ ബോര്‍ഡിന്റെ പ്രവര്‍ത്തന സ്വതന്ത്രാവകാശത്തിലേക്ക് കൈകടത്താന്‍
താര്പര്യം ഇല്ല എന്ന് മുനീര്‍ പറഞ്ഞത് സത്യമാകാം.

നാലുമാസം മുന്‍പേ അന്വേഷണം തുടങ്ങിയെന്നു ഇന്ത്യവിഷന്‍ അവകാശപ്പെടുന്നു.
അപ്പോള്‍ ഇന്ത്യാവിഷന്‍ രഹൂഫിനെയും,വാണിഭത്തിനിരയായ പെണ്‍കുട്ടികളെയും,
സ്വാധീനിച്ചു എല്ലാ തെളിവുകളും, ശേഖരിച്ചിരിക്കണം. അങ്ങിനെ കുഞ്ഞാലിക്കുട്ടിക്കും,
കോടതി വിധിക്കെതിരെയും, പൊരുതാന്‍ ശക്തമായ തുരുപ്പ് ചീട്ടു കൈകലാക്കിയ
ഇന്ത്യാവിഷന്‍, അത് അവതരിപ്പിക്കാന്‍, കുഞ്ഞാലിക്കുട്ടിയെകൊണ്ട്,
"എനിക്ക് വധ ഭീഷണിയുണ്ടെ"ന്ന് പരസ്യമായി പറയിക്കുന്നിടം വരെ
എത്തിക്കാന്‍, രഹൂഫിനെ കൊണ്ട് ബ്ലാക്ക് മെയില്‍ ചെയ്യിക്കുകയായിരുന്നോ?
ഇന്ത്യാ വിഷന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ പുറത്തു വിടാനുള്ള
സാഹചര്യമൊരുക്കാന്‍ രഹൂഫിനെ ഒരുക്കുകയായിരുന്നില്ലേ?

സംഭവങ്ങള്‍ വീക്ഷിക്കുന്ന സാധാരണക്കാരന് തോന്നാവുന്നത് അങ്ങിനെയല്ലേ?
തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന, ഘട്ടത്തില്‍, കുഴിയിലേക്ക് കാലും നീട്ടി
അവസാന ശ്വാസത്തില്‍ ജീവിക്കുന്ന ഇടതു മുന്നണിക്ക്, തിരഞ്ഞെടുപ്പില്‍ വിജയം
ആയാസമാക്കാന്‍ , ഇന്ത്യാ വിഷനും, രഹൂഫും, ഇടതു മുന്നണിനേതാക്കളും, ഒത്തു
തയാറാക്കിയ തിരക്കഥ അവതരിപ്പിക്കാന്‍, കുഞ്ഞാലിക്കുട്ടിയെകൊണ്ട്
വെടി തുടങ്ങിക്കാന്‍ പ്രേരിപ്പിക്കും വിധം രഹൂഫിന്റെ ശല്യം,
കുഞ്ഞാലിക്കുട്ടിക്കുനേരെ  തിരിച്ചു വിട്ടത് ഇന്ത്യവിഷനായിരുന്നോ?.

കുഞ്ഞാലിക്കുട്ടിയുടെ എല്ലാറ്റിനും  കൂട്ട് നിന്ന  പ്രതി, അതും ബന്ധുക്കള്‍,
ഇത്രയേറെ ശത്രുതയില്‍ പൊതു വേദികളിലേക്ക് എത്തിപ്പെടാനുണ്ടായ സാഹചര്യം
സൃഷ്ടിക്കാന്‍, രഹൂഫിനെ കൂട്ട് പിടിച്ചു കൊണ്ടുള്ള ഇന്ത്യാവിഷന്റെ
അണിയറയിലെ പ്രവര്‍ത്തനമല്ല എന്ന് ആര്‍ക്കും വിശ്വസിക്കാനാവില്ല. രഹൂഫിന്റെ
ഈ വെടിപോട്ടിക്കലും, അത് അവതരിപ്പിക്കുമ്പോള്‍ ആ മുഖത്തുകാണുന്ന
പ്രസന്നതയും, ഇപ്പോള്‍ രഹൂഫിന്നു കിട്ടിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ, പിന്ബലത്തിന്റെ,
ഇന്ത്യ വിഷന്‍ ചാനെലിന്റെ പ്രോത്സാഹനവും, പിന്തുണയും തന്നെ. ഇനി ഈ കൂട്ടുകച്ച
വടത്തിന്റെ പിന്നാമ്പുറ രഹസ്യം രഹൂഫില്‍ നിന്നും കിട്ടാന്‍, മറ്റേതെങ്കിലും പ്രതിയോഗികള്‍
രഹൂഫിനെ സമീപിക്കുമ്പോള്‍, കൂടുതല്‍ വില പേശി രഹൂഫിനു ഇന്ത്യ വിഷനെയും
ബ്ലാക്ക് മെയില്‍ ചെയ്യാം.

പുറത്തു ലീഗിന്‍റെയും, കുഞ്ഞാലിക്കുട്ടിയുടെയും, എതിര്‍ ചേരിയുടെ നിര്‍ലോഭമായ
പ്രോത്സാഹനവും, പിന്തുണയും.ഇത്രയൊക്കെ അണിയറയില്‍ നടക്കുമ്പോള്‍, അത്
ചെയര്‍മാന്‍ അറിഞ്ഞിരുന്നില്ല, അറിയേണ്ടതില്ല എന്ന് പറയുമ്പോള്‍
അതെത്രത്തോളം വിശ്വസനീയം?

മര്‍ഹൂം സീതിസാഹിബും, ഇസ്മായീല്‍ സാഹിബും, ബാഫഖിതങ്ങളും, സുലൈമാന്‍
സേട്ടുവും സി.എച്ചും, പാണക്കാട് പൂക്കൂയ തങ്ങളൂമൊക്കെ ത്യാഗം സഹിച്ചു
കെട്ടിപ്പടുത്തു വളര്‍ത്തിയ മുസ്ലിം ലീഗെന്ന പ്രസ്ഥാനവും, "ചന്ദ്രിക" എന്ന പത്രവും,
എന്നും നില നില്‍ക്കെണ്ടാതിന്റെ ആവശ്യകത, മണ്‍ മറഞ്ഞു പോയ നേതാക്കല്‍ക്കുണ്ടായിരുന്നതുകൊണ്ടാണ്, പാര്‍ട്ടിക്കും, പത്രത്തിനുമായി അവരൊക്കെ
അവരുടെ സമയവും, പണവും, നഷ്ടപ്പെടുത്തി, ത്യാഗം സഹിച്ചു വളര്‍ത്തിയെടുത്തത്.

മുനീറിന്റെ നേതൃത്തത്തില്‍ ഒരു ചാനെല്‍ വരുന്നു എന്ന് അറിഞ്ഞപ്പോള്‍,
തീച്ചയായും അത് ലീഗിന്റെ ചാനെല്‍ ആയിരിക്കുമെന്ന് വിശ്വസിച്ചവര്‍ ഏറെ.
എന്നാല്‍ അത് തിരുത്തിക്കൊണ്ട് മുനീര്‍ പറയുകയുമുണ്ടായി, മുസ്ലിം ലീഗിന്റെ
ചാനെല്‍ അല്ല ഇന്ത്യാ വിഷന്‍ എന്ന്. എന്നാല്‍ ലീഗിനെ അടിക്കാനുള്ള വടിയാകും
ഇന്ത്യവിഷന്‍ എന്ന്  ആര്‍ക്കും ഊഹിക്കാവുന്നതല്ല. മുസ്ലിം ലീഗിനെയും, അതിന്റെ
നേതാകളെയും, അപകീര്‍ത്തിപ്പെടുത്തുന്ന ദൌത്യം, സ്റ്റേറ്റ് മുസ്ലിം ലീഗിന്റെതന്നെ
ഔദ്യോഗിക സ്ഥാനം വഹിക്കുന്ന, ലീഗിന്റെ തന്നെ മന്ത്രിയുമായി, പ്രവര്‍ത്തിച്ച,
മുനീര്‍, അദ്ദേഹത്തിന്റെ തന്നെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചാനെല്‍ ഏറ്റെടുത്തത്
യാദൃശ്ചികമാകാന്‍ വഴിയില്ല.

പണ്ട്, ലീഗിന്റെ പിളര്‍പ്പുഘട്ടത്തില്‍, മധ്യസ്ഥ തീരുമാന പ്രകാരം, മന്ത്രിപദം
രാജിവെച്ചു, "ചന്ദ്രിക"യുടെ ചീഫ്‌ എഡിറ്ററായി കോയാ സാഹിബ്‌  വീണ്ടും
ചാര്‍ജെടുത്തപ്പോള്‍, പത്രം ഏറെ കയ്യടക്കിയ കേയി ഗ്രൂപ്പിന്‍റെ
നിയന്ത്രണത്തില്‍,പത്രം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ആ ഘട്ടത്തില്‍,
ചീഫ്‌ എഡിറ്റര്‍ സി എച്ച്, മുഹമ്മദ്കോയ എന്ന  പേര് തലക്കെട്ടിന്‍റെയും മുകളില്‍
തന്നെ നിരത്തിക്കൊണ്ട്, സി എച്ചിന്‍റെ കുറ്റം പേജില്‍ നിരത്തിയ ഒരു കാല
ഘട്ടം ഉണ്ടായിരുന്നു. ൭൮-൭൭ അന്ന് സി എച്ച്, അതിനെതിരെ പ്രതികരിക്കാനോ,
അല്ലെങ്കില്‍ അത്തരം വാര്‍ത്തകള്‍ സ്വന്തം പത്രാധിപത്യത്തിലുള്ള ചന്ദ്രിക
പത്രത്തില്‍ വരുന്നത് തടയുവാനോ, അതിനെ നിയന്ത്രിക്കാതിരിക്കുകയോ
ചെയ്യാതിരുന്നത്.ലീഗെന്ന പ്രസ്ഥാനം നാശപ്പെടാതിരിക്കാനും,
"ചന്ദ്രിക"യെന്ന ജിഹ്വ കെട്ടിപ്പടുത്ത കൈകള്‍ കൊണ്ട്തന്നെ വെട്ടി നുറൂക്കാനോ
ആഗ്രഹിക്കാതതുകൊണ്ട് ആ മഹാന് അതൊക്കെ സഹിക്കേണ്ടിവന്നു.
ഈ ചരിത്ര സംഭവങ്ങള്‍ മുനീറിന്നറിയാനിടയില്ല. ലീഗുകാര്‍ക്കും ഒരുപക്ഷെ അറിയില്ല.

ഇവിടെ ഇന്ത്യവിഷന്‍,  മുനീര്‍ പ്രധിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്‍റെ ചാനല്‍ അല്ല.
മുസ്ലിം പൊതുസമൂഹത്തിന്റെ കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുമുള്ളതല്ല. ആര്‍ക്കും
കുഴലൂത്ത് നടത്തില്ല എന്ന് പറയുമ്പോഴും, സ്വന്തം ഉപ്പയടക്കമുള്ള മഹാന്മാരുടെ
വിയര്‍പ്പില്‍ കെട്ടിപ്പടുത്ത പ്രസ്ഥാനം, ഇത്രയേറെ വികലമാക്കാന്‍, ലീഗിന്‍റെരാഷ്ട്രീയ
ശത്രുക്കളെയും,വ്യക്തി ശത്രുക്കളെയും കൂട്ട് പിടിച്ചു നടത്തുന്ന ഇന്ത്യവിഷന്റെ  
ഈ പുറപ്പാട്, നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്പോള്‍, അതില്‍ നിന്നും,മാറി
നില്‍ക്കുകയല്ലേ മുനീറിന്നു അഭികാമ്യം?

ഇന്ത്യാ രാജ്യം അഴിമതിയിലും, കുംഭകോണത്തിലും മുങ്ങിക്കുളിച്ചു നില്‍ക്കുമ്പോള്‍,
സംശുദ്ധമായ ഒരു കൈ കണ്ടെത്താന്‍ കഴിയുമോ?രാഷ്ട്രപിതാവിനെയും,രാഷ്ട്ര
ശില്പ്പികളെയും ചവിട്ടിമതിച്ചു, വര്‍ഗ്ഗീയതയും,തീവ്രവാദവും പറഞ്ഞു ,
അത് ഒരു സമുദായത്തിന്നുമേല്‍ കെട്ടിവെക്കാന്‍ മത്സരിച്ച രാഷ്ട്രീയപ്പാര്‍ട്ടികള്‍,
വര്‍ഷങ്ങളായി, ഒരു സമുദായം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒറ്റപ്പെടുത്തലും,
പീഡനവും, ഇന്ന് അതൊക്കെ തിരുത്തിക്കുറി ക്കപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍,
സത്യത്തിന്റെ ഗര്‍ജ്ജനം എന്ന് പറയുന്ന ഇന്ത്യാ വിഷന്‍ എന്തുകൊണ്ട്
ഇത്തരം സത്യങ്ങളെ വേണ്ടവിധം ജനങ്ങളിലെത്തിച്ചു കൊണ്ടു
ഒരു സമുദായത്തിന് നേരിട്ട അപമാനത്തില്‍ നിന്നും ,മോചിതമാക്കാന്‍ ശ്രമിക്കുന്നില്ല?

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങള്‍ക്ക്,വേണ്ടി, ജനങളുടെ ഭാഗത്തു
നിന്നുകൊണ്ട് എന്ത് പത്ര ധര്മ്മമാനു ഇന്ത്യ വിഷന്‍ ചെയ്തത്? നാറിപ്പുളിച്ച
ഒരു നാറ്റക്കേസ്സായ ഐസ്ക്രീം കേസ്സില്‍ ആര്‍ക്കാനിപ്പോള്‍ താല്പര്യം?
അധികാരത്തിലെത്തി, അടുത്ത തിരഞ്ഞെടുപ്പ് അടുത്തു തുടങ്ങുമ്പോഴും, തോഴുത്തില്‍കുത്തും,
തമ്മിലടിയും മാറ്റി,ജനകീയ കാര്യങ്ങള്‍;ക്കായി സമയമില്ലാത്ത ഇപ്പോഴത്തെ
ഭരണത്തിനെതിരെ ജനം നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍,രഹൂഫിനെകൊണ്ട്, കുഞ്ഞാലിക്കുട്ടിയെ
ബ്ലാക്മെയില്‍ ചെയ്യിച്ചു, ശല്യപ്പെടുത്തിക്കൊണ്ട്, കുഞ്ഞാലിക്കുട്ടി വധ ഭീഷണിയെ
തുറന്നു പറയേണ്ട അവസ്തയുണ്ടാക്കിതീര്‍ത്തതോടെ,അണിയറയില്‍ എല്ലാം ഒരുങ്ങി നിന്നവര്‍,കിട്ടാവുന്നതൊക്കെ എടുത്തു പൊരുതുന്നത് സ്വന്തം പാര്ട്ടിക്കെതിരെയാ
ണെന്നത്, മുനീറിന്നു തെല്ലും, വേദനയുണ്ടാക്കുന്നില്ലേ?

 മുനീര്‍ ലീഗില്‍ നിന്നും രാജിവെച്ചു വന്നാല്‍ സ്വീകരിക്കാനും ആളുകള്‍ മാലയുമായി
കാത്തിരിക്കുന്നു. മുനീറും ലീഗും തമ്മിലുള്ള ബന്ധം, ഇപ്പറയുന്നവരെപോലെ പുറത്തുനിന്നും
വലിഞ്ഞു കയറിയവരെപോലെയുള്ളതല്ല. ഉപ്പയും മകനും തമ്മിലുള്ള ബന്ധമാണ്.അവരെ
തമ്മിലടിപ്പിച്ചു അടര്ത്തിയെടുക്കാന്‍ നോക്കേണ്ട.

എന്തായാലും,ഇന്ത്യവിഷന്‍ ചാനലിനെ സംബന്ധിച്ച്, വയിസ്‌ ചെയര്‍മാന്‍, പി.വി.ഗംഗാധരന്‍
 എടുത്ത തീരുമാനം തന്നെയാണ് മുനീറിന്നും അഭികാമ്യമായതെന്നു പറയാതെ വയ്യ.
,




     

വെള്ളിയാഴ്‌ച, ജനുവരി 21, 2011

"ചന്ദ്രിക" പത്രം കയ്യടക്കാനുള്ള ശ്രമവും,ലീഗിന്റെ പിളര്പ്പിലെക്കുള്ള നീക്കവും.




(മര്‍ഹൂം) പാണക്കാട് പൂക്കോയ തങ്ങള്‍

വിദ്യാഭ്യാസ മന്ത്രിയായിരുന്ന കോയാ സാഹിബും, വടക്കന്‍ മേഖലകളിലെ കരുത്തരായ
സി.കെ.പി ചെറിയ മമ്മുകേയിയും തമ്മിലുള്ള രാഷ്ട്രീയത്തിലൂന്നിയുള്ള വ്യക്തിപരമായ
കാരണങ്ങള്‍ മൂര്ച്ചിക്കുകയും, അത് കോയാ സാഹിബിന്റെ മന്ത്രിസ്ഥാന രാജിയിലെത്തിക്കു
കയും, ചന്ദ്രികയുടെ ചീഫ്‌ എഡിറ്റര്‍ ആയി വീണ്ടും കൊയാ സാഹിബിനെ പ്രതിഷ്ടിച്ചു
കൊണ്ട് ലീഗില്‍ പലതരത്തിലുള്ള ഉള്തിരിവുകളും നടന്നു കൊണ്ടിരുന്ന സമയം

ചീഫ്‌ എഡിറ്റര്‍ സി.എച്ച്. മുഹമ്മദ്‌ കോയ എന്ന പേര് പത്രത്തിന്റെ ഹെഡിംഗ്ന്റെ
മുകളില്‍ അച്ചടിച്ചുകൊണ്ട്, അദ്ദേഹത്തെ തന്നെ വിമര്‍ശിച്ചുകൊണ്ടുള്ള വാര്‍ത്ത അതെ
പത്രത്തില്‍ തന്നെ വായിക്കേണ്ടിവന്ന ദുരവസ്ഥ, ലോകത്ത് മറ്റേതെങ്കിലും, മുഖ്യ പത്രാധിപര്‍ക്കുണ്ടാവാനിടയില്ല. സമ്മര്‍ദ്ദത്താല്‍  മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തി, ചന്ദ്രിക
യിലെ ഒഴിഞ്ഞുകിടന്ന ചീഫ്‌ എഡിറ്റര്‍ കസേരയില്‍ എത്തുമ്പോഴേക്കും, ചന്ദ്രികയിലെ
 സഹ പ്രവര്‍ത്തകരും, മറ്റു സ്റ്റാഫ്‌കളും, അന്നത്തെ ചന്ദ്രികയിലെ  ഭരണംകയ്യടക്കിയ
 കേയി വിഭാഗത്തിന്റെ കയ്യിലകപ്പെട്ടു കഴിഞ്ഞിരുന്നു.

മന്ത്രി സ്ഥാനം രാജിവെച്ചു ചീഫ്‌ എഡിറ്റര്‍ സ്ഥാനത്തിരിക്കുമ്പോള്‍,  സി എച്ചിന്
സ്വന്തം കാറുപോലും ഉണ്ടായിരുന്നില്ല. ഒരു ദിവസം ഓഫീസില്‍ നിന്നിറങ്ങി,
ഉച്ചക്ക് വീട്ടിലേക്കു പോകാന്‍ തുനിഞ്ഞപ്പോള്‍, അദ്ദേഹത്തിനു ഒരു ഓട്ടോ
പിടിച്ചു കൊടുക്കാന്‍ ഒരു പ്യൂണ്‍ പോലുമുണ്ടായില്ല റോഡിലിറങ്ങി അദ്ദേഹം
സ്വയം  ഓട്ടോ പിടിച്ചു പോകേണ്ടിവന്ന കാഴ്ച ആരെയും വേദനിപ്പി
ക്കുന്നതായിരുന്നു

ലീഗിന്‍റെ ഊര്‍ജ്ജമായ, കരുത്തായ, കൊയാസാഹിബിന്‍റെ രാഷ്ട്രീയപരമായും, ഔദ്യോ
ഗിക പരമായും ഏറെ വേദനിപ്പിച്ച, വേദന അനുഭവിച്ച നാളുകലായിരിക്കാം
മന്ത്രിസ്ഥാനം രാജിവെച്ച ശേഷം  ചന്ദ്രികയില്‍ ചീഫ്‌ എഡിറ്റര്‍ ആയി ഇരുന്ന കാലഘട്ടം.

ലീഗിന്റെ പിളര്‍പ്പിന് ആഗ്രഹിക്കുകയും,അതിന്നു ആക്കം കൂട്ടും വിധം പക്ഷം
ചേര്‍ന്ന് ലീഗിലെ അഭിപ്രായ വ്യത്യാസം രൂക്ഷമാക്കാന്‍ സജീവമായ്‌ പ്രവര്‍ത്തിച്ച 
 ഒരു വിഭാഗമുണ്ടായിരുന്നു അന്ന് ലീഗില്‍. വളരെയൊന്നും ഉയര്‍ന്നുവരാന്‍
കഴിയാതിരുന്ന ചെറിയ  നേതാക്കള്‍.

ലീഗ് പിളര്‍ന്നാല്‍, സി എച്ചും കൂട്ടരും ഒരു ഭാഗത്തേക്ക് പോയാല്‍, മറുഭാഗത്തിന്,
പ്രഗല്‍ഭരായ നേതാക്കന്മാരുടെ അഭാവത്തില്‍, ആ ഭാഗത്ത്‌ നിലയുറപ്പിച്ചു  വളരാമെന്ന
കണക്ക് കൂട്ടലില്‍ പിളര്‍പ്പിന്നായി അധ്വാനിചു എന്ന് പറയുന്നതില്‍ തെറ്റില്ല. ലീഗിലെ
 അഭിപ്രായ ഭിന്നത രൂക്ഷമായപ്പോള്‍, കൂട്ട് മന്ത്രിസഭയിലെ അംഗമെന്ന നിലയില്‍
മധ്യസ്ഥം വഹിക്കാന്‍ ഇറങ്ങിയ ആര്‍ എസ് പി നേതാവും, വ്യവസായ മന്ത്രിയു
മായിരുന്ന ബേബി ജോണ്‍ തന്റെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഏറെ വിഘാതമായതും,
ഈ ചെറു നേതാക്കളുടെ സമ്മര്‍ദ്ധ തന്ത്രവും കൂടിയായിരിക്കാം .

ചന്ദ്രികയിലും , ലീഗിലും, സി എച്ച്  ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയില്‍
ഏറനാടന്‍ വിഭാഗത്തിന്റെ കരുത്ത് സി എച്ചി നുണ്ടായിരുന്നെന്കിലും
പാണക്കാട് പൂക്കോയ തങ്ങളുടെ ആശിര്‍വാദവും, പി സീതിഹാജി എന്ന
മരവ്യവസായിയുടെ, എല്ലാനിലയിലുമുള്ള കരുത്തും കോയസാഹിബിന്റെ ആത്മ
വീര്യം നഷ്ടപ്പെടാന്‍ ഇടവരുത്താതെ ശക്തമായി നിലയുറപ്പിക്കാന്‍ പ്രേരകമായി.

അന്നോളം ലീഗില്‍ അറിയപ്പെടാതിരുന്ന സീതി ഹാജി (മര്‍ഹൂം) സി എച്ചിന്റെ
ശക്തമായ വക്താവായി  മാറിയതോടെ ലീഗിലെ വിഭാഗീയത മൂര്ചിച്ചു.ഒത്തു
 പോകാന്‍ വഴികളെല്ലാം, അടഞ്ഞു കൊണ്ടിരിക്കെ, പാര്‍ട്ടിയേക്കാള്‍ ചന്ദ്രിക
പത്ര ഭരണത്തില്‍, അവകാശത്തില്‍ പിടിമുറുക്കാന്‍ കെയി പക്ഷം നീക്കമാരംബിച്ചു.

റെയില്‍വേ സമരം മൂലം രാജ്യമെങ്ങും കുലുഷിത മാവുകയും, സമരത്തോട്
അനുഭാവ പൂര്‍വ്വമാല്ലാതിരുന്ന ഇന്ദിരാഗാന്ധിയുടെ സമീപനവും രാജ്യത്തെ
അസ്വാസ്ത്യജനകമായ ഒരവസ്തയിലെതിച്ചുകൊണ്ടിരുന്ന സമയം.
കേരളത്തില്‍ ലീഗിലെയും, ഒരു പൊട്ടിത്തെറിയുടെ എല്ലാ ചുറ്റുവട്ടങ്ങളും
സജീവമായിക്കൊണ്ടിരുന്നു.

ലീഗില്‍ ഒരു പിളര്‍പ്പ് അനിവാര്യമാകും എന്ന് വന്നതോടെ ചന്ദ്രിക പത്രത്തിലുള്ള
അവകാശ തര്‍ക്കവും  അണിയറയില്‍ തകൃതിയായി നടന്നുകൊണ്ടിരുന്നു.
അന്ന് കേയി അനുകൂലികളുടെ കയ്യിലമര്‍ന്നു നിന്ന ചന്ദ്രിക, അതുകൊണ്ടുതന്നെ,
പത്രാധിപ സമിതി അംഗങ്ങളും, അഡ്മിനിസ്ട്രേഷന്‍ സ്റ്റാഫും,, ചന്ദ്രികയിലെ
അഫിലിയെറെറട് അല്ലാത്ത സ്വതന്ത്ര യൂണിയനും കേയി വിഭാഗത്തിന്റെ
വക്താകളായി മാറി

ലീഗിന്റെ പിളര്‍പ്പിനുവേണ്ടി ആഹോരാത്രം പ്രവര്‍ത്തിക്കുകയും, വിമത വിഭാഗ
മായ കെയി ഗ്രൂപ്പിന് സര്‍വ്വ ഒത്താശയും ചെയ്തുകൊണ്ടിരുന്ന മാക്സിസ്റ്റ്‌
കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയും, ഇടതു പക്ഷവും,, ആ നിലക്ക്  നാമമാത്ര അംഗ
ബലമുള്ള സി.ഐ ടി യു അംഗങ്ങളും ലീഗിലെ വിമതരായ കെയി ഗ്രൂപ്പിന്റെ
പക്ഷം ചേര്‍ന്നു

കേയി ഗ്രൂപ്പില്‍, ഗ്രൂപ്പിന്നാധാരം കേയിതന്നെ യായിരുന്നെന്കിലും, വിമത നേതാ
വായി, സൈദ്‌ ഉമര്‍ ബാഫക്കി(മര്‍ഹൂം) തങ്ങളായിരുന്നു..രണ്ടു പക്ഷവും
വ്യക്തമായിത്തന്നെ രണ്ടു ഭാഗങ്ങളിലേക്ക് വേര്‍പിരിയാന്‍ അണിയറയില്‍
തീരുമാനമായി. ചേരി തിരിഞ്ഞുള്ള പ്രവര്തനഗല്‍ ശക്തമായി.

ഈ കാലയളവിലായിരുന്നു, അന്നത്തെ കേരള ചീഫ്‌ എന്‍ജിനീയര്‍ ആയിരുന്ന
ടി.പികുട്ടിയമ്മു സാഹിബ്‌ (മര്‍ഹൂം) ചന്ദ്രികയില്‍ മാനേജിംഗ് എഡിറ്റര്‍ ആയി
ചുമതലയേല്‍ക്കുന്നത്. സ്വാഭാവികമായും അദ്ദേഹം ചന്ദ്രിക ഭരണാധികാരി
കളുടെ കയ്യിലോതുങ്ങേണ്ടി വന്നു. സി.എച്ച്. ചീഫ്‌ എഡിറ്ററും, കുട്ടിയമ്മു
സാഹിബ്മാനേജിംഗ് എഡിറ്റെരുമായി ഇരുന്നു ചന്ദ്രിക പത്രം നയിച്ച ആ കാലഘട്ടം,
വ്യത്യസ്ത ചേരികളില്‍ പ്രവര്തിക്കെണ്ടിവന്ന സാഹചര്യം ഇരുവര്‍ക്കും
വേദനപൂര്‍വ്വമായിരിക്കണം എന്ന് വേണം കര്താന്‍. കാരണം വ്യക്തിപരമായി
വളരെ അടുത്തവരായിരുന്നു, സി എച്ചും, ടി പി കുട്ടിയമ്മു സാഹിബും.

കലങ്ങിമറഞ്ഞുകൊണ്ടിരിക്കുന്ന ലീഗ് രാഷ്ട്രീയവും, ചന്ദ്രിക പത്രം പിടിച്ചട
ക്കുന്നതിലെ നേതാക്കന്‍മാരുടെ നെട്ടോട്ടവും, അതിലേക്കു വലിച്ചിഴക്കപ്പെട്ട,
ചന്ദ്രികാ നോണ്‍ ജേര്‍ണലിസ്റ്റ്‌ എംപ്ലോയീസ്‌ യൂണിയനും.........

അടുത്ത പോസ്റ്റില്‍ വായിക്കുക

തിങ്കളാഴ്‌ച, ഡിസംബർ 27, 2010

പുതു വര്‍ഷത്തിലേക്ക് നാം കാലെടുത്തു വെക്കുമ്പോള്‍

ഒരു വര്ഷം കൂടെ നമ്മില്‍ കടന്നുപോകുമ്പോള്‍, മുന്‍പോട്ടു നോക്കുവാന്‍
ആശാവഹമായ എന്തുണ്ട് നമുക്ക്?

അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന ഭരണകൂടങ്ങള്‍, രാജ്യത്തെ കടലില്‍ മുക്കി
കൊല്ലുംവിധം തുരന്നു നശിപ്പിക്കുന്ന ഭരണ മേലാളന്മാര്‍.നേട്ടങ്ങള്‍ക്കുവേണ്ടി
വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ചു, രാജ്യത്തെ കലാപ കുലുഷിത മാക്കുന്ന
രാഷ്ട്രീയ ആധിപത്യം, മൂല്യങ്ങളെകുറിച്ചു ചിന്തിക്കെണ്ടതില്ലാത്ത നേതൃത്തങ്ങളും,
കുത്തഴിഞ്ഞാടാന്‍ ആഗ്രഹിക്കുന്ന പുരോഗമന വാദികളായ സമൂഹ വിഭാഗവും.
അങ്ങിനെ മുന്‍പോട്ടു നോക്കുമ്പോള്‍ ഒട്ടും ആശാവഹമല്ലാത്ത ഒരു പുതു
പുലരിയിലേക്കാണ്  നാം കാലെടുത്തു വെക്കുന്നത്.

വിലകയറ്റം ദുസ്സഹമാക്കി തീര്‍ത്ത ജീവിതം, സാധാരണക്കാരനെയും, പാവപ്പെട്ട
വനെയും തകര്‍ത്തുകൊണ്ടിരിക്കുന്നു. ദിനേന വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന
ഭക്ഷണ സാധനങ്ങളുടെ വിലയോടോത്ത്  പാചക ഗ്യാസ് വില വര്‍ധനയും പുതു
വത്സര സമ്മാനമായി ജനങ്ങളുടെ തലയില്‍ ഇരുട്ടടിയായി വരുന്നു. പകുതിയി
ലേറെ  ജനങ്ങള്‍ ദാരിദ്രരേഖക്കു താഴെ കഴിയുന്ന നമ്മുടെ നാട്ടില്‍, രാജ്യത്തിന്റെ
പകുതിയിലേറെ സമ്പത്തും കട്ട് മുടിക്കുന്ന ഭരണ മേലാളന്മാര്‍ വാഴുന്ന  ഇന്ത്യാ
മഹാ രാജ്യത്തിന്റെ ഗതിയില്‍ പുതുവത്സരവും ആശങ്കാജനകമാണ്.
നമ്മുടെ ജീവിതം കൂടുതല്‍  ദുസ്സഹമാകുമെന്നതില്‍ ഒട്ടും സന്ദേഹിക്കാനില്ല.

വിദേശ വസ്ത്രങ്ങള്‍ പോലും ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത മഹാത്മാ
വിന്റെ നാട് ഇന്ന് പാശ്ചാത്യന്റെ കാലിലെ ചെരിപ്പായി മാറിക്കൊണ്ടിരിക്കുന്നു.
അമേരിക്കന്‍ ദല്ലാളന്മാരുടെ  ആശ്രിതരായി,അമേരിക്കയുടെ ആത്ഞ നിറവേറ്റാന്‍
മാത്രമായി നിലകൊള്ളുന്ന രാജ്യമായി നമ്മുടെ രാജ്യം തരം താഴുന്നു.  ആണവ
കരാരിന്നു വേണ്ടി സര്‍വതും ബലികഴിച്ചു അമേരിക്കന്‍ താല്പര്യം സംരക്ഷി
ക്കാന്‍കച്ചകെട്ടിയിറങ്ങിയതു മുതല്‍  വിക്കിലിക്സ് പുറത്തുവിട്ട രഹസ്യ രേഖകളില്‍
അമേരിക്കന്‍ ബാന്ധവത്തെ കുറിച്ച് പറയുന്ന രഹസ്യങ്ങള്‍ വരെ,
അമേരിക്കയുടെ ദാസ്യരായി ഇന്ത്യ മാറിയതിന്റെ  തെളിവുകാണല്ലോ

ഇന്ത്യയിലെ കോടിക്കണക്കിനു യുവാക്കള്‍ ജോലിക്കു വേണ്ടി അലയുമ്പോള്‍,
അമേരിക്കക്കാരന് തൊഴിലുണ്ടാക്കാന്‍, ഒബാമയുടെ ഇന്ത്യ സന്ദര്‍ശന വേളയില്‍,
അഞ്ചു ബില്യണ്‍ ഡോളറിന്‍റെ പ്രതിരോധ ഇടപാടാണ് കരാറായത്. ഈ ഒരൊറ്റ
കരാര് കൊണ്ടുതന്നെ ഇരുപത്തി ആറായിരത്തി അഞ്ഞൂറൂ അമേരിക്കക്കാരന്
ജോലിയവസരമുണ്ടാകുമെന്നു വിലയിരുത്തുന്നു.ഇതേ പോലെ പ്രധാനപ്പെട്ട പല
കരാറൂകളിലൂടെയും, ദരിദ്ര ഇന്ത്യയിലെ യുവാകളെ തെരുവ് തെണ്ടിച്ചുകൊണ്ട്
അമേരിക്കന്‍ ജനതയെ സുഖിപ്പിക്കാന്‍ നമ്മുടെ സര്‍ക്കാരിനു കഴിഞ്ഞു. ഇന്ത്യന്‍
ജനത തൊഴിലില്ലാതെ പട്ടിണി കിടന്നു ചാവട്ടെ, എന്നാലും അമേരിക്കയുടെ
ചെരുപ്പ് തുടക്കാനുള്ള ഭാഗ്യം കൈവേടിയരുതെന്നാണ് മഹാതമാഗന്ധിയുടെ,
ഇന്ത്യയിലെ, നെഹ്രുവിന്റെ വിദേശ നയം തുടരുന്നുവെന്ന് പറയുന്ന ഇന്നത്തെ
നമ്മുടെ ഇന്ത്യാ രാജ്യത്തിന്റെ നയം.

അഴിമതിയുടെയും, കുംഭ കോണത്തിന്റെയും,  നാറുന്ന നീണ്ട ലിസ്റ്റ് തന്നെ
മന്മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കിരീടത്തില്‍ ചാര്‍ത്തിയ, ഒരു വര്‍ഷമാണ്
കടന്നുപോയത്.ഇന്ത്യ എന്നും തുടര്‍ന്ന് പോന്നിട്ടുള്ള ചേരി ചേരാ നയം മാറ്റി
ക്കൊണ്ട് ഫാസിസ്റ്റ്‌ രാജ്യമായ ഇസ്രായേലിനോട് കൈകോര്‍ക്കുന്നതും, അമേരി
ക്കക്ക് വേണ്ടി,  നമ്മുടെ സൌഹൃദ രാജ്യമായ ഇറാനോട് നമ്മുടെ രാജ്യം
സ്വീകരിച്ചു കൊണ്ടിരിക്കുന്ന നിലപാടും, ഇന്ത്യ അമേരിക്കന്‍ കാല്‍ ചുവട്ടി
ലേക്ക് താഴ്ന്നുപോകുന്നതിനു ഉദാഹരണമായി കാണാം.

ഓരോ വര്ഷം പിന്നിടുമ്പോഴും, നമ്മുടെ രാജ്യം അതിന്‍റെ മഹത്തായ പാര
മ്പര്യത്തില്‍ നിന്നും, അടിസ്ഥാന നയങ്ങളില്‍ നിന്നും മാറി, ഇന്ത്യക്കാരന്‍
ഇന്ത്യക്കാരനല്ലാത്ത വിധം പാശ്ചാത്യ സംസ്കാരത്തിന്റെ ദുഷിച്ച, ആചാര,
സാമൂഹ്യ അധപതനത്തിലെക്കും പൊയ്കൊണ്ടിരിക്കുമ്പോള്‍,
ശ്വാസം കിട്ടാതെ,കണ്ണ് തള്ളുന്ന സാധാരണക്കാരനും,പാവപ്പെട്ടവനും, ഒട്ടും
ജീവിക്കാനാവാത്ത രാജ്യമായി നമ്മുടെ രാജ്യം മാറിക്കൊണ്ടിരിക്കുന്നു.

ഈ അവസ്ഥയില്‍ പിറന്നു വീഴുന്ന പുതു വല്സരങ്ങള്‍ നമുക്കിനി
സന്തോഷത്തിന്റെയും, ആഹ്ലാദത്തിന്റെതുമായി തീരുമോ?
ആയിത്തീരട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് പുതു വര്‍ഷത്തെ നമുക്ക്
വരവേല്‍ക്കാം.

വ്യാഴാഴ്‌ച, ഡിസംബർ 23, 2010

ഒരു രാഷ്ട്രീയ യുഗത്തിന്റെ അന്ത്യം


കേരള രാഷ്ട്രീയ ഭീഷ്മാചാര്യനായിരുന്ന ലീഡര്‍ കെ. കരുണാകരന്‍ യാത്രയായി . എഴുപതു
വര്‍ഷത്തെ രാഷ്ട്രീയ തപസ്യ അവസാനിപ്പിച്ചുകൊണ്ട്  5.30 ന് തലസ്ഥാന നഗരിയിലെ
 സ്വകാര്യ ആശുപത്രിയില്‍ അവസാനമായി .

എന്നും വിവാദങ്ങളായി നിറഞ്ഞു നിന്ന ലീഡരെ  മാറ്റി നിര്‍ത്തി ക്കൊണ്ട് കേരളത്തിനു
 ഒരു രാഷ്ട്രീയ ചരിത്ര മില്ല. തന്നെ ഏറ്റവും സ്വാധീനിച്ച രണ്ടു സ്ത്രീകള്‍ അദ്ദേഹ
ത്തിന്റെ പ്രിയ പത്നി കല്യാണിയമ്മയും, ഇന്ദിരാ ഗാന്ധിയുമായിരുന്നെന്നു അദ്ദേ
ഹത്തിന്റെ ആത്മ കഥയില്‍ പറയുന്നു.

ഇന്ദിരാഗാന്ധിയുടെ ആരാധ്യനായിരുന്ന കരുണാകരന്‍, അടിയന്തിരാവസ്ഥയെ ഏറ്റവും
വലുതായി ന്യായീകരിക്കുകയും, പിന്തുണക്കുകയും ചെയ്ത നേതാവായിരുന്നു.
അടിയന്തിരാവസ്ഥ കാലയളവില്‍ കേരളത്തിലെ അച്യുതമേനോന്‍ മന്ത്രിസഭയില്‍
അഭ്യന്തര മന്ത്രിയായിരുന്ന കരുണാകരന്‍, ഇന്ദിരാഗാന്ധിയുടെയും, സഞ്ജയ്‌ ഗാന്ധി
യുടെയും ചലനങ്ങള്‍ക്ക് കറകളഞ്ഞ പിന്തുണ നല്‍കുന്നതോടൊപ്പം, കേരളത്തില്‍
പോലീസിനെയും, നിയന്ത്രണമില്ലാതെ തുറന്നു വിട്ടതിന്റെ, ഇരയായി , കോഴിക്കോട്
എന്ജിനീരിംഗ് കോളേജ് വിദ്യാര്‍ഥിയായിരുന്ന രാജനെ കക്കയം ക്യാമ്പില്‍ വെച്ച്
 ഉരുട്ടികൊന്ന സംഭവം ഇന്നും അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

മകന്‍ നഷ്ടപ്പെട്ട ഈച്ചരവാര്യരുടെ ഹൃദയവേദനയുടെ ശാപം മരണം വരെ കരുണാ
കരനെ പിന്തുടര്ന്നുകൊന്ടെയിരുന്നു. മകന്‍ നഷ്ടപ്പെട്ട വേദനയില്‍ ശേഷിച്ച ജീവിതം
 മുഴുക്കെ കോടതി കയറിയിറങ്ങിയും, കരഞ്ഞും തീര്‍ക്കേണ്ടി വന്ന ആ വയോവൃ
ദ്ധന്റെ ശാപമെന്നോണം,കരുണാകരന്റെയും അവസാന നാളുകള്‍ സ്വന്തം മകന്‍
മുരളിയെകുറിച്ചുള്ള വേവലാതിയും വേദനയുമായിരിക്കണം  അദ്ദേഹത്തെ കൂടുതല്‍ തളര്തിയിട്ടുണ്ടാവുക..

ദേശീയ രാഷ്ട്രീയത്തില്‍ തന്നെ നിറഞ്ഞു നില്‍ക്കേണ്ട ഒരു സാന്നിദ്ധ്യ മായി
തീരെണ്ടിയിരുന്ന ലീഡര്‍, കേരള രാഷ്ട്രീയതില്‍പോലും ഒന്നുമല്ലാതായി തീര്‍ന്ന ദുരവ
സ്ഥയും അനുഭവിക്കെണ്ടിവന്നപ്പോള്‍ അതും അവസാന നാളുകളില്‍ അദ്ദേഹത്തെ
 മാനസികമായി വളരെയേറെ തളര്തിയിട്ടുണ്ടാവാം.

"വിനാശകാലേ വിപരീത ബുദ്ധി" എന്ന് പറഞ്ഞപോലെ, രാഷ്ട്രീയ ചാണക്യനായ
കരുണാകരന്‍ സ്വന്തം മകന്‍റെ കുതന്ത്രത്തില്‍ വീണാലുണ്ടാകാവുന്ന ആപല്‍ക്കരമായ
ഭവിഷ്യത്ത് നേരത്തെ നോക്കി കാണാന്‍ കഴിഞ്ഞില്ല എന്നത്  ലീഡരുടെ ഏറ്റവും
വലിയ വീഴ്ചയായി.

വല്യേട്ടന്‍ മനോഭാവം എന്നും വെച്ച് പുലര്‍ത്തുന്ന, ഇടതു മുന്നണി കൂടാരത്തിലെ
മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ വശീകരണത്തില്‍ വീഴാത്ത, പിളര്പ്പിക്കാത്ത പാര്‍ടികള്‍
കേരളത്തില്‍ ഇല്ല. ആദ്യം സി പി ഐ ക്ക് തന്നെ കുതന്ത്രം ഏറ്റു. കമ്മ്യൂണിസ്റ്റു പാര്‍ട്ടി
പിളര്‍ന്നു. പിന്നെ ആന്റെണി യെയും കൂട്ടരെയു പിളര്‍ത്തി എടുത്തു ഇടതു പക്ഷത്
ചേര്‍ത്ത്. വൈകാതെ  ഇടതു മുന്നണി സ്വഭാവം ആന്‍റനിക്കും മനസ്സിലായി വേഗം
കൊണ്ഗ്രെസ്സിലെക്കുതന്നെ തിരിച്ചുപോയി   പിന്നെ മുസ്ലിം ലീഗിനെ പിളര്‍ത്തി
വിമതരാക്കി, ഇടത് പക്ഷം ചേര്‍ത്ത് കുറച്ചു കഴിഞ്ഞു, അവരെ പുറത്തു ചാടിച്ചു.
മുരളിയെ ചാക്കിട്ടുകൊണ്ട്,കരുണാകരനെയും, കൂട്ടരെയും കൊണ്ഗ്രെസ്സില്‍ നിന്നും
പിളര്‍ത്തി, അവസാനം മുരളിയെയും, കരുണാകരനെയും, അനുയായികളെയും ഒന്നുമ
ല്ലാതാക്കി, കൊണ്ഗ്രെസ്സും രണ്ടാക്കി..


മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ തിരിച്ചറിയാന്‍ കഴിയാതെ വന്ന കരുണാകരന്റെ വീഴ്ച
ഒരിക്കലും കരകയറാന്‍ കഴിയാത്ത ഒരു വീഴ്ച്ചതന്നെയായി. മണ്ണില്‍ വീണ മണ്ണെ
ണ്ണതുള്ളിപോലെ ഒന്നുമല്ലാതായിപോയ കരുണാകരന്റെ ഡി എന്‍ സി യിലെ 
 എല്ലാവരും പലവഴിക്കായി, അവസാനം മാതൃ സംഘടനയില്‍ തന്നെ തിരിച്ചെ
ത്തിയപ്പോഴും, എന്‍ സി പിയില്‍ അഭയം തേടിയ കരുണാകരനും മുരളിയും ഒറ്റപ്പെട്ടു.

വൈകിയെങ്കിലും കരുണാകരനും കൊണ്ഗ്രെസ്സില്‍ തിരിച്ചെത്തി. മുരളി എന്‍സി
പിയില്‍ തുടര്‍ന്ന്. ഒരു സുപ്രഭാതത്തില്‍ മുരളിയും കൊണ്ഗ്രെസ്സിന്റെ വാതില്‍ക്കല്‍
 തിരിച്ചു വന്നെങ്കിലും, അകത്തേക്ക് പ്രവേശനമില്ലാതിരുന്ന മുരളിക്കുവേണ്ടി, മരണം
 വരെ അദ്ദേഹം മുട്ടാത്ത വാതിലുകളില്ല.

മുരളിയെ തറവാടില്‍ കയറ്റി സന്തോഷത്തോടെ കണ്ണടക്കുവാനുള്ള അദ്ദേഹത്തിന്റെ
ആഗ്രഹം നടന്നില്ല. മുരളിയുടെ വേദന മണസ്സിലിട്ടു നീറിക്കൊണ്ടുതന്നെ അദ്ദേഹം
മരിച്ചിരിക്കണം. രാജന്റെ അച്ഛന്‍ ഈച്ചര വാര്യരുടെ മരണം പോലെ.

അടിയന്തിരാവസ്ഥയുടെ ഓര്‍മ്മകള്‍ തികട്ടുന്ന ഇന്നും, അന്നുകൊലപ്പെടുത്തിയ
രാജന്റെ മൃത ശരീരമെങ്കിലും എവിടെ എന്ന് ചോദിക്കുന്നവര്‍ക്ക്, ഉത്തരം നല്കാന്‍
കഴിവുള്ള ഒരേഒരു വ്യക്തിയും ഇന്ന് നമ്മില്‍ നിന്നും യാത്രയായി.

നാമെല്ലാവരും ദൈവത്തിനു മുന്‍പില്‍ ഒന്നുതന്നെ.നഷ്ടപ്പെടുംബോഴുണ്ടാവുന്ന വേദന.എല്ലാവര്‍ക്കുമോന്നുതന്നെ. ഏതു രാജ പ്രഭുക്കളായാലും, വലിയവനായാലും.

കേരള രാഷ്ട്രീയത്തില്‍ കത്തി നിന്ന ആ രാഷ്ട്രീയാചാര്യന്റെ വേര്‍പാടിന്റെ വേദനയില്‍
 നമുക്കും പങ്കു ചേരാം.